Thursday, September 15, 2011

Germophobia








ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
ജനലിനപ്പുറം പകര്‍ച്ച വ്യാധി പൂത്തുലയുന്നു

ശ്വാസാന്തരങ്ങളില്‍ ശോണ കഫം പുഷ്പിക്കുന്നു
തരുവയെന്തു ഞാന്‍‍ നിനക്ക്
ഉള്ളിലെ പുകമറ വീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ

- മരണ വാര്‍ഡ്, ബാലചന്ദ്രന്‍‍
നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്‍ച്ച വ്യാധിയുടെ ആധി പിടികൂടി യിരിക്കുകയാണ്. ചിലപ്പോള്‍‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചു കൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗ പ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്ന് പോകും.
ബൊവ്നസ്സിലെ ചുവന്ന പ്രഭാതം
പുലര്‍ച്ചെ, തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍‍ ബസ്സ് കാത്തു നില്ക്കുകയാണ്. സുര്യന്‍‍ ഉണരുന്നതെയുള്ളൂ. സമ്മറാണെങ്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്ര ഓര്ത്തു കൊണ്ടു ഞാന്‍ സൂര്യനു നേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാത കിരണങ്ങള്‍‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്റെ പ്രാണനു അത് ഉണര്‍‌വ്വേകുന്നു. പെട്ടെന്ന് എന്നെ ഭയം പിടി കൂടി. ഈ കിരണങ്ങള്‍‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെങ്കിലും മാരക വൈറസുകള്‍ ആകുമോ? എന്റെ ശരീരത്തില്‍ തുളച്ചു കയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്‍സിസ്റ്റുകള്‍. അവ എന്റെ നേരെ മാത്രം പാഞ്ഞടുക്കു ന്നതെന്തിന്? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കൂ. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക?
ഞാന്‍ ഇപ്പോള്‍ വൈറസ് പരനോഇയയുടെ പിടിയിലാണ്. ഏതൊരു ആധുനികനെയും പോലെ.
ഒന്നാം നമ്പര്‍ ബസ്സില്‍ കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണത്‌. യാത്രക്കാര്‍ ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്‍ദാര്‍ജി കളുമുണ്ട്. ഉരുള ക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "Good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ് ഡ്രൈവര്‍ അഭിവാദ്യം ചെയ്യുകയാണ്. ഇറങ്ങാന്‍ നേരം “have a nice day” എന്നും “good eve / goodnight” എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡ്യൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന്‌ ഞാന്‍ സംശയിക്കാറുണ്ട്. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതു കൊണ്ട് ബസ്സിലാണ് പലരുടെയും പ്രാതല്‍. ചിക്കെന്‍ സാന്‍ഡ്‌വിച്ചും പോപ്പുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം. നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍ എന്നെങ്കിലും ആയിരിക്കും. ഡിസ്‌പ്ലേ ഷെല്‍‌ഫില്‍ നിന്നെടുത്തു മൈക്രോവേവ് ചെയ്തു 'ഫ്രഷ്' ആയി നമുക്ക് തരുന്നു. പ്രാതല്‍ കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചു കൊണ്ടിരിക്കും. 60 - 70 കഴിഞ്ഞ പുരുഷന്മാര്‍ പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നത് കാണാം - Sudoku. അല്‍ഷെമിര്സ് എന്ന പ്രജ്ഞ നഷ്‌ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പു വരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.
വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ട്. പുരുഷന്‍മാര്‍ പൊതുവേ ഹൊറൊര്‍ പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്കു നേര്‍ കടന്നു വരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചു കൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക? രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എലൂര്‍ ലെന്‍‌ഡിംഗ് ലൈബ്രറിയില്‍ നാലു അലമാര നിറയെ ഇരിക്കുന്ന Mills and Boons ഞാന്‍ ഓര്ത്തു പോയി. പക്ഷെ ഇത് കാനഡ ആയതു കൊണ്ടു കുറച്ചു കൂടി കൊഴുപ്പും എരിയുമുണ്ട്. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.




65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളത്. മക്കളോ കൊച്ചു മക്കളോ അടുത്തില്ലാത്തതു കൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍ അനുഭവിക്കുന്നത്. നാം ചെയ്യുന്നത് പോലെ ഓം ത്രയംബകം എന്ന മഹാ മൃത്യും‌ജയ മന്ത്രം ചൊല്ലി ആത്മാവിന്റെ കര്‍മ്മങ്ങള്‍ ശുദ്ധീകരിക്കുന്നതിനെ അവര്‍ ഭയപ്പെടുന്നു. മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്. എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതു പോലെ കൌണ്സിലര്‍ സന്ദര്ശനങ്ങളുമുണ്ട്. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്ദ്ദേശിക്കുന്നു. HRT എന്ന Hormone Replacement Therapy ചെയ്താല്‍ രണ്ടാം യൌവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്‍ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതു കൊണ്ട് അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്കുന്നു. വെപ്പു പല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍ മനോഹരമായതു കൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മ വിശ്വാസം വീണ്ടെടുക്കുന്നു.
Germophobia


ബസ്സിപ്പോള്‍ downtown കഴിഞ്ഞു. "ശ്ശ്" ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍ചീഫ് എടുത്തു അവള്‍ മുഖം തുടച്ചു. വീണ്ടും വീണ്ടും അവള്‍ തുമ്മി ക്കൊണ്ടിരി ക്കുകയാണ്. അവള്‍ നല്ല മര്യാദയുള്ള പെണ്കുട്ടിയാണ്. തുമ്മല്‍ മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ് എടുത്തു വായും മുക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലം പിടിച്ചു ഒരു ചെറിയ “ശ് ” ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍ മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്ന് ചിത്ര സഹിതം അതില്‍ വിവരിക്കുന്നു. fightflu.ca. സംശയങ്ങള്‍ ഉണ്ടെങ്കില്‍ വിളിക്കേണ്ട ഫോണ്‍ നമ്പറും അതിലുണ്ട് - 1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്‍ സീറ്റില്‍ ഇരിക്കുന്ന നൂറു കിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചു കൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെ ഓര്‍ത്ത് അയാള്‍ ഞെട്ടുകയാണ്.
ജര്‍മൊഫോബിയ എന്ന അണു ഭയം ഞങ്ങളെ കീഴടക്കി കഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്‍റ്റി സെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്. തുമ്മലും ചുമയും പനിയും നീരിളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോ ടെററിസ്റ്റിനെ എന്ന പോലെ എന്തു കൊണ്ടാണ് സമൂഹം കാണുന്നത്?
കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹു രാഷ്ട്ര മരുന്ന് ഭീമന്‍ Pfizer ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥ നാക്കിയിരുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുക യാണെങ്കില്‍ ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത് ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂ നില്ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെ പ്പോലെ. നിങ്ങള്‍ കുത്തി വെയ്‌പ്പ് എടുക്കുക. ഇനി ടൂറിസ്റ്റുകള്‍ ഇന്ത്യയിലേക്ക് വന്നില്ലെങ്കിലും പ്രശ്നമുണ്ട്. ഏഷ്യയിലുള്ള ഫ്ലു പിടിച്ച ഒരു സ്ത്രീ വിമാനം കയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലു രോഗം നല്‍‌കുന്നു. എയര്‍‌പോര്‍ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലു പിടിക്കുന്നു. ഫ്ലു രോഗം പിടികൂടാ തിരിക്കുന്നവര്‍ ആരെന്നു നിങ്ങള്‍ക്കറിയാം. ഫ്ലു ഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.


വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാം ലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധ വിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30 കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍, പാമ്പെണ്ണക്കാര്‍. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh, you from India, is it really like this?" സ്ലംഡോഗ് കണ്ടതിനു ശേഷം അവര്‍ ചോദിക്കുന്നു.
രണ്ടു ദിവസം മുമ്പ് കാല്‍‌ഗറി ഹെറാള്‍ഡ് എന്ന പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടം വീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയം വച്ചത്രേ. ഈ വാര്‍ത്ത മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്റെ നാട്ടില്‍ മാത്രമല്ല. സങ്കടം വന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു: എന്തു കൊണ്ടാണ് ഒരു കര്‍ത്താവ് ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാ മറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം.
ഫ്ലു നേരിടുന്നതിനു ഗവണ്മെന്‍റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ടി.വി.യിലൂടെ നിര്‍ദ്ദേശം കൊടുത്തു കൊണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകട മുന്നറിയിപ്പ് കൊടുത്തു കഴിഞ്ഞു : സ്കൂളുകള്‍ ചുമ വിമുക്ത മാക്കുന്നതിനു PTA കൂടുന്നു. സ്കൂളില്‍ ഒരു കാരണ വശാലും ചുമ വച്ചു പൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെങ്കിലും എത്തിയാല്‍, മഞ്ഞാണോ മഴയാണോ എന്നു നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍ ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍കി അവരെ വിടും. ഫ്ലു ഉണ്ടെങ്കിലോ, ഒരു അണു ഭീകരനെ എന്ന പോലെ അണു വിമുക്ത വാഹനത്തില്‍ അടച്ചു പൂട്ടി വീട്ടില്‍ എത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്‍ഡ് ഹുഘെസ്മാര്‍
നിങ്ങള്‍ Howard Hughes നെ ക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മ്മാതാവും നല്ല സംവിധായകനും ആയിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്‍ഫെക്ഷനു വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈ കൊടുക്കില്ല. വാതില്‍ പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട് മുറിയില്‍ നാലു മാസക്കാലം അയാള്‍ കഴിച്ചു കൂട്ടി. ചോക്ലേറ്റ് ബാറും പാലും മാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍സ് കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughes മാര്‍. എല്ലാവരും തന്നെ പിടി കൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്നു ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിംഗ് മാളുകളില്‍, എലിവേറ്ററുകളില്‍, ഓഫീസുകളില്‍ എല്ലായിടത്തും. പാസ്‌വേഡ് അടിച്ചു കൊടുത്താലേ ജോലി സ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറക്കൂ. പക്ഷെ അതിനു മുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.


ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SI യുടെ വീട്ടിലേക്കു വരുന്നു. കാളിംഗ് ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്‌ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടു കൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നത്. വാഷ് റൂമില്‍ കയറിയാല്‍ ഫ്ലഷ് ചെയ്യുന്നതിന് കാല്‍ വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന്‍ ഷോള്‍ഡര്‍ കൊണ്ടു ഡോര്‍ തള്ളി തുറക്കുന്നു.

പ്രശ്നങ്ങളാണ്. അണു കടിയേല്‍ക്കാതെ ബസ്സില്‍ എങ്ങിനെ കയറും? എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്? ബാങ്കിലെ പണ മെഷീനില്‍ നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍ത്തുന്നത്? വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ?
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ? കാല്‍ വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി, നെഞ്ചമര്‍ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ, അതിനി വായുവില്‍ ആയിരിക്കുമോ? അണുക്കളേക്കാള്‍ ഭയാനകമായ അണു ഭയം നമ്മില്‍ നിറച്ചവര്‍ ആരാണ് ?
ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്‍റ്റില്‍ ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തു കൊടുത്തു. 2008 ജൂലൈയില്‍ ഏഴു ദിവസമാണ് അയാള്‍ അവിടെ ജോലി ചെയ്തത്. ഹെല്‍‌ത്ത് പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്ന് കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍ കയറി രണ്ടു പ്രാവശ്യം കൈ കഴുകാതെ അടുക്കളയിലേക്ക് വന്നു കാണുമെന്ന് ഹെല്‍‌ത്തുകാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴു ദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണം കഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്റിസ് എ പിടി കൂടിയിട്ടുണ്ടാവും.
അടിയന്തിരമായി ഹോട്ടലുകാരും ഹെല്‍‌ത്തുകാരും മീറ്റിംഗ് കൂടി. ഹോട്ടല്‍ മൂന്നു ദിവസത്തേക്ക് ശുദ്ധികരണത്തിനു വേണ്ടി പൂട്ടി. മക് ഡൊണാള്‍ഡിന്റെ ചിലവില്‍ വന്നവര്ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്‍ജെക്ഷനു വേണ്ടി ധാരാളം പേര്‍ വന്നു. ഒന്നു കൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരും മോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരം വര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു. മനുഷ്യരെക്കാള്‍ മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ് ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യ നഗരമായ കൊച്ചിയില്‍ കണ്ട ഒരു തരം പനിയെ അവര്‍ എലിപ്പനി എന്നു പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പ്പൊറേഷന്‍ എലി വേട്ട തുടങ്ങി. കോടി രൂപയുടെ വിഷം വാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതി ചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല് മുറിച്ചു നിന്ന ജേക്കബ് വടക്കാഞ്ചേരിയും ഏഴു പ്രകൃതി ചികിത്സാ പ്രവര്‍ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചു കെട്ടുന്നതി നെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍ കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയം ആക്കുന്നതി നെതിരെയും പ്രതിഷേധിച്ചു.
കുറച്ചു നാള്‍ കഴിഞ്ഞു ഗവണ്മെന്‍റ് അറിയിപ്പുണ്ടായി: എലിപ്പനിയുടെ കാരണം എലി മൂത്രമിറ്റിച്ചതു കൊണ്ടല്ല!
അണുക്കളേക്കാള്‍ ഭയാനകമായ ഭയം നമ്മില്‍ കുത്തി വെയ്ക്കുക്കുന്നവര്‍ ആരാണ് ? ചാറ്റല്‍ മഴ കൊള്ളരുതേ, നീരിളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്‌ട്ടമായതെങ്ങിനെ? കോടാനു കോടി വൈറസുകള്‍ നിന്നെ തേടി നടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോ രോഗികള്‍ ആക്കുമ്പോള്‍ ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്‍‌പര്യമെന്ത്?
Part 2:
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും, ആന്‍റ്റിബയോട്ടിക്കില്‍ തിടംവയ്‌ക്കുന്ന സൂപ്പര്‍ബഗ്കളും

Monday, September 5, 2011

രാജവാഴ്ച ഒരിക്കലും ജനാധിപത്യത്തിനു പകരമാവില്ല .ഏറ്റവും മോശമായ ജനാധിപത്യം പോലും ഏറ്റവും നല്ല രാജവാഴ്ചയേക്കാള്‍ നല്ലതാണ് എന്നു പറയുന്നതതുകൊണ്ടാണ്.തീവണ്ടി കൃത്യമായി ഓടിയിട്ടും ഓഫീസുകള്‍ സമയത്തിനു തുറന്നിട്ടും ഇന്ദിരയുടെ കിരാത അടിയന്തിരാവസ്ഥയുട...െ നാളുകളെ ഇന്ത്യന്‍ ജനത ഞെട്ടലോടെയാണ് ഓര്‍ക്കുന്നത്.രാജഭരണത്തിനെതിര കലാപം രൂപം കൊണ്ട യൂറോപ്പിന്‍റെ ചരിത്രം , റഷ്യയിലെ രാജഭരണചരിത്രം, എവിടത്തേയും രാജഭരണ ചരിത്രം, ഇന്ത്യയിലെ രാജഭരണചരിത്രം,ഇവയൊക്കെ ചരിത്രത്തിലെ ചോരയുടെ ഏടുകളായതുകൊണ്ടാണ് ജനങ്ങള്‍ രാജഭരണത്തെ ചവിട്ടിപ്പുറത്താക്കിയത്.ജനാധിപത്യം നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കുന്നില്ല എന്നത് ശരിയാണ്.രാജാധിപത്യവുമായിരുന്നില്ല. പോരാഴ്മകള് ജനങ്ങള്‍ തന്നെ പരിഹരിക്കും. ഉദാ: അന്നാ ഹസാരെ പ്രസ്ഥാനം. ന൪മ്മദാ ബചാവൊ ആന്തോളന്‍,മാവോവാദി കലാപം, അറബ് വസന്തം തുടങ്ങി തുടങ്ങി.. ഭരണകൂടങ്ങളെ ബഹിഷ്കരിക്കുവാനും നല്ലതു തിരഞ്ഞെടുക്കുവാനും ജനാധിപത്യത്തില്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.ചോരപ്പുഴയൊഴുക്കാതെ സൌദി അറേബ്യയില്‍ ഒരു ഭരണമാറ്റം സാദ്ധ്യമാണോ? 42 കൊല്ലമെടുത്തില്ലേ ഗദ്ദാഫിയെ പുറത്താക്കാന്‍.വരാന്‍ പോകുന്നത് ഗദ്ദാഫിയേക്കാള്‍ നല്ല ഭരണമാകാം,അല്ലായിരിക്കാം, പക്ഷേ, ഇതൊന്നും ഗദ്ദാഫിയുടെ ഏകാധിപത്യ ഭരണത്തിനു ന്യായീകരണമല്ല. അഴിമതി വീരന്മാരാണ് ജനാധിപത്യം നിയന്ത്രിക്കുന്നത് എന്നത് ഞാനും മനസ്സിലാക്കുന്നു.പക്ഷേ, വികസിത ജനാധിപത്യത്തില്‍ അഴിമതി വളരെ വളരെ കുറവാണ്. ഉദാഹരണം ഈ കാനഡ.ഒരു വ്യവസായിക്കു ആനുകൂല്യം ചെയ്തുകൊടുത്തതിന്‍റെ പേരില്‍ മൂന്നു ലക്ഷത്തിന്‍റെ ഒരു അഴിമതി മാത്രമാണ് മല്‍റോണിയുടെ പേരില്‍ ഇവിടെ കേട്ടിട്ടുള്ളത്. ജനാധിപത്യം മാത്രമാണ് വഴി.

Saturday, August 27, 2011

In search of my identity
Every peace-loving Musalman carries this pain in his heart.

I am the only Muslim in my company. Hundreds of my colleagues love me. They love me very sincerely, more than they love each other. They bring chocolates and candies for me, on every now and then, for some reasons like birthdays etc.
One day, on the first day of Norway shooting, a white man , scared, came to me and said. See this mother f****rs started destroying the most peaceful country in the world.
I was sad to hear that. This is the time when a Muslim worries so much. Had I not known to them , I would have concealed my religious identity. I thought, why he had chosen me for this statement. That was not true. He shared his anguish to many. He was very nice. Why did I feel that he is talking about Muslims. He didn’t even mention that Muslims did it. Why did I think that he told me because I am a Muslim? Why a Muslim think like that?
No answer.
After 9/11 all Muslims are going through this fear and pain. We needed more to prove our loyalty and love of nation. More than others.

In our community library, there are thousands of books. I take some books and read. There are 25 or more books about Jihad and Osama Bin Laden. After 9/11 so many new additions come every year. So many white people read these books, they discuss, and they understand. I also wanted to read one of the books.
But I fear. Lending a book from the library and reading it is not a crime. But I fear differently. If something happens in our community, some thing terrorism- related, the police will search my reading history from the community library. If they find me reading a book on Jihad, or a book on Osama, they will interrogate me. Even if an incident happens after 10 years, they have a proof, my reading history , they will ask me on such and such date you have read such and such book. Why did you read a book on Jihad?”. They will ask me, what my name is.
This time I tell my Last Name: KALAPPURAKAL, meaning I had a KALAPPURA back home in India! OK, what is your full name. I say Azeez Kalappurakal. Ok ,what is real full name. Now I say Abdul Azeez Kalappurakal .
This is an Arab name. My illiterate mother who had no idea of 9/11 put my name, meaning “ this boy is a slave of God who is Great. He will one day become GREAT , he will acquire the qualities of greatness .” She learned from Hindu community about Vishnu Das, Ram Das, Mohan Das, and even Yesu das.
Poor mother.
The police immediately call me ABDUL , and ask , why did you read this book on Jihad or Osama? I answer , I can read it by law. I took it from our library. Ok. But, what was your intention? I say, to understand Osama. And about Jihad.
Thank you, ABDUL, they leave.
Now it has become my duty to prove my intention of reading this book!

What can I prove? I sweat.
My entire life now turns a search of my identity!

After Oklohoma Bombing in 1992 by a Christian sect, no Christian was ever doubted. Not to be. After Norway shooting in 2011 by a Christian conservative , no Christian was ever doubted. Not also to be doubted. Germans have a respectful position in the society even after killing 60 lakhs Jews by Germans.
Why me, why me, why me??? I always ask.
I fear to call a Muslim over phone, because later if he is involved in any cases the police can trace the call history and interrogate me. I have no such fear if I call a Manohar, or Michael, even if they are arrested in any cases.

I have a proof: Mine is not their religion. So I am not a terrorist!
Christians preach here in Canada. They distribute hotdogs and breads and request to hold my head to pray in the name of Jesus, the Saviour. They are good people. They help irrespective of our religions. It is deemed a good thing. I line Sundays for their bread and hotdogs. A love-sharing act. They feed the poor, and also save the poor from different paths of "pseudo salvation" to one and only one path of Heaven, that is Jesus, the Savior. Nobody doubts. Nobody cares, too.

If I distribute biriyani and read verses from holy quran , I do not think I get the same respect. Surely, this is a country which gives equal treatment for all religions. I can preach my religion so long as it is not a disturbance to others. But, will I be? Why I doubt unnecessarily, I ask. Why I doubt that the police will question me and ask my intention?

Is it my disease, or disease of every peace-loving Muslims?
Is it a success of Osama Bin Laden, and other terrorists in polarising fearful Muslim minds?
Is it a failure of modern , civilized, democratic nations to save people from fear?
The Jews were the only community to have that fear. Not now, before. I saw a Bengali film Mr and Mrs Iyer. Hindu rioters are searching a bus for Muslims for revenging a communal riot. They try one by one, strip search their identities, ask names. All are afraid. They show their identities- holy thread or holy cross. They declare their names in full with caste names.
Then we see a man weeping inside the bus. He was not a Muslim .Why does he weep? He was a Jew. Why ? Jews ,like Muslims, have circumcised penises . Unfortunately, a circumcised penis is taken as a Muslim symbol , like we did during our 1947 communal riots.
Am I suffering from a Jewish fear ?

Like the Jews suffered during the second World War- never to tell even a Jew that he is a Jew!

Saturday, August 20, 2011

അ= അല്ലാഹ്, സ =സ്ത്രീ

ഇന്നലേയും അവളെക്കാണുവാന്‍ ചെറുക്കന്‍റെ ബാപ്പയും മാമയും വന്നിരുന്നു.
പെണ്ണിന്‍റെ ബാപ്പ പതിവുപോലെ ആദരപൂര്‍വ്വം അവരെ സ്വീകരിച്ചു.
സല്‍‍ക്കാരം കഴിഞ്ഞപ്പോള്‍ ചെറുക്കന്‍റെ ബാപ്പ‌കാര്യത്തിലേക്കു കടന്നു.

അപ്പോള്‍ എന്താ തീരുമാനം?

എന്‍റെ പരമാവധിയാണ് ഞാന്‍ പറഞ്ഞത്? എന്നെക്കൊണ്ട് വേറെ വഴിയില്ല.താഴെയും കുട്ടികളുണ്ട്.‌

നാട്ടുനടപ്പില്ലാത്ത കാര്യമൊന്നുമല്ലല്ലോ ഞാന്‍ പറഞ്ഞത്.എന്‍റെ മകള്‍ക്ക് കൊടുത്തതാണ് ഞാന്‍ പറഞ്ഞത്.ഞങ്ങള്‍ സ്ത്രീധനത്തിനെതിരാണ്.സ്വര്‍ണ്ണം അവള്‍ക്ക് എന്താണുള്ളതെന്നുവച്ചാല്‍ അത് കൊടുത്താല്‍ മതി.

മാമയുടെ നേര്‍ക്ക് തിരിഞ്ഞ്, "ആ ഇബ്രാന്‍റെ മോള്‍ക്ക് അയാള് 200 പവനാണ് കൊടുത്തത് ചെറുക്കന് എന്തുണ്ടായിട്ടാ."
മാമ തലയാട്ടി.

എന്റെ മകന്‍ ഡിഗ്രി കഴിഞ്ഞ്, കമ്പൂട്ടറും കഴിഞ്ഞ ചെറുക്കനാണ്.

എന്‍റെ മകളും അതില്‍ കൂടുതല്‍ പഠിച്ചതാണ്.എമ്മെസ്സി അപ്ലയ്ഡ് കെമിസ്ടിയില്‍ അവള്‍ക്കാണ് ഫസ്റ്റ് റാങ്ക്.പിഎസ്സി ടെസ്റ്റുകളെഴുതിയിട്ടുണ്ട്.ഏതെങ്കിലും കിട്ടും.

അതു പറഞ്ഞിട്ടെന്താ കാര്യം? ഇപ്പോള്‍ തന്നെ പെണ്ണിന് പ്രായം കൂടിനില്‍ക്കുകയാണ്.

പഠിച്ച പെണ്ണു വേണം , ജോലിയില്ലെങ്കിലും ജോലികിട്ടുവാന്‍ സാദ്ധ്യതയുണ്ടാവണം, പക്ഷേ പ്രായം ഇരുപത് കവിയുകയുമരുത് .

അടുക്കളയില്‍ ഒരു തേങ്ങല്‍.ഗ്ലാസ് താഴെ വീണുടഞ്ഞു.

ഉമ്മ മകളെ കെട്ടിപ്പിടിച്ചു നില്‍ക്കുന്നു.

ഇറങ്ങിപ്പോടാ പട്ടീ എന്നു പറയുവാന്‍ ത്രാണിയില്ലാത്ത ബാപ്പ കെഞ്ചുന്ന മുഖവുമായി അയാളുടെ മുമ്പില്‍.

കാര്‍ സ്റ്റാര്‍ടാവുന്ന ശബ്ദം.

പെണ്‍കുട്ടി ആകാശത്തിലേക്കു നോക്കി പ്രാര്‍ത്ഥിക്കുന്നു:
അല്ലാഹുവേ ഇനി അടുത്ത ഒരു ജന്മമുണ്ടെങ്കില് ‍ഒരു പട്ടിയായി ജനിച്ചാലും ഒരു പെണ്ണായി ജനിപ്പിക്കരുതേ.
ദൈവം പ്രാര്‍ത്ഥന കേട്ടുവോ!
ഇസ്ലാം മാനവ വിമോചനത്തിന്‍റെ തത്വശാസ്ത്രം എന്ന കാസറ്റ് അടുത്ത വീട്ടില്‍ നിന്നും യുവാവ് ഉറക്കെ കേള്‍പ്പിക്കുന്നു.
ഹിന്ദുമതത്തില്‍ നിന്നും മതം മാറി ഇസ്ലാമിലേക്കു വന്ന പെണ്‍കുട്ടിയെ പര്‍ദ്ദധാരിണികള്‍ അ= അല്ലാഹ്, സ =സ്ത്രീ പഠിപ്പിക്കുന്നു ."സ്തീക്ക് സ്വത്തിന്‍റെ പാതി നീക്കിവച്ചതിലൂടെ സ്ത്രീയെ അല്ലാഹു ആദരിച്ചിരിക്കുന്നു."





Tuesday, August 16, 2011

ബൊന്‍സായ് ജന്മങ്ങള്‍
Dear Sabitha teacher,
I read your poems. All of them.
Trust me, all are very beautiful poems. All gems.
You are a talented poet capable of using words majestically.
I liked your poems because they talk to the heart , are very emotional, and extend far inward.
The main thread of all your poems, as it seems, is that life is very beautiful, dreamy, romantic until we start living. When we live a life it turns unpleasantly coarse at some point of time. We feel a sense of loss. And sometimes we long for things , or persons of our imaginations, or some nostalgic situations of the past.( mayilanchi. mazha, old student, neela virippu etc)
No way.
So our unmanifested imaginations or dreams end up as blank stare through the half-open window to the darkness , sitting inside our own dark chamber of the mind( sisiram)
Or, a dark sigh, a few drops of salty tears, shed unnoticed, and a final wake up to the present life when a phone rings or kid cries.
That's it.
You have narrated with charm the life of coexistence of opposing attitudes and feelings of life.
How you enjoyed once the beauty of rain, how it made you romantic one time, now turned a disturbance and a trouble!
How you dreamed of a woman , all spread, everywhere, now turned a Bonsai, pruned, controlled and left inside a home as a fancy presentation!
Even the shortest poems are sweet and some, humorous (aaraam periodile, achan oru kuuttil)
I enjoyed all your poems.
I felt deeply disturbed when I read " penjanmam". My drop of tears for Bonsai.
I wish you all the best.
Your poems are of good quality and stand up to the standard of good poems.
Hope one day you'll be able to publish them.
My prayers.

Friday, August 12, 2011










Alcohol has already destroyed the younger and older generaions of this Canada and US.Even school boys and girls are not free from it.I have witnessed so many such instances.One is this:It was a weekend.I saw young and old couples, and legal...ly-eligible-boys and girls coming in and out.
I noticed one boy hanging around the shop.Being a minor, he is not eligible to come in. It is not legal to sell him; if caught, it is punishable with a fine of dollars 2000.
He approached me and asked very politely, can you do me a favour? I said, yes.
He had 30 dollars in his hand. Can you buy a Wild Turkey?
I was shocked. It is a rye whiskey. A teenager, may be an 8th grader, is asking me to buy a bottle of whisky.
I was really shocked, and I don’t know how long I stared at him.
That’s OK , he said , then walked away saying thanks

അനീസ് നടത്തിയ ,എട്ടുപേജ് വരുന്ന, "ഒരു തലമുറയുടെ..." എന്ന ഇന്റ്വ്യു വായിച്ചു.ഈ വിഷയത്തെ സംബന്ധിച്ച് വായനക്കാര് അറിഞ്ഞിരിക്കേണ്ട എല്ലാം വിഷയങ്ങളും വളരെ വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്.ചോദ്യങ്ങള്ക്ക് ഒരു സമഗ്രതയുള്ളതുകൊണ്ട് വായനക്കാര് അറി...യാന് ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങളും ചോദിക്കപ്പെട്ടിട്ടുണ്ട്. വളരെ നന്നായിരിക്കുന്നു.


മദ്യപാനം പോലുള്ള ഇത്ര ഭീകരമായ ഒരു വിപത്ത് കേരളത്തെ പിടിമുറുക്കിക്കഴിഞ്ഞിട്ടും മറ്റു വിഷയങ്ങള്ക്ക് കൊടുക്കുന്ന പ്രാധാന്യം പോലും ഈ വിഷയത്തിനു കൊടുക്കാതിരിക്കുന്നത് ഈ വിഷയത്തിലുള്ള ഭരണകൂടരാഷ്ടീയ താല്പര്യങ്ങള് വെളിവാക്കുന്നു.കുടിപ്പണം ഒരു നാടിന്റെ വരുമാനമല്ല, ശാപമാണ്.കുഞ്ഞുമക്കളുടേയും സ്ത്രീകളുടേയും കണ്ണീര് പണമാണത്.ഇതിന്റെ പങ്കുപറ്റുകാരായ രാഷ്ടീയക്കാര് കേവലം പിമ്പുകളാണ്. ശപിക്കപ്പെടേണ്ടവര്. മലപ്പുറത്തെ മദ്യവിരുദ്ധസമരസമിതിയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചുള്ള ആവേശകരമായ അനുഭവങ്ങള് പങ്കുവെച്ചതിനു നന്ദി.കൃത്യമായ ഡേറ്റ സഹിതം കാര്യങ്ങള് വിവരിക്കപ്പെടുന്നുണ്ട്.വെല് ഡണ്.

"ഖുര്ആന് ബൈബിള് ഗീത എന്നീ മതഗ്രന്ഥങ്ങളുദ്ധരിച്ചുള്ള ....." എന്ന ചോദ്യത്തിനു അദ്ദേഹം പറയുന്നത് വിശ്വാസികള് ആ സത്യങ്ങള് സ്വീകരിക്കുന്നുണ്ടെന്നാണ്.മുസ്ലിങ്ങളും കൃസ്ത്യാനികളും ഹിന്ദുക്കളും മതബോധത്തിന്റെ പേരില് സമരവുമായി സഹകരിച്ചു എന്ന് അദ്ദേഹം പറയുന്നുണ്ട്. ഇതു സത്യസന്ധമായ പ്രസ്താവനയല്ല. മതം അവരെ വിലക്കുന്നുണ്ടെങ്കില് ലോകത്തില് ഏറ്റവും കൂടുതല് കുടിയന്മാര് കൃസ്ത്യാനികളായതെന്തുകൊണ്ട്?കേരളത്തില് അബ്കാരികളും ബാറുടമകളും കൂടുതലും കൃസ്ത്യാനികളായതെന്തുകൊണ്ട്?


ഇനി കുടിയേയും വൈനിനേയും പുകയ്ത്തുന്ന വാക്കുകള് ദൈവവചനമായി വിശ്വസിക്കുന്ന കൃസ്ത്യാനികള്ക്ക് മതബോധനത്തിന്റെ അടിസ്ഥാനത്തില് കുടിനിര്ത്തി, അല്ലെങ്കില് സമരവുമായി സഹകരിച്ചു എന്ന് പറയുന്നത് ശരിയല്ല.മദ്യം കൊണ്ട് തകര്ന്ന കൃസ്ത്യന് കുടുമ്പങ്ങളെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ് ഇടവകയിലെ ചില അച്ചന്മാര് ഈ സമരവുമായി സഹകരിക്കുന്നത്.ബൈബിളിലെ കുടിയെ പ്രോല്സാഹിപ്പിക്കുന്ന ഈ വചനങ്ങള് വായിക്കുക Wine is praised. It rejoices God and men(Judges 9:3) It gladdens the heart of men( Psalms 104:15)It gladdens life (Exodus 10:19) , and there are so many.

You know wine is served in all Christian churches as the blood of Jesus. ഈ വചനങ്ങള് അധാ൪മ്മികമെന്ന് അച്ചന്മാര്ക്ക് പറയുവാന് കഴിയാത്തിടത്തോളം കുടിവിരുദ്ധസമരത്തിന്റെ കൃസ്ത്യന് പങ്കിനെക്കുറിച്ച് പറയാതിരിക്കുകയെങ്കിലും ചെയ്യട്ടെ.

Wednesday, August 3, 2011

When women of Canada, US and Europe love to mate but hate to make and raise babies, let India keep on making babies. Those countries need them. After all, this is an era of globalisation: market what you produce.Why India wastes so much money for pop-control ads. Like US multinational companies made countries of Central America Banana Republics, sure, wait, they will make India a Baby Republic. They need them.

Saturday, July 30, 2011

I would like to say that you have written an article , so serious, with a partial view taken from a right-wing neo-conservative publication, Manorama, which is an ardent supporter of Italian Sonia Ghandhi.

I am an Indian. My parents are from India. If I go back a few generations I can say that they were Hindus. But now I am a Muslim. But I am an Indian and I am proud to be an Indian. Subrahmania Swamy’s article says that ,while they are Muslims , practise their religion, turn to Mecca for prayer, they should accept that their root is from Bharat, that their great great parents were Hindus, and so , theirs is a Hindu heritage. Then they are a part of Big Hindu Parivar.

We should ask ourselves this question: why Arabs are called Arabs and not just Muslims? because Arabs are proud of their Arab heritage. Why Arabs do not call us Arabs but call just Indian Muslims, because our heritage is not Arab. We are Indian.
An indian by becoming a Muslim does not lose his Indianness. That is what Swamy means. Indianness is not Muslim heritage, not Christian heritage. It is Hindu heritage.
But Sonia Ghanidhi is not from India, her heritage is not Indian, she is a naturalized citizen, so she cannot be considered a part of Brihth Hindu Parivar. She should not be given voting rights.

Any Jack and Ass cannot go to any country, naturalize, and become a part of its heritage.
What is the wrong with this point of Swamy?
If you have a Bharatiya Heritage you will be able to consider bharath as your homeland, work for it, save it from foreign enemies and terrorists from destruction. You will defend this country.
If you are a part of Brihth Hindu Pariar you cannot terrorise this country, make bombs, collude with enemies of Bharath to blast this great land and kill people. One cannot disintegrate one's homeland.
Let Muslims not be Evangelical Islamists hunting the soul .We cannot arrogantly say, like Evangelical Christians once said " Christ to Every Soul by 2000" , that we will guide you to Islam. We cannot make anybody a Muslim. It is not our duty.A Muslim's duty is to tell that there is a God, a God Almighty, the God of all universe, the God of all chara and achara. Believe in that God. Do good. That's it.Even prophet Muhammed could not make his uncle Abu Talib a Muslim. For believing in God Almighty, one needs a mercy from God Almighty: “He whom God has predestined to enter Paradise, the reasons which will cause his entrance shall spring from calamities; and he whom God has predestined to enter the Hellfire, the reasons which will cause his entrance shall spring from lusts.”
Bismillaahirrahmaanirrahiim
Ramadhan is just here. Sat.Sun- Just two days.
It was rush at the video shops. Rush, rush- have to watch three four CDs before the day breaks.
Speciality fry needs a hard sun to digest. Push it in before the fast.
Hey holy Ramadan, we plan to welcome you on Monday. See our plans. Woh. Don't show up on Sunday to collapse our chilling and enthusiastic events planned for the weekend.
Counter Questions:
Don't we have to have an attitude of pious mind and an attitutde of fasting before the fast?
Why we are very material till the last moment? Is Ramadan a month of investment earmarked to reap the bonanza? Is it an imposed slavery?
Are we better than an alcoholic who swallows the final sip before he enters a dry area?

Sunday, July 24, 2011

"കാലംമാറുമ്പോള്‍ നമ്മള്‍മാത്രം വിട്ടുനില്‍ക്കുന്നതെങ്ങിനെ?"azeez

ആഗ്രഹമുണ്ടെങ്കിലും പ്രായം തടസ്സം നില്‍ക്കുന്നു.അതുകൊണ്ട് കൂട്ടുകാര്‍ വിളിച്ചിട്ടും പോകുവാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ കാതിയെ കാണുവാന്‍ ഞാന്‍ പോകുമായിരുന്നു.

ജൂലൈ 15 ന് കാതി പെറിയുടെ പോപ് കണ്‍സേട്ട് ഉണ്ടായിരുന്നു, കാള്‍ഗറിയില്‍.ഗംഭീരമായിരുന്നുവത്രെ കാതി പെറിയുടെ പെര്‍ഫോമന്‍സ്.

കാതി പെറിയെ നിങ്ങള്‍ അറിയുമോ? പോപ് ഗായിക. പോപ് സംഗീതം നമുക്കറിയാം. നമ്മെ തിളപ്പിക്കും.സെക്സ് സൂചനകളുള്ള ലിറിക്സ് കൊണ്ട് അടിച്ചുപൊളിച്ചുപാടുമ്പോള്‍ നാം ഇളകും.
റോക് ആന്‍റ് റോളും ജാസുമൊക്കെ നമുക്കറിയാം.കാതി പെറിയുടെ പോപ് ഇതെല്ലാം കൂടി ചേര്‍ന്ന ഒരു കലക്കാണ്.അതിലെ വരികള്‍ നമ്മെ സെക്സിയാക്കും. നാം പാടിക്കൊണ്ടിരിക്കും,പാട്ടിനോടൊപ്പം ഹാള്‍ തിള‌ച്ചുമ‌റിയുന്നു. ആണും പെണ്ണും കുട്ടികളും അമ്മമാരും അച്ഛന്മാരും കാമുകീകാമുകന്മാരും ‍സംഗീതത്തിന്‍റെ പ്രകമ്പനത്തില്‍. കാതി പെറി പാടുകയാണിത്:.ഇത് മലയാളത്തില്‍ എഴുതുവാന്‍ എനിക്ക് വയ്യ.


I wanna see your ....
Heard it’s beautiful…
I’ll be the judge and my girls gonna... 

C’mon baby ...…
I wanna see your…..


ഒന്നുകൂടി കേള്‍ക്കൂ.
ര‌ണ്ട് പോപ് ഗായിക‌മാരുടെ ഒരു ദ്വന്ദ പോപ് സോങ്.
വ‌ള‌രെ പ്രകോപന‌‌പ‌ര‌മായ‌ ചേഷ്ട‌ക‌ള്‍.
പെണ്ണും പെണ്ണും ചേര്‍ന്ന സെക്സിന്‍റെ ആദര്‍ശവല്‍ക്കരണം.


I ....
I ...
The taste of her ...
I
I hope my boyfriend don’t mind it.
I….


ഇത് കാണുവാന്‍ പോകുന്നവര്‍ ചെറുപ്പക്കാരായിരുന്നു പണ്ടൊക്കെ.ഒരു രസത്തിന്. ഇപ്പോള്‍ അങ്ങിനെയല്ല, ടെറന്‍സ് പറയുന്നു.

"ടീനേജ് പെണ്‍കുട്ടികളുമായി ,13 വയസ്സിനു താഴെയുള്ള പ്രിട്ടീനേജ് പെണ്‍കുട്ടികളുമായി, മാതാപിതാക്കള്‍ ഹാളില്‍ സ്ഥലം പിടിക്കുന്നു.സെക്സിയായി അലങ്കരിച്ച ഹാള്. മൂസിക്. വലിയ ലോലിപോപ് തൂക്കിയിട്ടിരിക്കുന്നു.ആര്‍ക്കും ഈ കണ്‍സേര്‍ട്ട് ഇഷ്ടമാകും.ഞാനൊന്നു നോക്കി.‍ 8 വയസ്സുള്ള ഒരു കുട്ടി അമ്മയുടെ കൂടെ. എന്‍റെ വലതുഭാഗത്ത് 12 വയസ്സുള്ള‌ കുട്ടി അച്ഛന്‍റെ കൂടെ. ഒരു പ്രിട്ടീന്‍ ഹൈഹീലില്‍ വെളുത്ത വസ്ത്രം ധരിച്ച്.”

എങ്ങിനെയാണ് ഇത് ക‌ഴിയുക? അമ്മയും മകളും ,മകളും അച്ഛനും ഒരേ സെക്സ് പോപ് സോങ്ങില്‍ തുള്ളിമറിയുക. മകള്‍ക്ക് എന്താവും അച്ഛനെക്കുറിച്ചു തോന്നുക.അച്ഛനോ?രണ്ട് പേരും ഒരേ സെക്സ് സോങ്ങ് വീട്ടില്‍ ഒരുമിച്ചുപാടുമോ?

ഇതൊന്നും നമ്മുടെ മക്കളെ ബാധിക്കില്ല എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു.ന‌ല്ല കാഴ്ചകള്‍ മാത്രം കാണുവാനാണ് ദൈവം തമ്പുരാന്‍ നമുക്ക് കണ്ണുകള്‍ തന്നിരിക്കുന്നതെന്ന് ഞങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കുന്നു.സ്കൂളില്‍ പോകുക, ഭക്ഷണം കഴിക്കുക, പ്രാര്‍ത്ഥിക്കുക, പഠിക്കുക, വലിയ ആളാകുക.അപ്പുറവും ഇപ്പുറവും നോക്കരുത്.

ഞങ്ങള് മലയാളികള് ആശ്വസിക്കുന്നതിങ്ങനെയാണ്:
ഇഷ്ടമുള്ളവര്‍ പോയാല്‍ മതിയെന്നേ. അവര്‍ ആരേയും ക്ഷണിച്ചില്ലല്ലോ.നമ്മുടെ നാട്ടിലും ഉണ്ടല്ലോ.
Went to Cali
Had ... on the beach
Had ...on the beach
Went to Cali…
കാതി പെറിയുടെ ഈ പാട്ട്കേട്ട് ഏതെങ്കിലും 8 വയസ്സുകാരി കടപ്പുറത്ത് ഒരു സെക്സ് പരീക്ഷിച്ചാല്‍ ഞങ്ങള്‍ക്ക് ഒന്നും തോന്നില്ല. 16 വയസ്സുകാരിയായ  മകള്‍ അച്ഛാ ഞാന്‍ ഗര്‍ഭിണിയാണെന്നു പറഞ്ഞാല്‍ കാലില്‍ ഒരു ദര്‍ഭമുനകയറി ചോരപൊടിഞ്ഞ ഫീലിംഗേ ഞങ്ങള്‍ക്കുണ്ടാകൂ.


കാലം മാറുകയല്ലേ, നമ്മള്‍ മാത്രം വിട്ടുനില്‍ക്കുന്നതെങ്ങിനെ!
എങ്ങിനെയുണ്ട്?
വൂള്‍ മാര്‍ട്ടും ജാസും പോപ്പും മാത്രം പോര നമ്മുടെ കേരളത്തില്‍. കാതി പെറി മാരുടെ ലൈവും വരട്ടെ.ഓരോ 15 മിനിറ്റിലും റേഡിയോവിലൂടേയും ടിവി ആഡിലൂടേയും ഇതൊഴുകട്ടെ.അപ്പോള്‍ ഞങ്ങള്‍ക്ക് സന്തോഷമാകും,കേരളവും നന്നായി എന്ന്. ആഗോളവല്‍ക്കരണം എന്നാല്‍ ചൈനയിലെ ലൊട്ടുലൊടുക്ക് സാധനങ്ങള്‍ നമ്മുടെ നാട്ടില്‍ എത്തിക്കല്‍ മാത്രമല്ലെന്ന്.
മകളേ, കാതിയോടൊപ്പം നമുക്കു പാടാം
I wanna see your...…..

Tuesday, July 12, 2011

ഒരമ്മ മകള്‍ക്കയച്ച രാഷ്ടീയ എഴുത്തുകള്‍

എല്ലാ മുസ്ലിംസ്ത്രീകളും വായിച്ചിരിക്കേണ്ട ഒരു പുസ്തകം കൂടിയാണിത്.എല്ലാ മുസ്ലിം അമ്മമാരും അവരുടെ പെണ്മക്കളോട് സഹിക്കാനും അടിമയാകാനും ഉപദേശിക്കുകയാണ്.സബൂറാക്ക് മോളേ,സബൂറാക്ക് മോളെ.സാമൂഹ്യമാറ്റങ്ങള്‍ ആരെങ്കിലും നടത്തിക്കൊടുക്കേണ്ട ജോലിയായിട്ടാണവര്‍ കാണുന്നത്.

നല്ല ബിരിയാണി വയ്ക്കാനും മയിലാഞ്ചിയിട്ട് മണിയറ ഒരുക്കാനുമല്ല മന്ദാകിനി മകളോട് ഈ കത്തുകളിലൂടെ പറയുന്നത്:സമൂഹത്തിനുവേണ്ടി ത്യാഗം ചെയ്യുക .

Monday, July 11, 2011

Life Sucks, So We Drink.




It was a weekend.I saw young and old couples, and legally-eligible-boys and girls coming in and out.
I noticed one boy hanging around the shop.Being a minor, he is not eligible to come in. It is not legal to sell him; if caught, it is punishable with a fine of dollars 2000.
He approached me and asked very politely, can you do me a favour? I said, yes.
He had 30 dollars in his hand. Can you buy a Wild Turkey?
I was shocked. It is a rye whiskey. A teenager, may be an 8th grader, is asking me to buy a bottle of whisky.
I was really shocked, and I don’t know how long I stared at him.
That’s OK , he said , then walked away saying thanks.

Tuesday, June 28, 2011

1975 June 25

18 മാസക്കാലം ഒരു ഏകാധിപതിയെ സഹിക്കുവാന്‍ ഭാരതീയര്‍ക്കു കഴിഞ്ഞില്ല.പക്ഷേ, അറബികള്‍ ദശാബ്ദങ്ങളായി ക്രൂരരായ ഏകാധിപതികളെ സഹിക്കുന്നു.ജനാധിപത്യം ഒരു ജന്മാവകാശമായി മുസ്ലിംകള്‍ കാണുന്നില്ല എന്നതാകാം കാരണം.ജനാധിപത്യ അവകാശങ്ങള്‍ക്കുവേണ്ടി പ്രകടനം നടത്തുന്നതുപോലും ശരീഅത്തിനെതിരാണെന്ന് സൌദി രാജാവ് ഫ ത്ത് വ ഇറക്കിയിട്ടുപോലും പ്രതിഷേധിക്കാത്ത ജനതയെ ഈ ജൂണ് 25 ല്‍ നമുക്ക് ലജ്ജയോടെ ഓര്‍ക്കാം.

Sunday, June 26, 2011

കാനഡയിലെ മതമലയാളികള്‍‌

കാല്‍ഗറി മലയാളികള്‍ എല്ലാവരുമായും സൌഹൃദത്തിലാകും. പക്ഷേ, ആ സൌഹൃദം നിലനിര്ത്തുന്നത് അയാളുടെ മതം നോക്കിയാണ്.മലയാളികള്‍ക്ക് ഇത്ര വര്‍ഗ്ഗീയതയോ, നാം അല്‍ഭുതപ്പെട്ടുപോകും.അതുകൊണ്ട് ഞാന്‍ അപ്നാ പഞ്ചാബ് സ്റ്റോറിലോ മറ്റെവിടെയെങ്കിലുമോ ആരെയെങ്കിലും കണ്ടാല്‍ മതം വെളിവാകുന്ന എന്‍റെ പേരു പറയാറില്ല.
എന്താണ് മതത്തിനു ഇത്രമാത്രം പ്രാധാന്യം ഇവിടെ?ചത്തുകഴിഞ്ഞാല്‍ ഇവന്മാരുകൊണ്ടുപോയി കുഴിച്ചിടുമോ,ഒരു രോഗം വന്നു കിടന്നാല്‍ സഹായിക്കുമോ, ഇനി സ്വന്തം മക്കളെ ഇവിടുത്തെ സംസ്കാരത്തിന്‍റെ കലര്‍പ്പില്ലാതിരിക്കുവാനോണോ?
ഇതൊന്നുമല്ല. പിന്നെ?
എന്തുകൊണ്ടാണ് നമുക്ക് മനുഷ്യരെ സ്നേഹിക്കുവാന്‍ കഴിയാത്തത്? അവരുടെ മതക്കാരനാണെങ്കില്‍ മാത്രമെന്താണ് സൌഹൃദം തുടരുന്നത്.ഇത് ഞാന്‍ ഒരുപാട് ആലോചിച്ചിട്ടുണ്ട്.മലയാളികള്‍ ഇവിടെ ആളെക്കൂട്ടുന്നത് അവരുടെ മതപ്രബോധ‌നം നടത്തുവാനാണ്.മലയാളി മുസ്ലിങ്ങള്‍ എന്നെക്കണ്ടാല്‍ അസ്സലാമുഅലൈയ്ക്കും ചൊല്ലും.നല്ല കാര്യം.വ അലൈയ്ക്കുവസ്സലാം.മാമുക്കോയ പറഞ്ഞപോലെ മതി, അത്രേം മതി.പക്ഷേ, ഇവിടെ അടുത്ത ചോദ്യം: വെള്ളിയാഴ്ച ഏത് പള്ളിയിലാണ് പോകുന്നത്, നോമ്പ് എങ്ങിനെ....പിന്നെ വെള്ളിയാഴ്ച ഏത് ഖുത്തുബക്കാണ്.. നാട്ടില്‍ മുസ്ലിങ്ങളുടെ കട്ടയില്‍ ജീവിച്ചിട്ടുള്ള എനിക്കു അവിടെ ഇങ്ങിനെ ഒരു ചോദ്യം നേരിടേണ്ടിവന്നിട്ടില്ല. ഭാര്യപോലും ചോദിച്ചിട്ടില്ല.ഞാന്‍ പള്ളിയില്‍ പോകുന്നുണ്ട്. അതൊന്നും നാട്ടുകാരുടെ വിഷയമായിരുന്നില്ല.
ആ ഒരു ഉദ്ദേശ്യത്തോടെ ഇവിടെ ആളെക്കൂട്ടാത്തത് ഒരു പക്ഷേ ഹിന്ദുമലയാളികളാകും.
ഞാനീയിടെ ഒരു മലയാളി സ‍ംഘടനയുടെ വെബ്സൈറ്റില്‍ കയറി.ബ്രാന്‍ഡ് ന്യു വെബ്സൈറ്റാണ്, ഒരു ഫേസ്ബുക്ക് ചങ്ങാതി ഫോര്‍വേഡ് ചെയ്തത്.മലയാളി, സമാജം എന്നൊക്കെ കണ്ടപ്പോള്‍ കയറിയതാണ്.സ്വന്തമായി സ്ഥലവും കെട്ടിടവും വാടകപ്പരിപാടിയുമൊക്കെയുള്ള ഗംഭീര പരിപാടി.
ലൈഫ് അംഗങ്ങളുടെ ലിസ്റ്റില്‍ ഒരു മതക്കാര്‍ മാത്രം.ഇല്ലാതില്ല, മുസ്ലിംലീഗില്‍ പണ്ട് ഒരു രാമന്‍ ഉണ്ടായിരുന്നതുപോലെ ഒരെണ്ണം.അവരുടെ മതത്തിന്‍റെ എല്ലാ പരിപാടികളും നടക്കുന്നുണ്ട്.മലയാളിയായതുകൊണ്ട് ഓണസദ്യനടത്തണമല്ലോ, അതുണ്ട്.പടക്കമില്ലാത്ത വിഷുവുമുണ്ട്.മറ്റ് മത വിഭാഗക്കാര്‍ എത്തിപ്പെടാത്തതുകൊണ്ടാവുമെന്ന് നാം കരുതുന്നു.അല്ല. എന്‍റെ ജാതിയില്‍പെട്ട ചിലര്‍ക്ക് അവിടെ അവരുടെ മലയാളവും സമാജവും വേറെയുണ്ട്.പിന്നെ, ഒരു പ്രസിഡണ്ടും സെക്രട്ടറിയും ഒരു ട്രഷററുമുണ്ടാകുവാന്‍ മൂന്നു നായന്മാരെ കിട്ടിയാല്‍ അവിടെ ഒരു എ‍ന്‍എസ്സെസ് ഉണ്ടാകുമല്ലോ. മലയാളി എന്താണ് ഇങ്ങിനെ മതമലയാളിയാകുന്നത്?
ഓണസദ്യയും വിഷുവും കൃസ്തുമസും ബൈബിള്‍ക്ലാസും ഖുറാന്‍ക്ലാസുമല്ലാതെ മലയാളിക്കു ഒരു കോമണ്‍ സ്പേസ് ഇല്ലേ?

Saturday, June 25, 2011

In our community, no dowry, only gold!



In Kerala, state of India where I am from, poor Muslim girls are living a miserable life.A poor father finds it very difficult to send his daughters in marriage, because the minimum gold to be gifted is 100 sovereigns. It is going up.

Unfortunately, if three or four daughters are born, he is a cursed father.. The situation is very grave. The land mafia, the real estate brokers , unethical traders and politicians present huge amount of gold and luxury cars in marriage, causing a demonstration effect .

So a poor father has only two ways.
Either be like them and make money, which is impossible, or sink his daughters off in sea, as my mother used to say crying, and glorify that Islam is the religion which raised the glory of women!

Mujahids, Jamaathe Islami are boasting that Islam is against dowry, and that there is no dowry in their Islamic model Saudi Arabia. So they do not gift money to the boys, but only gold! Because of the exposed space constraint, the new trend is to wear gold-studded purdah.

Parents of Muslim boys prefer girls employed in government sectors.Not a bad thing. If the girls are post graduates, advocates, CAs,ICWAs,or other professionals,wa, the best.But one condition: The girl should be 19 or 20 or... OK, 21. Never, ever more.

Nobody thinks about this. No Salafi ladies, no Jamaath purdaites. No Chandrika Mahilas. Sure, no oppressed Sunni women.They dream of a world of Islamic Sharia when everything will be alright. So, they are interested more in Convertion Festivals when any Hindu girl embraces Islam, or some Jew scientists in America discover that marriage at the age of 16 is very very healthy!!!They are not interested in the pathetic state of Muslim women.

simple folks: eat biriyani,engage in petty amusements and laugh days off.
Finally hope to purify souls with a holy hajj.
Easy way!

Thursday, June 16, 2011

ജൂണ്‍ അഞ്ച്‍- ചില ജലചിന്തകള്‍




എണ്ണശേഖുമാരുടെ സമയമടുത്തു.ഇനി ജലസമ്പന്ന രാഷ്ടങ്ങളുടെ കാലം. മഞ്ഞുറഞ്ഞ സൈബീരിയ കമ്മ്യൂണിസ്റ്റ് ഒറ്റുകാരുടെ കൊലയറയല്ല. അതിസമ്പന്നമായ ശുദ്ധജലത്തിന്‍റെ സ്രോതസ്സാണ്.
അമേരിക്കയേക്കാള്‍ മുമ്പിലേക്കു കുതിക്കുന്ന ചൈന , പക്ഷെ, ജലത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന രാഷ്ടമാണ്.അതുകൊണ്ട് സൈബീരിയന്‍ ശുദ്ധജലം റഷ്യയില്‍ നിന്നും വാങ്ങുന്നതിനു ചൈന കരാറൊപ്പിട്ടു കഴിഞ്ഞു.കാനഡയിലെ ശുദ്ധജലം തെക്കോട്ടൊഴുകി അമേരിക്കന്‍ ടാപ്പുകളിലെത്തുന്നു.
എവിടേയും പരാതികള്‍ ഉയരുന്നു.
നമ്മുടെ ബ്രഹ്മപുത്രയില്‍ ചൈന ഡാം കെട്ടിയിരിക്കുന്നുവെന്നു നാം യുഎന്നില്‍ പരാതി കൊടുത്തു.അമേരിക്കന്‍ സിഐഎ നമ്മുടെ ഗംഗയുടെ ഉറവിടമായ കൈലാസ പര്‍വതത്തില്‍ എട്ട് പൌണ്ട് വരുന്ന പ്ലൂട്ടോണിയം എന്ന റേഡിയൊ ആക്റ്റീവ് വസ്തുവച്ചു.ചൈനയുടെ രഹസ്യങ്ങള്‍ ചോര്‍ത്തുവാനാണെന്നു പറയപ്പെടുന്നുവെങ്കിലും പിന്നീട് അത് എവിടെപ്പോയിയെന്നു കണ്ടുപിടിക്കുവാന്‍ ഇതുവരെ ആര്‍ക്കും കഴിഞ്ഞിട്ടില്ല.അത് നമ്മുടെ ഗംഗയെ കാളിന്ദിയാക്കിക്കൊണ്ടിരിക്കുകയാണോ?ഇന്ത്യ പാക്കിസ്ഥാന്‍റെ ജലമപഹരിക്കുന്നുവെന്ന് പാക്കികള്‍ പരാതി പറയുന്നു.സിറിയയും ജോര്‍ദ്ദാനും ഒരുമിച്ചു കെട്ടിയുണ്ടാക്കിയ ഡാമിനെച്ചൊല്ലി തര്‍ക്കത്തിലാണ്.കേരളവും തമിഴ്നാടും തമ്മിലുള്ള പ്രശ്നം ജലത്തിന്‍റേതാണ്.വൈക്കൊ ഇന്ന‌ലേയും പ‌റ‌ഞ്ഞു കേര‌ള‌ത്തിലേക്ക് ഒരു ലോറിയും ക‌ട‌ത്തിവിടില്ലെന്ന്.പ‌ഞ്ചാബും ഹ‌രിയാന‌യും ത‌മ്മിലുള്ള‌ പ്ര‌ശ്നം ഒരേ ത‌ല‌സ്ഥാന‌ത്തിന്‍റേത‌ല്ല‌ല്ലോ; ജ‌ലം ത‌ന്നെയാണ്.ന‌മ്മുടെ നാട്ടില്‍ ആവ‌ശ്യ‌ത്തില‌ധികം പൈപ്പുക‌ളും ടാപ്പുക‌ളുമുണ്ട്,ഇല്ലാത്ത‌ത് വെള്ളം മാത്രം.വൈപ്പിനിലെ അമ്മ‌മാര്‍ പ‌ക‌ലൊന്നു മ‌യ‌ങ്ങി പുല‌ര്‍ച്ച‌വ‌രെ ടാപ്പിനുമുമ്പില്‍ കൊതുകുക‌ടി കൊണ്ടിരുന്നിട്ട‌ല്ലേ കുടിക്കുവാന്‍ ഒരു കുടം വെള്ളം കിട്ടുന്ന‌ത്.വൈപ്പിന്‍കാര്‍ക്ക് ഇട്ടുകൊടുത്ത‌ ടാപ്പില്‍ നിന്നൂറ്റി ന‌ഗ‌ര‌ത്തിലെ ഹോട്ട‌ലുക‌ള്‍ക്ക് മ‌റിച്ച‌ടിക്കുന്നു.
എന്തുപ‌റ്റി ന‌മുക്ക്? വെള്ള‌മെവിടെ?
ഞാന‌ല്‍ഭുത‌പ്പെട്ടിട്ടുണ്ട്; ഒരായിരം ഇന്ത്യ‌ക്കാര്‍ക്കുപ‌യോഗിക്കാവുന്ന‌ ജ‌ല‌മാണ് ഒരാള്‍ ഈ നാട്ടില്‍ വേസ്റ്റാക്കിക്ക‌ള‌യുന്ന‌ത്.ആവശ്യത്തിനും അല്ലാത്തതിനും ഫ്ലഷ് വലിച്ച് എത്ര ജലമാണ് പാഴാക്കിക്കളയുന്നത്! എപ്പോള്‍ ടാപ്പ് തിരിച്ചാലും വെള്ളം.ഇട‌ത്തേക്കു തിരിച്ചാല്‍ ചുടുത‌ണ്ണി, വ‌ല‌ത്തേക്കായാല്‍ ത‌ണുത്ത‌വെള്ളം.ഒരു ബിസ്ക്ക‌റ്റ് വ‌ച്ചു തിന്ന‌ പ്ലേറ്റ് ഒന്നു തുട‌ച്ചാല്‍ ന‌മുക്കുപ‌യോഗിക്കാം. അത്ര‌ വെടിപ്പുള്ള‌വ‌ര്‍ക്ക് ഒന്നു ക‌ഴുകാം.പ‌ക്ഷേ,പ‌ല‌ത‌രം ക്ലീനിംഗ് ലിക്യിഡ്ക‌ള്‍ ചേര്‍ത്ത് അനേക‌ ലിറ്റ‌ര്‍ വെള്ളം കൊണ്ട് ഡിഷ് വാഷ‌റിലിട്ട് ക‌ഴുകാത്തിട‌ത്തോളം കാലം അത് ഡേര്‍ട്ടി എന്നു പ‌റ‌യ‌പ്പെടുന്നു.എന്ത് ഡേര്‍ട്ടി.എന്നാല്‍ ഈ ഡേര്‍ട്ടി എന്നു പ‌റ‌യുന്ന‌വ‌രുടെ ക‌ക്കൂസില്‍ ഒരു തുള്ളിവെള്ളം കാണില്ല‌.ര‌ണ്ടിഞ്ച് വീതിയുള്ള‌ ടിഷ്യു പേപ്പ‌ര്‍ കൊണ്ട് ഒപ്പിച്ച് ആ കൈകൊണ്ട് അടിവ‌സ്ത്രം ധ‌രിച്ച്, പാന്‍റിട്ട്, ബെല്‍റ്റിട്ട്, പിന്നെ ട്ടൈകെട്ടി പുറ‌ത്തേക്കു വ‌ന്നു, വാഷ്ബേസിനില്‍ വ‌ന്നു കൈക‌ഴുകി പുറ‌ത്തുവ‌രും!‌‌‌
ജ‌ലം ന‌മ്മുടെ ജ‌ന്മാവ‌കാശ‌മാണ്.അത് പ‌ഴ‌യ‌ ക‌ഥ‌.ഇനി അങ്ങിനെയ‌ല്ല‌. ജ‌ലം ഇനി സ്വ‌കാര്യ‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടേതാണ്.ന‌മ്മ‌ളൊക്കെ അവ‌രുടെ ക‌സ്റ്റ‌മേസാണ്.കേബിള്‍ ടിവി പോലെ.ജ‌ലം ന‌മുക്ക് ഒരു അവ‌കാശ‌മ‌ല്ലാതെ വ‌ന്നാല്...
കാനഡയുടെ വ‌ട‌ക്കുപ‌ടിഞ്ഞാറു ഭാഗ‌ത്താണ് അലാസ്ക‌.ലോക‌ത്തിലെ ഏറ്റ‌വും മ‌നോഹ‌ര‌മായ‌ പ്ര‌ദേശ‌മാണ‌ത്.ആറുമാസം മാത്ര‌മേ അവിടെ മ‌നുഷ്യ‌വാസ‌മുള്ളൂ.ഉറ‌ഞ്ഞുകിട‌ക്കുന്ന‌ പ്ര‌ദേശ‌മാണ്.വേന‌ലായാല്‍ ഫിഷിംഗിനുവേണ്ടി ബോട്ടുക‌ള്‍ പോകുന്നു.എന്‍റെ ഓഫീസ് മാനേജ‌ര്‍ ഒരു ക‌പ്പ‌ലില്‍ പ‌ത്തുദിവ‌സ‌ത്തെ അലാസ്ക‌ വിനോദ‌യാത്ര‌യ്ക്കു പോയിരുന്നു.കുറെ ഫോട്ടൊക‌ള്‍ അവ‌ര്‍ കൊണ്ടുവ‌ന്നിരുന്നു.അതിമ‌നോഹ‌ര‌മായ‌ നീല‌ത്ത‌ടാക‌ങ്ങ‌ളും ക‌ട‌ലുക‌ളും. പ‌ര്‍വ്വ‌ത‌ങ്ങ‌ള്‍ ഐസ് ഗ്ലേസിയേസാല്‍ മൂട‌പ്പെട്ടുകിട‌ക്കുന്നു.കൊടുംവ‌ന‌ങ്ങ‌ളും മ‌നോഹ‌ര‌മായ‌ മ‌ല‌ക‌ളുമുണ്ട്.നോ മാന്‍സ് ലാന്ഡ് എന്നായിരുന്നു അലാസ്ക്ക‌ അറിയ‌പ്പെട്ടിരുന്ന‌ത്.പിന്നീട് അത് അമേരിക്ക‌ കൈവ‌ശ‌പ്പെടുത്തി.5000 ച‌.മൈല്‍സ് വ‌രുന്ന‌ ആ മ‌ഞ്ഞിന‌ടിയില്‍ ലോക‌ത്തിലെ ഏറ്റ‌വും പ‌രിശുദ്ധ‌മായ‌ ക‌ന്യാജ‌ലം ഉറ‌ഞ്ഞുകിട‌ക്കുന്നു.ഇതു ആര്‍ക്കുകിട്ടും? തൊട്ട‌ടുത്തുള്ള‌ കാന‌ഡ‌ക്ക‌ല്ല‌;ആ ശുദ്ധ‌ജ‌ലം ഭൂമിയുടെ മ‌റുപാതി ക‌ട‌ന്നു ന‌മ്മുടെ മുംബ‌യില്‍ എത്തിക്കുവാനുള്ള‌ ഒരു മെഗാപ്രോജ‌ക്റ്റ് ത‌യ്യാറായിക്ക‌ഴിഞ്ഞു.ബോംബെക്കാര്‍ക്കുവേണ്ടിയ‌ല്ല‌, അറ‌ബുനാടുക‌ള്‍, ഇന്ത്യ‌, ചൈന‌ മുത‌ലായ‌ ജ‌ല‌ദൌര്‍ല്ല‌ഭ്യ‌മുള്ള‌ രാജ്യ‌ങ്ങ‌ളിലേക്ക് വില്‍പ്പ‌ന‌ ന‌ട‌ത്തുവാനുള്ള‌ ബ‌ഹുരാഷ്ട‌ ജ‌ല‌ക്ക‌മ്പ‌നിക‌ളുടെ ഭീമ‌ന്‍ പ‌ദ്ധ‌തിയാണിത്.ട്രു അലാസ്ക്ക‌ ബോട്ട്ലിംഗ് എന്ന‌ ക‌മ്പ‌നി അതിന്‍റെ ജ‌ലാവ‌കാശം നേടിക്ക‌ഴിഞ്ഞു.

മ‌നുഷ്യ‌നുണ്ടായ‌ കാലം മുത‌ല്‍ ജ‌ലം ന‌മ്മുടെ പൊതുസ‌മ്പ‌ത്താണ് എന്ന‌ ന‌മ്മുടെ സ‌ങ്ക‌ല്‍പ്പ‌ങ്ങ‌ള്‍ ത‌ക‌രുക‌യാണ്.അമിത‌മായ‌ ഉപ‌യോഗ‌ത്താല്‍ ന‌മ്മുടെ ശുദ്ധ‌ജ‌ല‌ ഉറ‌വ‌ക‌ള്‍ വ‌റ്റിക്കൊണ്ടിരിക്കുക‌യാണ്.ന‌ദിക‌ളും പുഴ‌ക‌ളും ത‌ടാക‌ങ്ങ‌ളും വ‌റ്റുന്നു.കേര‌ള‌ത്തിലെ ഒരേയൊരു ശുദ്ധ‌ജ‌ല‌ത്ത‌ടാക‌മായ‌ ശാസ്താംകോട്ട‌ കായ‌ലിലും മെല്ലെ ഓരുക‌യ‌റുക‌യാണ്.ഈ ശുദ്ധ‌ജ‌ലം ന‌മുക്കു ന‌ഷ്ട‌മാകുന്ന‌തു ആരെങ്കിലും കുടിച്ചുതീര്‍ത്തി‌ട്ടോ കുളിച്ചിട്ടോ അല്ല‌.വ്യ‌വ‌സായ‌ വിപ്ല‌വ‌ത്തിന്‍റെ തുട‌ര്‍ച്ച‌യായ‌ ക‌മ്പോള‌സംസ്കാര‌ത്തിന്‍റെ ഭാഗ‌മായി ലോക‌ത്തിലെ വ്യ‌വ‌സായ‌ ശാല‌ക‌ളിലേക്കു ശുദ്ധ‌ജ‌ലം ഒഴുകുക‌യാണ്.
ഉപഭോഗസംസ്കാരം നമ്മുടെ ആവശ്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.നമുക്ക് വിഭവങ്ങള്‍ തികയുന്നില്ല. ജലം തികയുന്നില്ല. ഒരു ഭൂമി പോര. ഒരു സൂര്യന്‍ മതിയാകുന്നില്ല.
ജഡമായി മാറിയ ഒരു ജനതയായിക്കഴിഞ്ഞു നമ്മള്‍.മരണം നമ്മുടെ തൊണ്ടക്കുഴിയില്‍ എത്താത്തിടത്തോളം നാം നമ്മുടെ മരണത്തെക്കുറിച്ചു ചിന്തിക്കുന്നില്ല. അതുകൊണ്ട് ബോണ്ട്സ്വാനയിലെ ഈ വൃദ്ധയുടെ മരണം നമുക്ക് ഒരു സാധാരണ മരണമാണ്.വരണ്ട മരുഭൂമിയില്‍, കത്തുന്ന ആകാശത്തിനടിയില്‍ അവിടെ മനോഹരമായ ഒരു നീന്തല്‍ തടാകം.ആഫ്രിക്കന്‍ സഫാരി എന്ന വിനോദയാത്ര കഴിഞ്ഞ് വിനോദസഞ്ചാരികള്‍ നീന്തിത്തുടിക്കുന്നു.ബിയറും കോളയും കുടിച്ചു വിശ്രമിക്കുന്നു.സ്പടിക ജലം.ഈ നീന്തല്‍ത്തടാകത്തിനരികെയാണ് 85 വയസ്സുള്ള കലഹാരിയിലെ ബുഷ്മെന്‍ ഗോത്രക്കാരിയായ ഈ വൃദ്ധ ഒരു തുള്ളി വെള്ളം കിട്ടാതെ തൊണ്ടയുണങ്ങി മരിച്ചത്.ലോകത്തിലെ ഏറ്റവും പൂര്‍വ്വസമൂഹമാണ് ആഫ്രിക്കയിലെ ബോണ്ട്സ്വനയിലെ ഈ ഗോത്രക്കാര്‍. നമ്മുടെ പൂര്‍വ്വികര്‍.സ്വകാര്യവല്‍ക്കരണത്തിന്‍റേയും ലാഭത്തിന്‍റേയും ദൈവങ്ങള്‍ അവരുടെ മണ്ണ് പിടിച്ചെടുത്തു,വന്യയാത്രയുടെ ഒരു പ്രോജക്ടിനായി.ആദ്യം ഈ ആദിവാസിസമൂഹങ്ങളെ അവരുടെ മണ്ണില്‍ നിന്നും ആട്ടിയോടിച്ചു.അത് 1997 ല്‍ അവരുടെ മണ്ണിനടിയില്‍ ഡയമണ്ട് ഉണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ്.പോകാന്‍ കൂട്ടാക്കാതിരുന്ന അവരെ ഡയമണ്ട് കമ്പനികളും ഡയമണ്ട് കമ്പനികളുടെ ഭരണകൂട ഏജന്‍റ്മാരും ആട്ടിയോടിച്ചത് അവരുടെ ജലസ്രോതസ്സുകള്‍ അടച്ചുകൊണ്ടാണ്.
ബാക്കിയായ ഈ വൃദ്ധ‌ തൊണ്ടവരണ്ട് വിനോദസഞ്ചാരികളുടെ സ്വിമ്മിങ് പൂളിനടുത്ത് ട്ടാന്‍റലിസിന്‍റെ മരണം വരിച്ചു. ഈ വൃദ്ധ ലോകത്തിലെ വരാനിരിക്കുന്ന ജല കലാപങ്ങളുടെ രക്തമായി മാറുമോ?

യു എന്‍ ജലം മൌലികാവകാശമാക്കിയത് 2010 ലാണ്.പക്ഷേ, യുന്നെന്ന് കഴിയുമോ ഈ അവകാശം ഉറപ്പുവരുത്തുവാന്‍?
ഇരുപ‌ത് വ‌ര്ഷം ക‌ഴിയുമ്പോള്‍ ജ‌ല‌ത്തിന്‍റെ ഉപ‌യോഗം ഇര‌ട്ടിക്കുക‌യാണെന്ന് യുഎന്‍ പ‌റ‌യുന്നു. ജ‌ല‌മെവിടെ? ആരുടെ ജ‌ല‌മെടുക്കും? ആര്‍ക്കു കൊടുക്കും?


ജ‌ല‌ക്ഷാമം പ‌രിഹ‌രിക്കുവാന്‍ ഒരേയൊരുവ‌ഴി ജ‌ല‌വിത‌ര‌ണം ക‌മ്പോള‌ത്തെ ഏല്‍പ്പിക്കുക‌ എന്ന‌താണ് ഗോളാന്ത‌ര‌ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ മുന്നോട്ട് വ‌യ്ക്കുന്ന‌ നിര്‍ദ്ദേശം.സ‌പ്ലെയുടേയും ഡിമാന്‍റിന്‍റേയും അദ്റ്ശ്യ‌ക‌ര‌ങ്ങ‌ളാല്‍ ജ‌ല‌വും ക‌യ‌റിയിറ‌ങ്ങ‌ട്ടെ.ജ‌ലം ഒരു കൊമോഡിറ്റിയാകുമ്പോള്‍ അത് മാര്‍ക്ക‌റ്റില്‍ കൂടിയ‌ വില‌ക്ക് വില്‍ക്കുവാന്‍ ജ‌ല‌ക്ക‌മ്പ‌നിക‌ള്‍ക്ക‌ധികാര‌മുണ്ട്. ചേരിയിലെ അമ്മ‌മാരെക്കാളും വില‌ നെസ്ലെയൊ കൊക്കൊക്കോള‌യൊ ന‌ല്‍കിയാല്‍... മാര്‍ക്ക‌റ്റ് നിയ‌മ‌മ‌നുസ‌രിച്ച് ജ‌ല‌മൊഴുകുക‌ ത‌ന്നെ ചെയ്യും.
സാമ്പ‌ത്തിക‌ സ‌ഹായം ല‌ഭിക്കുന്ന‌തിനുവേണ്ടി ലാറ്റിന‌മേരിക്ക‌ന്‍ രാഷ്ട‌ങ്ങ‌ളോട് ഐമ്മെഫ് ആവ‌ശ്യ‌പ്പെട്ട‌ത് ജ‌ലം സ്വ‌കാര്യ‌വ‌ല്‍ക്ക‌രിക്ക‌ണ‌മെന്നാണ്.ഗ‌തികേടുകൊണ്ട് ബൊളീവിയ‌ അത് സ‌മ്മ‌തിച്ചു.ബെക്ക്ടെല്‍ എന്ന‌ ബ‌ഹുരാഷ്ട‌ക്ക‌മ്പ‌നി സ്വ‌ന്ത‌മായ‌ പൈപ്പുക‌ളിട്ട് ജ‌ല‌വിത‌ര‌ണം തുട‌ങ്ങി.ഒറ്റ‌ക്കൊല്ല‌ത്തിനുള്ളില്‍ വില‌ ഇര‌ട്ടിയായി.കാശുള്ള‌വ‌നുമാത്രം വെള്ളം കിട്ടുമെന്നായി.സ‌ഹികെട്ട‌ ജ‌ന‌ത‌ തെരുവില്‍ ക‌ലാപ‌ത്തിനിറ‌ങ്ങി.ബെക്ക്ട്ടെല്‍ ഓഫീസ് തീയിട്ടു. ജ‌ന‌ങ്ങ‌ള്‍ ജ‌ല‌വിത‌ര‌ണം ഏറ്റെടുത്തു. ബെക്ക്ട്ടെല് പിന്തിരിഞ്ഞോടുക‌യും 2001ല്‍ ജ‌ല‌വിത‌ര‌ണം പ‌ഴ‌യ‌തുപോലെ ഗ‌വ‌ണ്മെന്‍റ് ഏറ്റെടുക്കുക‌യും ചെയ്തു.

ലോക‌ത്തില്‍ ഇനി ജ‌ല‌യുദ്ധ‌ങ്ങ‌ള്‍ വ‌രാനിരിക്കുന്നു.
ബൊളീവിയ‌ക‌ളും.

Thursday, June 9, 2011

ഒരു കലയേയും സാഹിത്യത്തേയും പ്രോല്സാഹിപ്പിക്കാത്തവരാണ് മുസ്ലിംകള്.അതറിയണമെങ്കില്‍ മുസ്ലി‍സൌദിഅറേബ്യയില്‍ നോക്കിയാല്‍ മതി: അവിടെ എത്ര കലയുണ്ട്! മുഗളന്മാരുടെ കല ഇസ്ലാമിന്‍റെ സംഭാവനയല്ല, അത് പേര്‍ശ്യയുടേയും ഹിന്ദുവിന്‍റേയും സംഭാവനയാണ്.
ഹിന്ദുസമൂഹം ചിത്രകലയടക്കം എല്ലാ കലകളേയും പ്രോല്സാഹിപ്പിച്ചിട്ടുള്ളവരാണ്. അമ്മയില്ലാത്ത ദു:ഖത്തിന്റെ പേരില് സരസ്വതി ദേവിയുടെ നഗ്നചിത്രം വരക്കുന്ന എംഫ്ഹുസൈന്‍റെ ആവിഷ്കാരസ്വാതന്ത്ര്യത്തിനുവേണ്ടി വിലപിക്കുന്ന മാധ്യമംപത്രം ഹുസൈന്‍ മുഹമ്മദ് നബിയുടെ ഭാര്യമാരുടെ ചിത്രം വരച്ചാല് സമ്മതിക്കുമോ.
ഇസ്ലാമിക ഫണ്ടമെന്റ്ലിസ്റ്റുകളുടെ ഖത്തര് മുഹമ്മദു നബിയുടെ കാര്ട്ടൂണ് നിരോധിച്ചതെന്തേ. താലിബാനികള് അതിപുരാതന ബുദ്ധപ്രതിമകള് നശിപ്പിച്ചതിനെ എതിര്ക്കാത്തവരാണ് മുസ്ലിം ഫണ്ടമെന്റെലിസ്റ്റുകളായ മാധ്യമം.എംഫ്ഹുസൈനെ‍ മഹാനായ ചിത്രകാരനാക്കിയത് ഭാരതമാണ്;എന്തേ സൌദിയില്‍, അറിയപ്പെടുന്ന ഒരു ചിത്രകാരനോ സിനിമാക്കാരനോ ഇല്ലാതെപോയത്?

Monday, June 6, 2011

പ്രിയ രവിശങ്കര്‍, ഈ ലേഖനം വായിക്കുവാന്‍ വൈകിപ്പോയി. ആരും പറയാത്ത എന്‍റെ നാടിന്‍റെ പുതിയ കഥ ഇവിടെയിരുന്ന് വളരെ സങ്കടത്തോടെയാണ് വായിച്ചുതീര്‍ത്തത്.ഞാനിനി ലീവില്‍ നാട്ടില്‍ ചെല്ലുമ്പോള്‍ എന്‍റെ പ്രിയപ്പെട്ട കൂട്ടുകാര്‍ നാടുവിട്ടിട്ടുണ്ടാകും.സഹിക്കുവാന്‍ കഴിയുന്നില്ല എന്‍റെ ജന്മനാടിന്റെ ഇന്നത്തെ അവസ്ഥ കണ്ടിട്ട്. വീരന്‍പുഴ ഞങ്ങള്‍ക്ക് എന്നും ഒരു വിസ്മയമായിരുന്നു. അതുപോലെ പടിഞ്ഞാറുഭാഗത്തുള്ള കായലുകളും കണ്ടല്‍ കാടുകളും. അതൊക്കെ ‍ വല്ലാര്‍പാടം കണെയ്നര്‍ ടെ൪മിനലിന്റെ പേരില് നശിപ്പിച്ചു.കരാറുകാരും രാഷ്ടീയക്കാരും ഉദ്യോഗസ്ഥരും പണമുണ്ട്ടാക്കി.പുഴയും വയലുകളും കായലും നികത്തി ഒരു ശവവഴി പോലെ മലച്ചുകിടക്കുകയാണ് ഇന്നു വല്ലാര്‍പാടം കണ്ടെയിനര്‍ പാത.രവിശങ്കര്‍ പറഞ്ഞപോലെ ഠ വട്ടത്താണ് ഇതു ചെയ്തിട്ടുള്ളത്.എത്രയോ കുടുമ്പങ്ങള്‍ നാമാവശേഷമായി. എത്ര കാവുകള്‍, മനകള്‍ എല്ലാം നശിച്ചു.ഭൂമിക്കു വിലയിട്ടത് അഞ്ചുതരത്തിലായിരുന്നു. അന്നു ആ കാശിനു ഒരു സെന്‍റ് ഭൂമിപോലും കിട്ടില്ലായിരുന്നു.ഒരു പാര്‍ട്ടിയും ആ പാവം കുടുംബങ്ങളെ തിരിഞ്ഞുനോക്കിയില്ല.മാര്സ്കിസ്റ്റ് പാര്ട്ടി, കാണ്‍ഗ്രസ്, ബിജെപി ,ലീഗ് ഇതൊന്നും ഇങ്ങിനെ ഒരു സംഭവം കണ്ടതായി ഭാവിച്ചില്ല.കാലാകാലങ്ങളായി ഇവര്‍ക്കു വോട്ട് തള്ളിക്കൊടുക്കുന്ന ജനങ്ങളെ ഇവര്‍ ഉപേക്ഷിച്ചു.‍എല്ലാവരും കരാറുകാരായിരുന്നു. ആദ്യകാലം മുതല്‍ അവര്‍ക്ക് ആത്മവിശ്വാസം കൊടുത്ത് സമരം സംഘടിപ്പിച്ചത് സി ആര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാടും പിന്നെ എനിക്കു പേരറിയാത്ത SUCI പ്രവര്‍ത്തകരുമായിരുന്നു. SUCI എന്ന രാഷ്ടീയപ്പാര്‍ട്ടി ജനങ്ങളെ സംഘടിപ്പിക്കുകയും പോരാടുവാന്‍ എല്ലാ ത്യാഗവും ചെയ്തു. ഹാഷിം സുരേഷ് വൈജു തുടങ്ങിയ എന്‍റെ കൂട്ടുകാര്‍ വളരെ ക്ലേശം സഹിച്ചാണ് സമരം നടത്തിക്കൊണ്ടുപോയത്.സിആര്‍ സംസാരിക്കുന്നതും ഹാഷിമിനേയും ചിത്രത്തില് കണ്ടപ്പോള്‍ പഴയ ഓ൪മ്മകളും സങ്കടവും വന്നു.‌
ഇനിയും അനിശ്ചിതത്വം തുടരുകയാണല്ലോ .

Saturday, June 4, 2011

Best Wishes to Yogachaarya Baba Ramdev

യോഗാചാര്യന്‍ ശ്രീ ബാബ രാംദേവിന് അഭിവാദ്യങ്ങള്‍. അദ്ദേഹത്തിനെതിരെ കുപ്രചരണം നടത്തുന്നത് കള്ളപ്പണക്കാരും അവരുടെ പങ്കുപറ്റുകാരുമാണ്.സമസ്തമേഖലയിലും കള്ളപ്പണം അദ്ധ്വാനത്തിന്‍റെ വിലകെടുത്തുകയാണ്.ബാബ രാംദേവ് കള്ളപ്പണത്തിനെതിരെ ഉപവാസമിരിക്കുന്നതുകൊണ്ട് കോണ്‍ഗ്രസ്സു രോഷം കൊള്ളുന്നത് മനസ്സിലാക്കാം.അഴിമതിയില്‍ മുങ്ങിയ കോണ്‍ഗ്രസ്സിന്‍റേയും ദിഗ്വിജയ സിങ്ങുമാരുടേയും കൂടെ ചേര്‍ന്നുകൊണ്ട് ചില മുസ്ലിംവായനക്കാരും രോഷം കൊള്ളുന്നതെന്തിനു?അഴിമതിയെല്ലായിടത്തുമുണ്ട്,എല്ലാ പാര്‍ട്ടിയിലുമുണ്ട്, ബിജെപിയിലുമുണ്ട്, മാര്ക്സിസ്റ്റ് പാര്‍ട്ടിയിലുമുണ്ട് എന്നതുകൊണ്ട് അഴിമതിയും കള്ളപ്പണവും ഒരു വിഷയം അല്ലാതാകുന്നില്ലല്ലോ.ആരെങ്കിലും അതിനെതിരെ ഉപവാസസമരമിരിക്കുമ്പോള്‍ നാം എതിര്‍ക്കേണ്ട ആവശ്യമുണ്ടോ?

ഒരു മുസ്ലിം പെണ്‍കുട്ടിയെ കെട്ടിച്ചു വിടുന്നത് നൂറുപവന്‍ കൊടുത്തിട്ടാണ്. ഇത് ഏതെങ്കിലും കാക്ക ജോലി ചെയ്തുണ്ടാക്കുന്നതാണോ?‍സ്തീധനം കൊടുക്കുവാന്‍ നിര്‍വ്വാഹമില്ലാത്തതിന്‍റെ പേരില്‍ എത്രയോ മുസ്ലിം പെണ്‍കുട്ടികള്‍ കെട്ടുപ്രായം കഴിഞ്ഞു നില്‍ക്കുന്നു.ഈയിടെ ഒരു ബാപ്പ 35 പവന്‍ കൊടുക്കുവാന്‍ ഇല്ലാത്തതുകൊണ്ട് തന്‍റെ മക്കളെ കൊന്നത് വായിച്ചില്ലേ?ഏതെങ്കിലും മുസ്ലിം നേതാവോ, മൌലവിയോ ഇത്രയും ഗൌരവമായ വിഷയങ്ങള്ക്കുവേണ്ടി ഉപവാസമിരിക്കുന്നുണ്ടോ, സംസാരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? കേരളത്തില്‍ 40 കോടിയുടെ മുടിപ്പള്ളി വേണമോ വേണ്ടയോ എന്നതൊക്കെയല്ലേ അവരുടെയൊക്കെ ചര്‍ച്ച.

കേരളത്തിലെ രാഷ്ടീയക്കാര്‍ കേരളത്തിലും പുറത്തും ഭൂമി വാങ്ങിക്കൂട്ടിയത് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?റവൂഫ് 500 ഏക്കര്‍ മഹാരാഷ്ടയില്‍ വാങ്ങിയെന്നു കുഞ്ഞാലി പറഞ്ഞില്ലേ. കുഞ്ഞാലിക്കുട്ടിയുടെ ബിനാമി പേരില്‍ പലസ്ഥലത്തും ഭൂമി വാങ്ങിയെന്നും 300 കോടിയുടെ അനധികൃതസ്വത്തുണ്ടെന്നുമുള്ള കേസ് തെളിവു ഹാജരാക്കാന്‍ കഴിയായിരുന്നതുകൊണ്ട് കോടതി തള്ളിയതെല്ലേ?കേരളത്തിലെ കണ്ണായ സ്ഥലമൊക്കെ കൈവശം വച്ചിരിക്കുന്നത് കൃസ്ത്യന്‍ പള്ളികളല്ലേ.സിസ്റ്റര്‍ ജസ്മ അവരുടെ പുസ്തകത്തിലൂടെ എഴുതിയിട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയെങ്കിലും ആയോ?കിഴക്കന്‍സംസ്ഥാനഗോത്രമേഖലയിലെ ഭൂമി ആദിവാസികളെപ്പറ്റിച്ച് വിദേശപ്പണം കൊണ്ട് കൃസ്ത്യന്‍ സഭ കൈവശപ്പെടുത്തിയതും ആദിവാസികളെ മാമോദീസ മുക്കുന്നതും ആര്‍എസ്സുകാര്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആക്ഷേപമാണ്.കേരള കോണ്‍ഗ്രസ്സ് ഭരണത്തില്‍ കയറിയാല്‍ ആദ്യം പട്ടയ മാമാങ്കം നടത്താറുണ്ട്.ഈ പാര്ട്ടി അതിനു വേണ്ടി രൂപീകരിച്ച പാര്‍ട്ടിയാണോ എന്നു നമുക്കു തോന്നാറുണ്ട്.

കള്ളപ്പണത്തിനെതിരെ ഉപവാസസമരം നടത്തുന്ന ശ്രീ റാംദേവ് ആരെസ്സെസ്കാരനാണെങ്കില്‍ തീര്‍ച്ചയായും ആറെസ്സിസ്സിനു മാത്രമേ ,ഹിന്ദുക്കള്‍ക്കുമാത്രമേ, കള്ളപ്പണത്തിന്‍റേയും ആഗോളവല്‍ക്കരണത്തിന്‍റേയും വിപത്തുകള്‍ക്കെതിരെ ധ൪മ്മസമരം സംഘടിപ്പിക്കുവാന്‍ കഴിയൂ. ബാബ വിലകൂടിയ പന്തലിലിരുന്ന് ഉപവസിക്കട്ടെ. അതിനെന്താ. കൂളര്‍ പന്തലില്‍ വയ്ക്കട്ടെ.റാംദേവിന്‍റെ സമരം ദരിദ്ര മുസ്ലിമിനും കൂടി വേണ്ടിയുള്ള സമരമാണ്. അവരും റാം ദേവിന്‍റെ കൂടെ ചേരട്ടെ.

Sunday, May 22, 2011



Obama's Israel Policy


ഒബാമക്കു മുമ്പുള്ള എല്ലാ അമേരിക്കന് പ്രസിഡണ്ടുമാരും ഇക്കാലമത്രയും ഇസ്രായേലിനെക്കുറിച്ച് സംസാരിക്കുന്നത് വിശുദ്ധബൈബിള് വായിക്കുന്ന ആദരവോടുകൂടിയാണ്.ഇസ്രായേലിലേക്കു പോകുന്നത് ഒരു തീര്ത്ഥാടനമാണെന്നുപോലും ബില് ക്ലിന്റ്ണ് പറയുകയുണ്ടായി.1948 ല് ഇസ്റേയേല് സ്വാതന്ത്ര്യത്തെ ആദ്യമായി അംഗീകരിച്ചത് യുഎസ് പ്രസിഡണ്ട് ഹാരി ട്രൊമാനായിരുന്നുവല്ലോ.
ഒബാമ പഴയ തിരക്കഥ തിരുത്തുകയാണോ? ഇതിനുമുമ്പു ഒരു പ്രസിഡണ്ടും സം സാരിക്കാത്ത ഭാഷയിലും ശക്തിയിലുമാണ് പത്തൊമ്പാതാം തീയതി വ്യാഴാഴ്ച വൈറ്റ് ഹൌസില് യുഎസ്സിന്റെ മിഡിലീസ്റ്റ് പോളിസി അദ്ദേഹം പ്രഖ്യാപിച്ചത്.
സമാധാന ചര്ച്ചകള് 1967 ലെ ആറുദിനയുദ്ധത്തിനു മുമ്പുള്ള അതിര്ത്തിയില് തുടങ്ങണമെന്നും ആ യുദ്ധത്തിലൂടെ ഇസ്റായേല് പിടിച്ചെടുത്ത വെസ്റ്റ് ബാങ്കും കിഴക്കന് ജറുസലേമും ഗാസ മേഖലയും സിനായ് പെനിന്സുലയും ഗോലാന് കുന്നുകളുമടക്കം വിട്ടുകൊടുത്ത് സ്വതന്ത്രമായ ഒരു പലസ്തീന് രാഷ്ടം രൂപീകരിക്കണമെന്നും ഒബാമ ആവശ്യപ്പെട്ടിരിക്കുകയാണ്.
“ഓര്ക്കുമല്ലോ, 1967 ലെ യുദ്ധത്തിനുമുമ്പു ആകെ ഒമ്പത് മൈല് വിസ്താരമുള്ള ,ഈ വാഷിംഗ്ട്ടണ് ബെല്റ്റിന്റെ പാതി വിസ്തീര്ണ്ണമുള്ള ,ഒരു ചെറിയ രാജ്യമായിരുന്നു. ഇപ്പോള് ഇസ്രായേലിന്റെ കൈവശമിരിക്കുന്നത് സമാധാനത്തിന്റെ അതിരുകളല്ല, തുടര്ച്ചയായി നടത്തിയ യുദ്ധങ്ങളുടെ അതിരുകളാണ്."
അമ്പതുലക്ഷം ഒന്നും രണ്ടും മൂന്നും തലമുറയില്പ്പെട്ട പലസ്തീനിമക്കള് 63 വര്ഷമായി യുഎന്നിന്റെ അഭയാര്ത്ഥി ക്യാമ്പുകളില് കഴിയുകയാണ്.
ഈജിപ്റ്റ്, ടുണീഷ്യ സൌദി അറേബ്യ അടക്കമുള്ള അറബുരാഷ്ട്രങ്ങള് പലസ്തീനിരാഷ്ടത്തിനെതിരായി അമേരിക്കന് സാമ്രാജ്യത്ത്വത്തിന്റെ സേവകരായി തുടരുകയായിരുന്നു.പക്ഷെ 2011 ലെ അറബ് വസന്തത്തെത്തുടര്ന്നു അവസ്ഥകള് മാറുകയാണ്.അറബ് ഏകാധിപതികള്ക്കു സുഖഭരണം അത്രയ്ക്കെളുപ്പമല്ല.പലസ്തീനിലെ അല്ഖൈദയെന്നു ഇസ്രായേലും അമേരിക്കയും വിളിച്ചിരുന്ന ഹമാസ് പലസ്തീനിയന് അതോറിറ്റിയുടെ മഹമൂദ് അബ്ബാസുമായി എല്ലാ ശത്രുതയും വെടിഞ്ഞ് പുതിയ സഖ്യമായിരിക്കുകയാണ്.ഈ സെപ്റ്റംബറില് പലസ്തീനിയന് രാഷ്ടത്തിനുവേണ്ടി ഐക്യരാഷ്ടസഭയില് അവര് വാദിക്കും. ഇക്കാലമത്രയും 400 ദശലക്ഷം വരുന്ന അറബ്ജനതയുടെ വികാരം അവഗണിച്ചുകൊണ്ട്, അതേ സമയം അവരെ പരസ്പരം വിഘടിപ്പിച്ചും അവരുടെ വിഭവങ്ങള് അപഹരിച്ചും, 8 ദശലക്ഷം വരുന്ന ഇസ്രായേലിന്റെ താല്പര്യമാണ് അമേരിക്കന് ഭരണകൂടങ്ങള് നടപ്പിലാക്കിക്കൊണ്ടിരുന്നത്.
സദ്ദാം, സൌദി അറേബ്യയെ അക്രമിക്കുമെന്നുള്ള ഭയത്തിന്റെ പേരില് സൌദിയ്ക്ക് കാവലാകുവാന് 800000 അമേരിക്കന് പട്ടാളക്കാരെയാണ് സൌദി രാജാവ് 1994 ല് ക്ഷണിച്ചുവരുത്തിയത്.അവര് ഇപ്പോഴും അവിടെ തുടരുന്നു.ലോകത്തില് ഏറ്റവും കൂടുതല് അത്യന്താധുനിക ആയുധങ്ങള് അമേരിക്ക വില്ക്കുന്നത് അറബുരാഷ്ടങ്ങള്ക്കാണ്.ഈ കൊല്ലവും ബില്യന്ക്കണക്കിനു വിലയുള്ള ആയുധ പാക്കേജാണ് അമേരിക്ക സൌദിക്കു വാഗ്ദാനം ചെയ്തിട്ടുള്ളത്.എണ്ണപ്പണത്തിന്റേയും ആയുധബലത്തിന്റേയും ബലത്തില് സൌദി, ലിബിയ, ഒമാന്,ടുണീഷ്യ, ഈജിപ്റ്റ് പോലുള്ള രാജ്യങ്ങള് അറബു ജനതയുടെ എല്ലാ ജനാധിപത്യ അവകാശങ്ങളും സ്വാതന്ത്ര്യവും പൌരാവകാശങ്ങളും അടിച്ചമര്ത്തുകയായിരുന്നു.മുപ്പതും നാല്പ്പതും വര്ഷങ്ങള് വരെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഏകാധിപത്യഭരണം നടത്തിയ അറബ് രാജാക്കന്മാരെ നാം കണ്ടു.തെരുവിലെ പ്രതിഷേധത്തെവരെ വെടിയുണ്ടകള് കൊണ്ട് അവര് നേരിട്ടു. ഈജിപ്റ്റ് പ്രസിഡണ്ട് അബ്ദുല് നാസര് പലസ്തീനികള്ക്കുവേണ്ടി ഇസ്റായേലിനെതിരെ നടത്തിയ യുദ്ധത്തെ അമേരിക്കന്- ബിട്ടീഷ് താല്പര്യങ്ങള്ക്കുവേണ്ടിയും അവരുടെ ശേഖ് സാമ്രാജ്യത്തെ ഭദ്രമാക്കുന്നതിനുംവേണ്ടി ഈ അറബുസുല്ത്താന്മാര് ഒറ്റുകൊടുക്കുകയായിരുന്നു.നാസര് കമ്മൂണിസ്റ്റ് റഷ്യയുടെ ചേരിയാണെന്നായിരുന്നു അവര് അന്നു പ്രചരിപ്പിച്ചത്.
വളരെ അധികം അപകടം പിടിച്ച ഒരു പ്രഖ്യാപനമാണ് ഒബാമ നടത്തിയിരിക്കുന്നത്.ഇതിനു മുമ്പു ആരും 1967 ലെ അതിര്ത്തിരേഖ എന്നു നയപ്രഖ്യാപനമായി പറഞ്ഞിട്ടില്ല.അത് പലസ്തീനികളുടെ ഒരു സ്വപ്നം മാത്രമാണെന്നാണ് മുന് പ്രസിഡണ്ടുമാര് പറഞ്ഞിട്ടുള്ളത്.ഇപ്പോള് ഒബാമ ഇത് അമേരിക്കയുതെ സ്വപ്നമാക്കിയിരിക്കുന്നു.
2012 ലെ തിരഞ്ഞെടുപ്പ് കണ്ടുകൊണ്ടാണെങ്കില് ഈ പ്രസ്താവന വഴി ഒബാമ അമേരിക്കന് വോട്ട൪മാരെ പിണക്കുകയാണ്.അമേരിക്കയിലെ എവാഞ്ചലിക്കല് കൃസ്ത്യാനികളും വെള്ളക്കാരുടെ ടീ പാര്ട്ടി എന്ന കൃസ്ത്യന് വലതുവര്ഗ്ഗവും റിപ്പബ്ലിക്കന് പാര്ട്ടിയും ഇപ്പോഴുള്ള ഇസ്രായേലിനുവേണ്ടി സമ്പൂര്ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളവരാണ്. ”വിശുദ്ധബൈബിളിന്റെ പാഠങ്ങള്ക്കനുസൃതവും അതുകൊണ്ട് ദൈവകല്പ്പിതവുമാണ് ഇസ്രായേല്യരുടെ രാഷ്ടം,” അമേരിക്കന് പ്രസിഡണ്ട് ജിമ്മി കാര്ട്ടര് എഴുതി.
പലസ്തീനികള് ഇപ്പോള് ബൈബിളിലെ ഇസ്രായേല് രാഷ്ടത്തിനെതിരല്ലെന്നും 1967 ലെ യുദ്ധത്തില് വീണ്ടും ആകമിച്ചു കൈവശപ്പെടുത്തിയ ഭൂമിയാണ് തിരിച്ചു ചോദിക്കുന്നതെന്നുമുള്ള സത്യം മുന് അമേരിക്കന് പ്രസിഡണ്ടുമാര് മറച്ചുവയ്ക്കുകയായിരുന്നു.
ഒബാമ ഒരു പ്രഖ്യാപനം നടത്തുവാന് പോകുന്നുവെന്നു ഇസ്രായേല് പ്രധാനമന്ത്രി അറിഞ്ഞിരുന്നു.വൈറ്റ് ഹൌസില് എത്തിയ അദ്ദേഹം ഹിലാരി വഴി പ്രസംഗം ഒഴിവാക്കുവാന് സമ്മര്ദ്ദം ചെലുത്തിയിരുന്നു.പക്ഷെ ഫലിച്ചില്ല
ഒബാമയുടെ മിഡിലീസ്റ്റ് പ്രഖ്യാപനത്തെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഇസ്റായേല് പ്രധാനമന്ത്രി ബെഞ്ചമിന് നെടായു.”നടക്കില്ല, നടക്കാന് പോകുന്നില്ല ഈ വ്യാമോഹം മിഡിലീസ്റ്റ് യാഥാര്ത്ഥ്യത്തിന്റെ പാറയില് തട്ടി ഉടയുക തന്നെ ചെയ്യും .44 വര്ഷത്തെ ഇസ്രായേല് മണ്ണിലെ മാറ്റം ഒബാമ കണക്കിലെടുക്കുന്നില്ല”. നെടായു ഓവല് ഹൌസില് പറഞ്ഞു. “വംശഹത്യയും കൂട്ടക്കുരുതിയും യൂറോപ്പില് നേരിട്ട ജനതയുടെ ഒരു സ്വപ്നമാണ് ജൂതരാഷ്ടം.അതിനു തങ്ങള് കനത്ത വില നല്കി.ചരിത്രം ജൂതന്മാര്ക്ക് ഇനി ഒരവസരം നല്കില്ല.”
ഒബാമയുടെ ഈ പ്രഖ്യാപനത്തെ ഐക്യരാഷ്ടസഭ, യൂറോപ്യന് യൂണിയന്, റഷ്യ,അറബ് ലോകം എന്നിവ സ്വാഗതം ചെയ്തിട്ടുണ്ട്

Saturday, May 21, 2011

rantu kathukal

1.

താങ്കളുടെ നിരീക്ഷണത്തോട് യോജിക്കുന്നു.

പക്ഷേ, ഒസാമ അമേരിക്കയുടെ മാത്രം വളര്ത്തുപുത്രനല്ല.1945 ല് തുടങ്ങിയ ശീതയുദ്ധത്തെത്തുടര്ന്നു കമ്മൂണിസം ഭൂലോകത്തുനിന്നു തുടച്ചുമാറ്റുന്നതിനുവേണ്ടി ഇസ്ലാമിക ഫണ്ടമെന്റലിസവും സാമ്രാജ്യത്ത്വവും ചേര്ന്നുനടത്തിയ അവിഹിതബന്ഡത്തിന്റെ സന്തതിയാണ് ഒസാമ.
അതിനുവേണ്ടി അറബുനാട്ടിലും മറ്റു മുസ്ലിംഭൂരിപക്ഷ നാടുകളില് നിന്നും മുസ്ലിം യുവാക്കളെ റിക്രൂട്ട്ചെയ്യുന്നതിനുവേണ്ടി അനേകം ബില്യന് ഡോളര് എണ്ണപ്പണമൊഴുക്കിക്കൊടുത്തതു സൌദി അറേബ്യ എന്ന ഇസ്ലാമിക രാഷ്ടമായിരുന്നു.അഫ്ഗാനിസ്ഥാന് അതിനുവേണ്ടിയുള്ള ഒരു പരിശീലനകേന്ദ്രമായിരുന്നു.സിഐഎയും ഐഎസ്സൈയും പരിശീലകരായിരുന്നു. 1980 മുതല് 1989 വരെ ഏതാണ്ട് 55000 മുജാഹിദീന് തീവ്രവാദികളെ സൃഷ്ടിച്ചു.ദേരെക് ലെബര്ട്തിന്റെ ദി ഫിഫ്റ്റി ഇയര് വൂണ്ട് എന്ന പുസ്തകത്തില് റൊണാല്ഡ് റീഗണും മുജാഹിദീന്കളും വാഷിംട്ടണില് നടത്തിയ കൂടിക്കാഴ്ചയുടെ കാര്യങ്ങള് ചിത്രസഹിതം വിവരിക്കുന്നുണ്ട്.

മുഹമ്മദ് നബിയുടെ കാലശേഷം തുടങ്ങിയ ഇസ്ലാമിക ഖിലാഫത്ത് അവസാനിച്ചതു 1918ലായിരുന്നു. ഓട്ടോമാന് തുര്ക്കികള്ക്കെതിരെ ഖിലാഫത്തിനെതിരെ ബ്രിട്ടീഷുകാരോടൊപ്പം നിന്നത് അറബികളായിരുന്നു.ജൂതരാഷ്ടരൂപീകരണത്തിന്റെ ബാല്ഫൌര് പ്രമേയം 1917 ല് ബ്രിട്ടന് പാസാക്കിയതു അറബികളുടെ സപ്പോര്ട്ടോടുകൂടിയായിരുന്നു.പാലസ്തീന് ജനതയെ സ്വന്തം മണ്ണില് നിന്നും കുടിയിറക്കിയ ഇസ്രായേലിനെതിരെ, റഷ്യയുടെ സഹായത്തോടെ, ഈജിപ്റ്റിലെ അബ്ദുല് നാസര് യുദ്ധം പ്രഖ്യാപിച്ചപ്പോള് നാസറിനെ ഒറ്റുകൊടുത്തത് അറബികളായിരുന്നു.സൌദിയുമുണ്ടായിരുന്നു.1991 ലെ ഗള്ഫ് യുദ്ധത്തെ തുടര്ന്ന് 800,000 അമേരിക്കന് പട്ടാളക്കാരെ കൊണ്ടുവന്നു വിശുദ്ധമെക്ക സുന്നികളായ സൌദി കാക്കുന്നതു സുന്നിയായ സദ്ദാമിന്റെ ആക്രമണത്തില് നിന്നും രക്ഷപ്പെടുന്നതിനുവേണ്ടിയായിരുന്നു.അവര് ഇപ്പോഴും അവിടെ നിലയുയര്പ്പിച്ചിരിക്കുന്നു.
ഇതെല്ലാം വിസ്മരിച്ചുകൊണ്ട് എല്ലാ വിഴുപ്പും അമേരിക്കയുടെ തലയില് വെച്ചുകെട്ടുന്ന പ്രവണത മുസ്ലിങ്ങളില് വളരുകയാണ്.ഒസാമ ബിന് ലാദന്റെ നയം ഭീകരവാദത്തിന്റേതാണ്. മുസ്ലിങ്ങള്ക്കു കൂടുതല് ജനാധിപത്യത്തിനോ,സ്വാതന്ത്ര്യത്തിനോ വിദ്യാഭ്യാസത്തിനോ സ്ത്രീയവകാശത്തിനോ വേണ്ടിയല്ല അയാള് നിലകൊള്ളുന്നത്. അയാളുടെ തത്വശാസ്ത്രം മരണത്തിന്‍റേതാണ്, മനുഷ്യവിരുദ്ധമാണ്.

2.


അനാധക്കുഞ്ഞുങ്ങളെ സംരക്ഷിക്കുക എന്നത് എല്ലാ മതക്കാരും മതമില്ലാത്തവരും വളരെ പവിത്രമായ ഒരു ധ൪മ്മമായിട്ടാണ് കാണുന്നത്. ബാല്യത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ആര്ക്കാണ് സ്നേഹിക്കാതിരിക്കുവാന് കഴിയുക.ആ കുരുന്നുകളോടൊപ്പം ഒരുച്ച പങ്കിട്ട അനാമിക അവരോട് അല്പം കാരുണ്യം പങ്കുവച്ചു, സ്നേഹം പങ്കുവച്ചു.അനാമികയുടെ നല്ല ഹൃദയം എല്ലാവര്ക്കും കിട്ടിയിരുന്നുവെങ്കില് എന്നാശിച്ചുപോകയാണ്.
പെരുമ്പാവൂര് സ്നേഹഭവന് നല്ല സത്ക൪മ്മമായിരിക്കാം ചെയ്യുന്നത്. ദൈവം അവരെ അനുഗ്രഹിക്കട്ടെ.

pakshe ,ലോകം മുഴുവനും കത്തോലിക്കാസഭ നടത്തിക്കൊണ്ടിരിക്കുന്ന സ്നേഹവ്യവസായത്തെക്കുറിച്ചു അനാമികക്കു നല്ല ധാരണയുണ്ടാകുമെന്നു ഞാന് കരുതുന്നു.കപ്പലും വെടിമരുന്നും തോക്കും കണ്ടുപിടിച്ച് കത്തോലിക്കരല്ലാത്ത എല്ലാ ജനങ്ങളേയും ഒരേ ഒരു രക്ഷാമാര്ഗഗമായ കൃസ്തുമതത്തിലേക്കു പരിവര്ത്തനം ചെയ്യുന്നതിനുവേണ്ടിയും അവരുടെ രാജ്യങ്ങള് വെട്ടിപ്പിടിച്ചെടുക്കുന്നതിനുവേണ്ടി പോപ്പിന്റെ തീട്ടൂരവുമായിട്ടാണ് കൃസ്ത്യാനികളായ സാമ്രാജ്യത്ത്വ ശക്തികള് ലോകം മുഴുവന് വെട്ടിപ്പിടിച്ചത്. സാമ്പ്രാജ്യത്ത്വ ശക്തികളല്ലാതിരുന്നിട്ടുപോലും AD ആയിരത്തില് മഹമൂദ് ഗസ്നിയും അതിനു മുമ്പു ഗോറിയും ബാഗ്ദാദിലെ ഇസ്ലാമിക കാലിഫേറ്റിന്റെ പ്രതിനിധിയായി വന്നു ഇന്ത്യയില് എത്ര മാത്രം കൊള്ളനടത്തി, കൊന്നും ഭീകരത സൃഷ്ട്ടിച്ചും അവര് ഹിന്ദുക്കളെ ഇസ്ലാമിലേക്കു മാറ്റിയെടുത്തു.ഞാനിപ്പോള് താമസിക്കുന്ന കാനഡ റെഡ് ഇന്ത്യക്കാരുടേതായിരുന്നു. നമ്മുടെ ആദിവാസികളെപ്പോലെ.സ്വന്തമായ, പ്രകൃതിക്കനുസരിച്ച ജീവിതക്രമവും നമ്മുടെ ഭാരതത്തിലെ ഹിന്ദുവിശ്വാസരീതികള് പോലെ കേന്ദ്രീകൃതമല്ലാത്ത വിശ്വാസാചാരരീതികളും പ്രാര്ത്ഥനാരീതികളും ചികില്സാസമ്പ്രദായങ്ങളും അവര്ക്കുണ്ടായിരുന്നു.അവര് മഹാജനതയായിരുന്നു.600 ലേറെ സ്വയം പര്യാപ്തങ്ങളായ രാഷ്ടങ്ങള് തന്നെ ഈ കാനഡയിലും അമേരിക്കയിലുമുണ്ടായിരുന്നു.ആധുനികമായ യുദ്ധരിതികളോ യുദ്ധമുറകളോ ഒന്നും പരിചയമില്ലാതിരുന്ന ആ സമൂഹത്തെ കൊന്നും കഴുവേറ്റിയും ഭീകരാവസ്ഥ സൃഷ്ട്ടിച്ചും പ്ലേഗ് രോഗം കടത്തിവിട്ടും അവരെ രാജ്യം വിട്ടോടിച്ചും അവരുടെ സ്ത്രീകളെ ബലാല്സംഗം ചെയ്തും കുട്ടികളേയും സ്ത്രീകളേയും പിടിച്ചെടുത്തും ഈ മത:ശ്ശക്തികള് കാനഡയിലെ റെഡ് ഇന്ത്യക്കാരുടെ രാഷ്ടം കൈക്കലാക്കി.ലക്ഷക്കണക്കിനു കുട്ടികളെ അവരുടെ അമ്മമാരില് നിന്നും, ആദിവാസി ഊരുകളില് നിന്നും പിടിച്ചുപറിച്ചുകൊണ്ടുപോയി സെമിനാരികളില് ചേര്ത്തു.സ്വന്തം ഭാഷ സംസാരിക്കുന്നത് കുറ്റകരമാക്കി.98 വര്ഷക്കാലം ഈ ഭീകരത അവര് തുടര്ന്നു. ആത്മഹത്യ ചെയ്ത 50000 ലേറെ കുഞ്ഞുങ്ങളെ ഈ സെമിനാരി വളപ്പില് തന്നെ കുഴിച്ചിട്ടു.ബാക്കിയുള്ളവര് ഒരിക്കല് പോലും അവരുടെ അമ്മമാരെ കണ്ടിട്ടില്ല.ഈ സ്നേഹമതക്കാര് ഇട്ടുകൊടുത്ത പുതിയ പേരും കുരിശും ബൈബിളുമായി ഈ കുട്ടികള് പുറത്തിറങ്ങി.600 ലേറെ രാഷ്ടങ്ങളുണ്ടായിരുന്ന ഈ പഗാന് വിശ്വാസക്കാര് ഇന്നു പൂര്ണ്ണമായും കൃസ്ത്യാനികളാണ്.അവരുടെ സ്വന്തം ഭൂമി ചുരന്നെടുത്ത് ഖനിജങ്ങളെടുത്തും എണ്ണയെടുത്തും ഈ സ്നേഹമതക്കാര് സമ്പന്നരായി, ഈ രാജ്യം അവരുടേതായി.
ഇതു ഞാന് വ്യക്തമായ വായനയുടെ അടിസ്ഥാനത്തിലാണ് എഴുതുന്നത്. കനേഡിയന് പ്രധാനമന്ത്രി സ്റ്റീഫന് ഹാര്പര് നൂറു വര്ഷത്തിനു ശേഷം റെഡ് ഇന്ത്യക്കാരോട് പാര്ലമെന്റ്റില് മാപ്പുപറഞ്ഞിരുന്നു.അനാമികക്കു ബെന്ചമിന് മൊളൈസിന്റെ ചരിത്രമോ൪മ്മയുണ്ടാകുമോ? ദക്ഷിണാഫ്രിക്കയിലെ വെള്ളഭരണകൂടം തൂക്കിലേറ്റിയ കറുത്ത കവി.അയാള് എഴുതി: ''അവര് വരുന്നതിനുമുമ്പു ഞങ്ങളുടെ കയ്യില് ഞങ്ങളുടെ മണ്ണും അവരുടെ കയ്യില് അവരുടെ ബൈബിളുമുണ്ടായിരുന്നു.അവര് പറഞ്ഞു നമുക്കു പ്രാര്ത്ഥിക്കാം . ഞങ്ങള് പ്രാര്ത്ഥിച്ചു. പ്രാര്ത്ഥന കഴിഞ്ഞപ്പോള് ഞങ്ങളുടെ മണ്ണ് അവരുടെ കയ്യിലും അവരുടെ ബൈബിള് ഞങ്ങളുടെ കയ്യിലുമായി.ഞങ്ങള് അടിമകളായി, അവര് യജമാനരായി.കറുപ്പ് ഒരു കുറ്റമായി." ലോകത്തിലെവിടേയും ഇത് നടക്കുന്നു.അനാമികയെപ്പോലുള്ളവര് കാണുന്നത് അവര് നല്കുന്ന റൊട്ടിയും പാലും മീന്ഗുളികയും സ്നേഹവും മാത്രമാണ്. ( പേരോ൪മ്മയില്ല), സിസ്റ്റര് ജസ്മ എന്നാണെന്നു തോന്നുന്നു, ഒരു പുസ്തകമെഴുതിയിട്ടുണ്ട്.ഈ സ്നേഹമതത്തിലെ ക്രൂരതയെക്കുറിച്ച്, കന്യകസ്ത്രീ
എന്ന നിലയ്ക്കു അവര് അനുഭവിച്ച, ആയിരക്കണക്കിനു കന്യകസ്ത്രീകള് ഇന്നും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭയാനകമായ അവസ്ഥയെക്കുറിച്ചു അതില് എഴുതുന്നുണ്ട്.ലോകത്തില് എവിടേയും ,കേരളത്തിലും, ഏറ്റവും കൂടുതല് ഭൂമി കൈവശംവച്ചിരിക്കുന്നത് കത്തോലിക്കാ സഭയാണെന്നു അതില് അവര് എഴുതുന്നുണ്ട്.സിസ്റ്റര് അഭയയെ മറന്നുവോ. അമേരിക്കയിലേയും യൂറോപ്പിലേയും വാര്ത്തകള് വായിക്കാറുണ്ടോ? 55000 അച്ചന്മാരുടെപേരിലാണ് സെമിനാരികളില് കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചതിന്റെ പേരില് കേസ് നടക്കുന്നത്. പോപ്പിനു മാപ്പു പറയാനേ നേരമുള്ളൂ.പള്ളിസ്വത്തുക്കള് വിറ്റ് അച്ചമ്മാരുടെ കേസുകള് തീര്ത്തിട്ടുണ്ട്.
ഇപ്പോള് ഈ കുട്ടിവേട്ട ആഫ്രിക്കന് രാജ്യങ്ങളിലാണ് നടക്കുന്നത്.ഒരു കറുത്തകുട്ടിയുടെ ചിത്രത്തിനു താഴെ സ്പോന്സര് എ ചൈല്ഡ് എന്ന പരസ്യം കാണാം.അമേരിക്കയിലെ സമ്പന്നര്ക്കു ദത്തു എന്ന പേരില് കുട്ടികളെ വില്ക്കുന്ന സംഘങ്ങള് ആഫ്രിക്കന് രാജ്യങ്ങളിലുണ്ട്.യുദ്ധം സൃഷ്ട്ടിക്കുക, രാജ്യത്തിലെ സ്വത്തു പിടിച്ചെടുക്കുക അല്ലെങ്കില് പാവ ഗവ൪മ്മെണ്ടുകളെ സ്ഷ്ടിക്കുക, നിര്മ്മിക്കുക. കോടിക്കണക്കിനു ഡോളര് പണമാണ് ഇന്ത്യപോലുള്ള രാജ്യങ്ങളിലേക്കു സ്നേഹവ്യവസായത്തിനായി ഒഴുക്കിക്കൊണ്ടിരിക്കുന്നത്.അമേരിക്കയില് ദൈവവിശ്വാസമില്ലാത്തതുകൊണ്ട് ഓരോ കുര്ബാനക്കു ഇത്ര എന്ന തോതില് കുര്ബാന പണങ്ങള് ദരിദ്ര രാജ്യങ്ങളിലേക്കു വരുന്നു.സത്യമാണ് ഞാന് പറയുന്നതി, ഇത്രയും കൊല്ലം ഞാനിവിടെ ജീവിച്ചിട്ടു ലോഹയും ഉടുപ്പുമിട്ട ഒരു അച്ചനേയോ കന്യകസ്ത്രീയേയൊ ഞാനിവിടെ കണ്ടിട്ടില്ല.കൊള്ളലാഭമുണ്ടാക്കുന്ന ബഹുരാഷ്ടക്കുത്തകകള് ടാക്സ് കൊടുക്കാതിരിക്കുന്നതിനുവേണ്ടി ചാരിറ്റി എന്ന പേരില് പണം പമ്പു ചെയ്യുന്നതിന്റെ രഹസ്യം ഇതാണ്.ടാക്സുകിഴിവും കിട്ടും സ്വര്ഗ്ഗവും കിട്ടും.
ചില വിവരം കെട്ട ഹിന്ദുക്കള് എന്നോട് പറഞ്ഞിട്ടുണ്ട്, ഹിന്ദുക്കള് ചെയ്യുന്നില്ലല്ലോ, കൃസ്ത്യാനികളും മുസ്ലീങ്ങളുമല്ലേ ഇതൊക്കെ ചെയ്യുന്നുള്ളൂവെന്നു.ഇത്തരം കാര്യങ്ങളിലുള്ള അവരുടെ വിവരക്കേടാണത്.

sorry anamika, സമയം ഒരു പാടായി. വേറെ കാര്യത്തിനു നീക്കിവെച്ച സമയമാണിത്.അനാമികയുടെ ലേഖനം വായിച്ചപ്പോള് എഴുതിപ്പോയതാണ്

Wednesday, May 11, 2011

അമ്മയ്ക്കൊരുദിനം

azeezks@gmail.com

അമ്മദിനമായ ഇന്ന് എന്റെ അമ്മയേയും ലോകത്തിലെ എല്ലാ അമ്മമാരേയും ഞാന്‍ നമിക്കുന്നു. അവര്‍ക്കു എന്‍റെ എല്ലാ പ്രാര്‍ത്ഥനകളും. അമ്മയുടെ ഓ൪മ്മയ്ക്കായി ഒരു ചുവന്ന റോസാത്തണ്ട്.

ഒരിക്കലും വീട്ടിത്തീരാത്ത കടമാണമ്മ. അമ്മയാണെല്ലാം. എല്ലാ ജീവജാലങ്ങള്‍ക്കും. മക്കളെ ഉപേക്ഷിച്ചുപോകുന്ന അച്ഛന്മാരുണ്ട്. ഒരമ്മയും മക്കളെ ഉപേക്ഷിച്ചുപോകില്ല. അമ്മയ്ക്കു പ്രണാമം. മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയാണ് ഇവിടെ അമ്മദിനം. ചില രാജ്യങ്ങളില്‍ അത് വ്യത്യാസപ്പെടുന്നു.

സ്കൂളില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ ആഴ്ചയിലൊരിക്കലെങ്കിലും ഒരു സ്ത്രീ സ്കൂളില്‍ വരുമായിരുന്നു. ഇന്‍റെര്‍വെല്‍ ടൈം അവര്‍ക്കറിയാം. കയ്യില്‍ എന്തെങ്കിലുമൊരു പൊതിയുണ്ടാകും. തന്‍റെ മകനെ കാണുവാന്‍ വേണ്ടി അവര്‍ വരികയാണ്. അവരെക്കണ്ടാല്‍ ഞങ്ങള്‍ ഓടിച്ചെന്ന് ഷംസുവിനെ വിളിക്കും. കുറച്ചുനേരം കെട്ടിപ്പിടിച്ചു തലതടകി കരഞ്ഞുകൊണ്ട് ആ അമ്മ പോകും. ആ സ്ത്രീ ഇപ്പോള്‍ വേറൊരാളുടെ ഭാര്യയാണല്ലോ.
ക‌ണ്ണംകുള‌ത്തിന‌ടുത്തുള്ള‌ എന്റെ ആത്മ‌മിത്രം നൂറുവിനെ അവ‌ന്റെ ഉപ്പാപ്പ‌യാണ് വ‌ള‌ര്‍ത്തിയ‌ത്. വ‌ണ്ടിയിടിച്ചു മ‌രിച്ചുപോയി അവ‌ന്‍റെ ഉപ്പ‌. ഉമ്മ‌ ചെറുപ്പ‌മായിരുന്ന‌തുകൊണ്ട് ഇദ്ദ‌ ക‌ഴിഞ്ഞ‌പ്പോള്‍ ( 4 മാസവും 10 ദിവസവും) മുത‌ല്‍ ഉമ്മ‌ക്കു ആലോച‌ന‌ക‌ള്‍ വ‌ന്നുതുട‌ങ്ങി. ര‌ണ്ട് മ‌ക്ക‌ളെ കെട്ടിപ്പിടിച്ച് ആ അമ്മ‌ കുറെ നാള്‍ ക‌ര‌ഞ്ഞു. പക്ഷെ ആരു നോക്കും?ആങ്ങ‌ള‌മാരുടെ ഭാര്യ‌മാര്‍ സ‌മ്മ‌തിക്കുമോ? ഉപ്പാപ്പ‌ എത്ര‌നാളുണ്ടാകും? എല്ലാവ‌രും സ‌മ്മ‌ര്‍ദ്ദം ചെലുത്തി അവ‌ര്‍ സ‌മ്മ‌തിച്ചു. ക‌ല്യാണ‌വും ന‌ട‌ന്നു. പ‌ക്ഷെ പുതിയാപ്ല‌ക്കു നൂറുവിന്‍റെ ഉമ്മ‌യെ മ‌തി.നൂറുവിനേയും അവ‌ന്‍റെ അനിയ‌ത്തിയേയും വേണ്ട‌.നൂറുവിന്‍റെ ഉമ്മ‌ കാലുപിടിച്ച‌പേക്ഷിച്ചു. അയാള്‍ സ‌മ്മ‌തിച്ചില്ല‌. അങ്ങിനെയാണ് നൂറുവിനേയും അനിയ‌ത്തിയേയും ഉപ്പാപ്പ‌ വ‌ള‌ര്‍ത്തുന്ന‌ത്. പ‌ക്ഷെ പുതിയ‌ മാപ്പിള‌ക്കു ആദ്യ‌ത്തെ കെട്ടില്‍ മ‌ക്ക‌ളുണ്ട്. അവ‌രെ നൂറുവിന്‍റെ ഉമ്മ‌ പൊന്നുപോലെ നോക്ക‌ണ‌മ‌ത്രെ. ഒരു സ്ത്രീയുടെ ക്രൂര‌മായ‌ വിധിയാണിത്.നൂറുവിന്‍റെ ഉമ്മ‌ അങ്ങിനെ അവ‌രുടെ മ‌ക്ക‌ളെ ഇട്ടെറിഞ്ഞുപോയി. പിന്നീടയാളിലും അവര്‍ക്ക് മക്കളുണ്ടായി. പ‌ക‌യോടെ നൂറു വ‌ള‌ര്‍ന്നു. അവ‍ന്‍ നാടുവിട്ടുപോയി. കുറെ നാള്‍ ബോംബെയിലോ മ‌റ്റോ ആയിരുന്നു. തെമ്മാടിയായ‌വ‌ന്‍ വ‌ള‌ര്‍ന്നു.ആ നൂറു ഇപ്പോള്‍ എവിടെയാണാവോ. ഉമ്മയോ, അറിയില്ല‌. ഞാനും നാടുവിട്ട‌ല്ലോ.

ഞാന്‍ ഈ അമ്മ‌ദിനം ഓര്‍ത്ത‌തേയില്ല‌. ഇന്നു ഞായ‌റാഴ്ച‌ കുറ‌ച്ചു മീന്‍ വാങ്ങുന്ന‌തിനുവേണ്ടി ഷോപ്പേസ് ഡ‌ഗ് മാര്‍ട്ടില്‍ പോയിരുന്നു. അവിട‌ന്നാണ് മീന്‍ വാങ്ങുന്ന‌ത്. നിങ്ങ‌ള്‍ ഉദ്ദേശിക്കുന്ന‌തുപോലെ പിട‌ക്കുന്ന‌ മീനൊന്നുമ‌ല്ല കേട്ടൊ. എന്നോ എവിടെയോ പിടിച്ച് ഫ്രോസ‌ന്‍ ആക്കി ടിന്നിലാക്കിയ‌ മീന്‍. വില‌കുറ‌ഞ്ഞ‌ ഒരിന‌മാണ് ഞാന്‍ വാങ്ങുന്ന‌ത്. ന‌മ്മുടെ ട്യൂണ‌പോലിരിക്കും. ഒരു രുചിയുമില്ല‌. ക‌റിവെച്ചാല്‍ ച‌കിരിനാരു പോലിരിക്കും.എങ്കിലും ക‌ഴിക്കും. മീനല്ലേ എന്നോര്‍ത്ത്.ശാസ്ത്രക്കുട്ടികള്‍ പറയുന്നതുപോലെ കുറച്ച് ഒമേഗ ത്രി കിട്ടട്ടെ. ഇതിനുപോലും ന‌ല്ല‌ വില‌വ‌രും 213 ഗ്രാമിനു ന‌മ്മുടെ 160 രൂപ‌ വ‌രും , മൂന്ന‌ര‌ ഡോള‌ര്‍.ഈ 213 നെക്കുറിച്ച് മുമ്പു ഞാനോര്‍ത്തിട്ടുണ്ട്.ജയിലി‍ല് തടവുകാര്‍ക്കു കൊടുക്കുന്ന ചെറുപയര്‍ കറി 213 ഗ്രാമാണ്.തലയിലിടാന്‍ എണ്ണ ആഴ്ചയില്‍ 28 ഗ്രാം.213 ഗ്രാം ചെറുപയര്‍പുഴുക്ക് കിട്ടാത്തതിന്റെ പേരില്‍ ജയിലി‍ല്‍ കലാപം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടത്രേ.കാന്റ്റീനില്‍ രണ്ട് പപ്പടം വിളമ്പിയതു ഒരു പപ്പടമാക്കിയപ്പോള്‍ നമ്മുടെ ഏലൂരില്‍ തൊഴിലാളികള്‍ സമരം നടത്തിയതിന്‍റെ പേരില്‍ ഒരു വലിയ കമ്പനി നാലുമാസം പൂട്ടിയിട്ടതോര്‍ക്കുമ്പോള്‍ ജയിലില്‍ 213 ന്‍റെ കലാപം നമുക്ക് വിശ്വസിക്കാവുന്നതാണ്.അന്നു ഞാനോര്‍ത്തു,എന്താണീ 213. ഇപ്പോഴാണ് എനിക്കത് പിടികിട്ടിയത്, അര പൌണ്ടാണെന്ന്.

ആ ക‌ട‌യില്‍ ഇന്നു പ‌തിവില്ലാത്ത‌ തിര‌ക്കുണ്ടായിരുന്നു. എല്ലാവ‌രും അമ്മ‌മാര്‍ക്കു കൊടുക്കുവാനുള്ള‌ ഗ്രീറ്റിംഗ്സ് കാര്‍ഡ് വാങ്ങുന്നു. ന‌ല്ല‌ വ‌രിക‌ള്‍ വായിക്കുന്ന‌ത് ഞാന്‍ കാണുന്നു. അമ്മ‌യ്ക്കു പ‌ക‌ര‌മായ‌ ഏത് വരി! എങ്കിലും. എല്ലാവ‌രും ഒരു തണ്ട് റോസാപ്പൂവും വാങ്ങും. അമ്മ‌യില്ലാത്ത‌ ഞാന്‍ നോക്കി നിന്നു. ഞാന്‍ ആര്‍ക്കു കൊടുക്കാന്‍. എങ്കിലും മ‌ധുസൂദ‌ന‌ന്‍നായരുടെ വരികള്‍ എനിക്കു സാന്ത്വനമായി വരുന്നു:

"എങ്കിലും അമ്മ‌ ഒരോ൪മ്മ‌യായ്

ആദിമ‌സംഗീത‌മായ് വ‌ന്നു മൂളുന്നിട‌ക്കിടെ."

Sunday, April 24, 2011

Pranams to Sri Satyasai Baba

azeez 12 hours ago

മഹാനായ സത്യസായിബാബക്കു പ്രണാമം.
എല്ലാ മനുഷ്യരും ഭൂമിയില്‍ ദൈവത്തിന്‍റെ ഖലീഫയാണ്.ആ സത്യം ബാബ തിരിച്ചറിഞ്ഞു.അതറിയാത്തവര്‍ ബാബയെ ആള്‍ദൈവം എന്നു വിളിച്ചാക്ഷേപിക്കുന്നു.മനുഷ്യന്‍റെ ആത്മാവ് ദൈവത്തില്‍ നിന്നും വരുന്നു.അതിന്‍റെ പ്രായം ശരീരത്തിന്‍റെ പ്രായമല്ല, അനാദിയാണ്.ശരീരത്തിനേ നാശമുള്ളൂ, ആത്മാവിനു നാശമില്ല.ദൈവത്തിന്‍റെ അംശം കുടികൊള്ളുന്ന മനുഷ്യര്‍ക്കു അനന്തസാദ്ധ്യതകളുണ്ട്. അതു ബാബയെപ്പോലുള്ളവരും മഹാസൂഫികളും വലിയ രീതിയില്‍ ഉപയോഗപ്പെടുത്തുന്നു.നിഗൂഡജ്ഞാനങ്ങള്‍ തുറന്നുകിട്ടുന്നു.സാധാരണ മനുഷ്യര്‍ക്കു അപ്രാപ്യമായ പലതും അവര്‍ ചെയ്യുന്നു.ജലത്തുള്ളികളാണ് സമുദ്രം. ഞാന്‍ സമുദ്രത്തിലെ ജലത്തുള്ളിയാണ് എന്നു പറയുമ്പോള്‍ ആ ജലത്തുള്ളിയില്‍ നിന്നും വേറിട്ട ഒരുസമുദ്രത്തെ ജലത്തുള്ളിക്കു സങ്കല്‍പ്പിക്കേണ്ടി വരുന്നു.അത് ജലത്തുള്ളിക്കു ഇങ്ങിനെയും പറയാം, ഞാന്‍ സമുദ്രമാകുന്നു.അത് അഹങ്കാരമല്ല.സ്നേഹമാണ്.വിനയമാണ്.ഞാന്‍ ഒന്നിന്‍റെ ഭാഗമാണ്, ഒന്നില്‍ നിന്നും വേറിട്ട സത്തയല്ല എന്ന പ്രഖ്യാപനമാണ്.മഹാസൂ‌ഫിയായ ശൈഖ് മുഹ്യുദ്ദീന്‍ അബ്ദു‍ല്‍കാദിര് ജീലാനിയേയും ആന്തരീകജ്ഞാനത്തിന്‍റെ ഉള്ളടക്കം കിട്ടിയ സൂഫിവര്യന്മാരേയും ഹൈന്ദവസന്യാസികളേയും മഹര്‍ഷിമാരേയും ആക്ഷേപിക്കുവാന്‍ മാത്രം മൌഡ്യമുള്ളവരാണ് ബാബയെ അവഹേളിക്കുന്നത്. തെളിയിക്കപ്പെടാവുന്നതും ആയിരംവട്ടം ആവര്‍ത്തിക്കപ്പെടാവുന്നതുമായ ശാസ്ത്രത്തിന്‍റെ തെളിവുകളാണ് ഈ അജ്ഞാനികള്‍ അവരോട് ചോദിക്കുന്നത്.സത്യസായിബാബയെ ആക്ഷേപിക്കുന്നവര്‍ മുഹമ്മദ് നബി നടത്തിയ ആകാശയാത്രയെ എങ്ങിനെ ന്യായീകരിക്കും?ബദര്‍യുദ്ധത്തില്‍ മലക്കുകള്‍ സഹായത്തിനിറങ്ങി എന്നു എങ്ങിനെ വിശ്വസിക്കും?അള്ളാഹു നല്‍കിയ ഖുദറത്ത് എന്നു പറയുന്നവര്‍ അള്ളാഹു സത്യസായിബാബക്കു ആ ഖുദറത്ത് നല്‍കില്ലെന്നു വിശ്വസിക്കുന്നു.തൊട്ടിലില്‍ കിടന്നു ഈസാ നബിക്കു സംസാരിക്കാമെന്കില്‍ ബാബയെ മജിഷ്യന്‍ എന്നു വിളിച്ചാക്ഷേപിക്കുന്നതെന്തിനു? മുഹ്യിദ്ദീന്‍ ശൈഖും സത്യസായി ബാബയും ഞാന്‍ നിങ്ങളേക്കാള്‍ ഉന്നതനായ ദൈവമാണെന്ന് പറഞ്ഞിട്ടില്ല.ദൈവത്തിന്‍റെ സാന്നിദ്ധ്യം ബാബയിലോ ജീലാനിയിലോ മാത്രമുള്ളൂ എന്നു വിശ്വസിച്ച് അദ്ദേഹമാണ് ദൈവം എന്നു വിശ്വസിക്കുന്നവരുണ്ടെങ്കില്‍ അതു അവരുടെ അജ്ഞത.ഈ അജ്ഞത തന്നെയാണ് സത്യസായി ബാബയെ നിഷേധിക്കുന്നവരിലും അവഹേളിക്കുന്നവരിലും ഉള്ളത്.
Flag മൂസ(Moosa) and 23 more liked this Like ReplyReply

Friday, April 22, 2011

സീതിഹാജി ജോക്സ് പ്രസിദ്ധമാണ്.നമുക്ക് പറയാനുള്ള എല്ലാ തമാശകളും സീതിഹാജിയുടെ പേരില്‍ നാം വീക്കി.‌
ഇപ്പോള്‍ കുട്ടി ജോക്സും പ്രസിദ്ധമാകുന്നു.കുഞ്ഞാലിക്കുട്ടി പറഞ്ഞതും പറയാനിരിക്കുന്നതുമായ ഒന്നിതാ:ഒന്നാം ഐസ്ക്രീം പുകഞ്ഞു നിന്ന കാലം.കേരളം മുഴുവനും കുട്ടിയെ സംശയിക്കുവാന്‍ തുടങ്ങി.പലരും പച്ചക്കള്ളമെന്നു പ്രസ്താവന ഇറക്കിയെങ്കിലും എല്ലാവരും എന്തോ സംശയിച്ചു.മന്ത്രിക്കസേര തെറിച്ചു.ഒടുവില്‍ വെള്ളപ്പൊക്കത്തെ പിടിച്ചുകെട്ടുന്നതുപോലെ എങ്ങിനെ യോ കാര്യങ്ങള്‍ ഒതുക്കി.റെജിനയെ പാട്ടിലാക്കി;അഭയം തേടിച്ചെന്ന അജിതക്കെതിരെ തന്നെ കോടതിയില്‍ മൊഴിമാറ്റിപ്പറയിച്ചു.റെജുലക്കു 50000 രൂപ കൊടുത്ത് ഒരു ഭര്‍ത്താവിനെ വാങ്ങിക്കൊടുത്തുവെന്ന് ഭര്‍ത്താവ് തന്നെ ഇപ്പോള്‍ പറയുന്നുണ്ട്.കാര്യങ്ങള്‍ നേരെയായി. കുഞ്ഞാലിയും ലീഗും മാനം വീണ്ടെടുത്തത്രെ.
അപ്പോഴാണ് കേരളത്തേയും പിടിച്ചുകുലുക്കിയ സുനാമി ആഞ്ഞടിച്ചത്.സുനാമി എന്താണെന്നു നമുക്കാര്‍ക്കും അന്നു അറിവില്ലായിരുന്നു.ഐസ്ക്രീം ഭംഗിയായി കലാശിച്ച സന്തോഷത്തില്‍ കോഴിബിരിയാണി കഴിഞ്ഞ് ലീഗ് ഹൌസില്‍ സെന്‍ട്രല്‍ക്കമ്മിറ്റി കൂടിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പത്രപ്രവര്‍ത്തകന്‍ കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചത്.സര്‍,സുനാമിയുടെ വാര്‍ത്തകളാണിപ്പോള്‍.സാറിന്‍റെ അഭിപ്രായം.
കേട്ടപാടെ അദ്ദേഹം ഇങ്ങിനെ പറഞ്ഞു:സുനാമിയോ, പടച്ചവനെ, ഇത് ഏത് ഒടുക്കത്തവളാണ്.ഓളെ ഞാന്‍ തൊട്ടിട്ടില്ല, കണ്ടിട്ടില്ല,കേട്ടിട്ടില്ല.തങ്ങളാണെ സത്യം.

Sunday, September 26, 2010

C R നീലകണ്ഠന്‍ നമ്പൂതിരിയെ വെറുതെവിടൂ

"സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ, "Neelakantaa".?- MN Karassery in Isalimka Rashtreeyam Vimarshikkappetunnu.
ലോകത്തില്‍ ഇസ്ലാമിക ഫണ്ടമെന്‍റെലിസവും ആഗോളതീവ്രവാദവും കയറ്റുമതിചെയ്യുന്നത് വഹാബികള്‍ എന്നറിയപ്പെടുന്ന സൌദിഅറേബ്യന്‍ സലഫിസുന്നികളാണ്.അവരുടേതല്ലാത്ത ഒരു ബ്രാന്‍ഡ് ഇസ്ലാമിനേയും അവര്‍ വെറുതെ വിടില്ല. കഴിഞ്ഞ 250 കൊല്ലമായി ഇവര്‍ എത്രയോ സൂഫികളെ കൊന്നിരിക്കുന്നു.എത്രയോ ദര്‍ഗകള്‍ "ശിര്‍ക്കിന്‍റെ" പേരില്‍ ഇവര്‍ തകര്‍ത്തിരിക്കുന്നു.മുഹ്യിദ്ദീന്‍ ശൈഖിന്‍റെ ദ‍‍ര്‍ഗ ശരീഫില്‍ അവ‍ര്‍ ബോംബിട്ടുണ്ട്.അജ്മീര്‍ ഖോജയുടെ ദര്‍ഗയില്‍ ബോംബിട്ടത് ആരാണെന്ന് ഇനിയും വ്യക്തമല്ല. സലഫികള്‍, കേരളത്തില്‍ അറിയപ്പെടുന്നത് മുജാഹിദ് എന്ന പേരിലാണ്. നല്ല പിള്ള ചമയുന്ന കാരശ്ശേരി മുജാഹിദുകളെ തൊടാറില്ല.ഇസ്ലാമിക ഫണ്ടമെന്‍റെലിസത്തിനെതിരെ പ്രസംഗിക്കുന്ന കാരശ്ശേരിയെ മുഖവിലക്കെടുക്കുവാന്‍ കഴിയുമോ?C R നീലകണ്ഠന്‍ എല്ലാവിധ ജനകീയ പ്രസ്ഥാനങ്ങളുടേയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആഗോളമൂലധനക്കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ ചെറുത്ത്നില്‍ക്കുന്ന ജനങ്ങളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ആദിവാസി സമരങ്ങള്‍ നയിച്ചിട്ടുണ്ട്.പ്ലാച്ചിമടയില്‍ സമരം ചെയ്തിട്ടുണ്ട്.എല്ലാ രാഷ്രീയപ്പാര്‍ട്ടികളും കയ്യൊഴിഞ്ഞ ഒരു ജനതയുണ്ട്‍- വികസനത്തിന്റെ ഇരകള്‍. അവര്‍ക്കു വേണ്ടി ത്യാഗം സഹിച്ച് , നഷ്ടം സഹിച്ച്, സ്വന്തം ജോലി പോലും റിസ്ക് എടുത്ത് കേരളത്തിലെ ജനങ്ങളോടൊപ്പം നിന്ന നേതാവാണ് CR നീലകണ്ഠന്‍.
നമ്പൂതിരിയായ നീലകണ്ഠന്‍ ജനങ്ങളുടെ, ദുരന്തം സഹിക്കുന്ന വിഭാഗത്തിന്റെ, മതവും മതവിഭാഗവും തരംതിരിക്കുന്നില്ല എന്നതാണ് കാരശ്ശേരി കണ്ടുപിടിച്ച കുറ്റം. മുസ്ലിമായ കാരശ്ശേരി അത് ചെയ്യുന്നു. മതം നോക്കി അപ്പം വിളമ്പുന്നു. അപ്പോള്‍ ആരാണ് വര്‍ഗീയവാദി?സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകള്‍ , മുസ്ലിം സ്ത്രീകള്‍, തെരുവിലിറ്ങ്ങുമ്പോള്‍ അവര്‍ക്കു അയിത്തം കല്‍പ്പിക്കുവാന്‍ വേണ്ടി അയാള്‍ പഴയ വാദം കൊണ്ടുവരുന്നു. പട്ടിണി കിടക്കുന്ന ഒരു നമ്പൂതിരിക്കു ആരെന്കിലും അന്നം നല്‍കുമ്പോള്‍ നിങ്ങള്‍ ഊട്ടുന്നത് സവര്‍ണ്ണ ഫാസിസത്തേയാണ് എന്നു വ്യംഗ്യമായി കാരശ്ശേരി പറയുകയാണു. സ്വന്തം പുസ്തകം മാര്‍ക്കറ്റ് ചെയ്യുവാന്‍ കാരശ്ശേരി ആക്ഷേപിക്കുന്നത് കേരളത്തിലെ ജനകീയപ്രസ്ഥാനങ്ങളുടെ ഒരേയൊരു പ്രതീക്ഷയേയാണ്- CR നീല‌ക‌ണ്ഠ‌നെ.

Thursday, September 16, 2010


വളരെ ദു:ഖിപ്പിക്കുന്നു ഈ വാര്‍ത്ത. അവസാനത്തെ അത്താണിയും നഷ്ടമായാല്‍!സുപ്രീംകോടതി ജഡ്ജ് വരെ വാങ്ങുന്നു,പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്കു പാടില്ല എന്നു ഓരോരുത്തനും പറഞ്ഞാല്‍... രാജ്യത്തിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുവാനുള്ളതു മാത്രമായാല്‍...ഒരു രാഷ്ടത്തിനു നിലനില്‍ക്കുവാന്‍ അവകാശമുണ്ടോ?



ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന വൈ.കെ. സബര്‍വാള്‍ വരെയുള്ള 16 പേരില്‍ പകുതിയും അഴിമതിക്കാരായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകന്‍ ശാന്തിഭൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു

Tuesday, September 14, 2010

എന്‍റെ കൊളീഗ് കൂടെക്കൂടെ സിഗററ്റ് വലിക്കുന്നതിനു പുറത്തിറങ്ങുന്നു.
ഞാന്‍ അയാളോടു ചോദിച്ചു, ദിവസവും രണ്ട് പായ്ക്കറ്റ് മതിയാകുമോ? "സൊ സൊ," അയാള്‍ പറഞ്ഞു . "പക്ഷേ, എന്‍റെ ഗേള്ഫ്രണ്ട് ഒരു നാലു പായ്ക്കറ്റെന്കിലും വലിച്ചുവിടും." ശുദ്ധനായ ആ മനുഷ്യന്‍ ഹൃദയം തുറന്നു.
അഞ്ചുകൊല്ലം കൂടെ ജോലിചെയ്തിട്ടും വ്യക്തിപരമായി ഒന്നുമറിയാത്ത ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി ചോദിച്ചു. "കുട്ടികള്‍?"
എനിക്കു കുട്ടികളൊന്നുമില്ല, ആ നാല്‍പത്കാരന്‍ പറഞ്ഞു.
എന്‍റെ ഗേള്‍ഫ്രണ്ടിനു രണ്ടുമക്കളുണ്ട്. 18 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളും.
"എല്ലാവരും ഒരുമിച്ചാണോ?" എന്‍റെ തേഡ് വേള്‍ഡ് മൈന്‍ഡില്‍ ഒരു ജിജ്ഞാസ‌.
"അല്ല മകനും അവന്‍റെ ഗേള്‍ഫ്രണ്ടും ഒരുമിച്ച് വേറൊരിടത്താണ്."
ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്കുനോക്കി.
വ൪ഷങ്ങള്‍ക്കുമുമ്പു ഇയാളുടെ ബാപ്പയുടെ ബാപ്പ എന്നെപ്പോലെ ഒരു ഇമ്മിഗ്രന്‍റായിരുന്നു.മക്കള്‍ കിടുക്കന്‍ ഇംഗ്ലീഷ്‍ പറയുന്നതും ആനശമ്പളം വാങ്ങുന്നതും മാത്രം അയാള്‍ സ്വപ്നം കണ്ടിരിക്കണം.പടിഞ്ഞാറില്‍ നിന്നും നന്മ മാത്രം ഒപ്പിയെടുക്കാമെന്നും തന്‍റെ നാടിന്‍റെ നന്മ അവര്‍ക്കു കൊടുക്കാമെന്നും ഒരു ബാര്‍ട്ടര്‍ അയാള്‍ സ്വപ്നം കണ്ടിരിക്കണം. എന്നെപ്പോലെ.

Monday, September 13, 2010


Surrogate mother, Lousie Pollard, 24, who miscarried Osama bin Laden's grandchildren is considering another pregnancy for separated couple

http://timesofindia.indiatimes.com/world/uk/Osama-bin-Ladens-grandchildren-dead-Report/articleshow/6545862.cms

http://www.mathrubhumi.com/story.php?id=125739

വാടകയമ്മയ്ക്കുനേരേ അക്രമം; ഉസാമയുടെ കൊച്ചുമക്കള്‍ക്ക് പിറക്കും മുമ്പേ അന്ത്യം

ലണ്ടന്‍: ഉസാമ ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ചിരുന്ന യുവതിക്ക് അജ്ഞാതരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗര്‍ഭമലസി. ഉസാമ ബിന്‍ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍ മോഡലുമായ സൈനയ്ക്കും വേണ്ടി വാടക ഗര്‍ഭം ധരിച്ച ലൂയിസ് പൊള്ളാര്‍ഡ് (24) ആണ് സിറിയയില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ഇരട്ടകളായ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് 10 ആഴ്ച വളര്‍ച്ചയുണ്ടായിരുന്നു.ഇംഗ്ലണ്ടിലെ ബ്രിസ്റ്റലുകാരിയായ പൊള്ളാര്‍ഡ് ഇതിനു മുമ്പ് രണ്ടുതവണ വാടകഗര്‍ഭം ധരിച്ചിട്ടുണ്ട്. ഇത്തവണ ഉസാമ ബിന്‍ ലാദന്റെ കൊച്ചുമക്കളെയാണ് പൊള്ളാര്‍ഡ് ഗര്‍ഭം ധരിച്ചതെന്ന കാര്യം പരസ്യമായിരുന്നു. ഇംഗ്ലണ്ടിലും പശ്ചിമേഷ്യയിലും ഇക്കാരണത്താല്‍ അവര്‍ തിരിച്ചറിയപ്പെട്ടിരുന്നു. 'ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിക്കുന്ന പാശ്ചാത്യ സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കാരണം ഇനി ലാദന്‍ ദമ്പതിമാര്‍ക്കായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കില്ലെന്ന തീരുമാനത്തിലാണ് പൊള്ളാര്‍ഡ്. സന്തോഷത്തോടെയുള്ള കുടുംബ ജീവിതം ആഗ്രഹിച്ച ദമ്പതിമാരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ലാദന്‍ ദമ്പതിമാരുമായി കരാറൊപ്പിട്ടതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഒരു കുട്ടിക്ക് 10000 പൗണ്ട് (ഏകദേശം 72 ലക്ഷ രൂപ) ആയിരുന്നു വാടക നിശ്ചയിച്ചിരുന്നത്. പേരിനൊപ്പം ലാദന്‍ എന്നുള്ളതുകൊണ്ട് മാത്രം അവര്‍ എന്തെങ്കിലും തെറ്റുചെയ്തുവെന്ന് കരുതുന്നില്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു. അതിനിടെ, ഒമറിന് മനോരോഗം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 54 കാരിയായ ഭാര്യ സൈനയും ഒമറും ഈയിടെ വിവാഹം വേര്‍പെടുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ ഗര്‍ഭമലസിയത് മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിധിയെന്നായിരുന്നു ഒമറിന്റെ പ്രതികരണം.

Tuesday, August 10, 2010

Philanthrocapitalism

"Infosys is a chop-shop," NY senator
If Infosys is a chop-shop, then US a fence.
The NY senator insulted all Indians. This is not a slip of the tongue, but a spill of an attitude that we are lifters...
Our Sardarji who is too polite before the WH should ask an apology for this abuse.
Tens of thousands of manufacturing industries are moved by US MNCs to China, Mex, South Asian countries and Sub-Saharan Africa to exploit the sweat shops sprouted there and take advantage of the unaccountable environmental laws. They made trillions of dollars of profit from the difference of the wages paid. The philanthropist Bill Gates expanded his empire from the brain of our youths by way of outsourcing. He was the richest man of the globe for 14 years out of 16.Now he wants to save the humanity from poor health. He does celebrity -led events, campaigns, image conscious corporate schemes, and countless private ventures to spread his global vision by massive boost to global health funding. He pays heavily to Global Alliance for Vaccine and Immunization. He is a new Messiah of the poor. He claims that he saved 5 million deaths, that he prevented TB, Malaria from 250 million children . He is the new United Nations. His Gates Foundation seeks to eliminate all governmental health workers from the world. He is pumping funds to the selected intermediary partners around the world and they are doing the field job. In Delhi, they have an office.Philanthropy is not bad, but history shows that it was bad. The nations paid heavily. It has political implications. It is believed that research funding is heavily weighed toward development of new vaccines and drugs. Who knows on whom it is tested.Who’re the better guinea pigs than the poor Asians and Africans. A new vaccine takes minimum 20 years to show its test result. His Foundation has an asset base of 55 billion dollars , the major part of which goes to vaccinations and immunizations all over India, china and Africa. Warren Buffet , the third richest man in the world, is also ready with his 30 billion dollars in the venture philanthropy. They will develop a new hygiene culture for the third world, a model of the Good West, a life of drug-dependency, promotion of brushing twice with Colgate, new feminine hygiene promoted by companies of feminie products, tablet-swallow culture and culture of counselling and psychiatry. Praise for the new Philanthrocapitalism.

Saturday, August 7, 2010

"Every beautiful poem is an act of resistance" - Mahmoud Darwish, 1941-2008

Is violence the only way left for our voices to be heard?

Aug 7th
നക്‌സല്‍ ബാധിത ജില്ലകള്‍ക്ക് 13, 742 കോടി രൂപയുടെ സാമ്പത്തിക സഹായമടങ്ങുന്ന സമഗ്ര പദ്ധതി ആവിഷ്‌കരിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി പി. ചിദംബരം സമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷയുമായി ബന്ധപ്പെട്ട് ഇതിനകം ആവിഷ്‌കരിച്ച പദ്ധതികള്‍ക്ക് പുറമെയാണിത്. മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിയില്‍ കുടിവെള്ളം, വൈദ്യുതി, റോഡുകള്‍, സാനിറ്റേഷന്‍ അടക്കമുള്ള ആരോഗ്യസംവിധാനങ്ങള്‍ എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ മുന്നോടിയായി ഇടത് തീവ്രവാദം ശക്തിപ്പെട്ട 35 ജില്ലകള്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിനും വിദ്യാഭ്യാസ-ശുചിത്വ പദ്ധതികള്‍ക്കുമായി 45-50 കോടി രൂപ നല്‍കും. ഇവ പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. പട്ടിക വര്‍ഗമേഖലകളില്‍ പഞ്ചായത്തീ രാജ് ബാധകമാക്കിയ 1996ലെ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ തുടര്‍ ശ്രമങ്ങള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനിടെ,അവശ-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനവും വികസനവും ലക്ഷ്യമിട്ടുള്ള സംയോജിത ആസൂത്രണ പദ്ധതി(ഐ.എ.പി) നക്‌സല്‍ ബാധിത ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കുമെന്ന് ആസൂത്രണ കമീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അഹ്‌ലുവാലിയ പറഞ്ഞു. ഇത്തരത്തിലുള്ള 35 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. അതിനായി കമീഷന്‍ സെക്രട്ടറി സുധാ പിള്ളയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവര്‍ത്തന പദ്ധതിക്ക് രൂപം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Saturday, July 31, 2010

I have read some articles since the economic crisis of 2008, but this 'how Goldman gambled on starvation 'is a good one which connects the US and MNCs' derivative business with the hungry mouths. The US manufactures are siphoning corn, oats and other food products to ethanol fuel industries, which are growing in thousands in the oil-deficit US. They know that Islamic countries are no longer safe havens for cheap oil. After second world war the US and the UK ‘rebuilt’ Europe. It needed huge energy. All this they looted from poor Arabic land for a 20 cents a barrel. The ignorant Sheikhs and Sultans drained the resources of the people for decades .Now it is not that easy. Terrorism is growing against the West. A Caucasian, however gentle he is, is living in an Islamic country with a fear of being abducted. They cannot place puppet government there any longer for serving their interests. The only sad thing is, along with the battle against imperialism, Islamic fundamentalism and terrorism is growing in those countries .And people all over the world are suffering. Muslims lost their ears and eyes. They lost line. The Transnational corporations , like Christian imperialists who travelled all over the world in 1500s in search of virgin land, now travel to all African countries and other developing countries for commodity markets. The British imperialists procured raw materials from their colonies, produced goods in those colonies for the western markets, pumped profits, built empires and Christiandom with the sweat of poor and illiterate and ignorant non-Christian people all over the world. When the old game is no longer working, now the MNCs are playing a new imperialist play. They go to poor Ghana, say, and buy all copper ores. They trade this purchase contracts in the derivative markets. The units are then traded in the secondary derivative and financial markets all over the world, including India for more and more money.The greedy investors acquire this stocks and derivatives. When we India is striving to reach 18000 index we don’t remember that the growth is not actual growth but the blood money of the foul play of the market players. Here in the US, profits are given tax benefits if given for charities. Huge amount is pumped out to third world countries to Christian organisations and other faith-based organisations to spread the gospels and buy pagans. In Africa, in India, in Sri Lanka, in Burma, in Indonesia, in all countires. The evangelists declared that their goal is” Christ to every Soul by 2000.”This and the continuing programs are financed by foreign funds.
Our India government doesn’t make a proper enquiry into this . They don’t investigate the source of faith based NGOs and the source of acquision of all major land areas.

Tuesday, July 27, 2010

മുഖ്യമന്ത്രിക്കു ഹിന്ദുത്വ അജണ്ടയോ? മാതൃഭൂമി ചര്‍ച്ച


zeenath begum 10 hours ago
18 people liked this.
കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയാണ് അച്യുതാനന്ദന്‍. ആന്റണി കഴിഞ്ഞാല്‍ ഈ സത്യം തുറന്നുപറയുവാന്‍ ധൈര്യം കാട്ടിയത് ഈ മുഖ്യമന്ത്രിയാണ്.മുസ്ലിംസ്ത്രീകള്‍ ഇന്ന് വിദ്യാഭ്യാസമുള്ളവരാന്. തൊഴില്‍ മേഖലകളില്‍ അവര്‍ക്ക് പങ്കാളിത്തം ഉണ്ട്.ഭരണരംഗത്ത് പങ്കാളിത്തം ഉണ്ട്. അവന്‍ മുസ്ലിംപുരുഷന്റെ അടിമയല്ല. ഇതല്ല മുസ്ലിംരാജ്യങ്ങളിലെ സ്ഥിതി. ഇത് കേരളത്തില്‍ നടന്നത് കമ്മ്യൂണിസ്റ്റ്‌കളുടെയും ഹിന്ദുക്കളുറെയും സഹായം കൊണ്ടാണ്. ക്രിസ്ത്യന്‍മിസ്സനരിമാരുറെ വിദ്യാഭ്യാസ പരിപാടികള്‍ കേരളജനത സ്വീകരിച്ചു.40 കൊല്ലം മുമ്പ് മുസ്ലിംസ്ത്രീകള്‍ക്ക് കേരളത്തിലെ വസ്ത്രങ്ങള്‍ ധരിക്കമായിരുന്നു. പക്ഷെ ഇന്ന് ജമാത് ഇസ്ലാമിക്കാരും മുജാഹിദ്കാറും മറ്റു മുസ്ലിങ്ങളും സൗദി അറേബ്യയിലെ പര്‍ദ്ദ കേരളത്തില്‍ വ്യാപകമാക്കുകയാണ്. പര്‍ദ്ദധരിക്കാത്ത മുസ്ലിംസ്ത്രീയെ നഗ്നയായ സ്ത്രീആയി അവര്‍ കാണുന്നു. മതനിന്ദയായി കാണുന്നു. മുസ്ലിംസ്ത്രീ വീട്ടില്‍ ഇരിക്കേണ്ടവരാന് എന്ന് ഇവര്‍ പ്രജരിപ്പിക്കുന്നു 16 വയസ്സില്‍ കെട്ടിച്ചു ഭാരംഇറക്കേണ്ട വസ്തുവായി ഇവര്‍ കാണുന്നു. മുസ്ലിംപെന്റ്കുട്ടികള്‍ പഠിച്ചു തുടങ്ങിയത് മുസ്ലിങ്ങലുറെ പ്രോത്സാഹനം കൊണ്ടല്ല. മുസ്ലിംകള്‍ അല്ലാത്തവരുടെ പ്രോത്സാഹനംകൊണ്ടാണ്. മറ്റുള്ളവര്‍ മുന്നേറുന്നത് കണ്ടിട്ടാണ് മുസ്ലിംകള്‍ മുന്നേറുന്നത്. ലവ്ജിഹാദില്‍ മുസ്ലിംപുരുഷന്മാര്‍ എന്തുകൊണ്ടാണ് ഹിന്ദു ആകാത്തത്. ഹിന്ദുപെണ്‍കുട്ടികളും ഹിന്ദുആണ്‍കുട്ടികളും മാത്രം എന്താണ് മുസ്ലിംആകുന്നതു. മതകോടതി സമാന്തര കോടതി ആകുമ്പോള്‍, പര്‍ദ്ദ വളരുമ്പോള്‍, താലിബാന്‍ കേരളത്തില്‍ വളരുമ്പോള്, ‍ശരിഅത്ത് കോടതികള്‍ ഉയരുമ്പോള്‍ അച്യുതാനന്ദന്‍ പറഞ്ഞത് സത്യം ആകുന്നു.

Tuesday, July 13, 2010

You sit here?
Yes.
Can you move?
Why?
We want to make a building before the ocean-front
Boo! Where's the ocean?
It's coming in a week.

Thursday, July 8, 2010

കേരളവും സുഡാനും തമ്മിലുള്ള ദൂരമെത്ര?


അസീസ്‌ കെ എസ്‌
ഒരുപാടു മരണങ്ങളും കൊലകളും നിത്യേന കാണുന്നവരാണ് നമ്മള്‍. പക്ഷെ, നുമന്‍സ്കോളേജിലെജോസഫ്‌സാറിന്റെ ജീവന്വേണ്ടിയുള്ള കേരള താലിബാനികളുടെ ആക്രമം എന്നെ വളരെ അധികം അസ്വസ്ഥനാക്കി. ഇവരെ അമര്‍ച്ചചെയ്തില്ല എങ്കില്‍ കേരളത്തില്‍ സമാധാന അന്തരീക്ഷം ഉണ്ടാകില്ല.
ഇത്രയും വൈകാരിമായി പ്രതികരിക്കുന്ന മതക്കാര്‍ മുസ്ലിങ്ങളെപ്പോലെ വേറെ ഉണ്ടോ എന്ന് എനിക്ക് സംശയം ആണ്.
ഇന്നല്ലാഹ മആസ്സാബിരീന്‍ ( ദൈവം ക്ഷമിക്കുന്നവരുടെ കൂടെയാണ്) എന്ന് ഖുര്‍ആന്‍ ഓതുന്ന മുസ്ലിങ്ങള്‍എങ്ങിനെ ‌അസഹിഷ്ണുതയുടെ മതക്കാരായി . ലോകത്തില്‍ ഇത്രമാത്രം അസഹിഷ്ണുതയുള്ള ഒരു വര്‍ഗം മുസ്ലിങ്ങള്‍ പോലെ വേറെ ഒന്നില്ല. മുസ്ലിങ്ങളും മുസ്ലിങ്ങളെക്കൊണ്ടു മറ്റുള്ളവരും ഇന്നനുഭവിക്കുന്ന സകല ദുരന്തങ്ങളുടെയും കാരണം ഈ അസഹിഷ്ണുത യാണ്.
ജോസഫ്‌ സാര്‍ ഒരുതെറ്റ് ചെയ്തു എങ്കില്‍ അതിനെതിരെ പ്രതികരിക്കുവാന്‍ കേരളം പോലുള്ള നമ്മുടെ നാട്ടില്‍ എത്രയോ മാര്‍ഗങ്ങളുന്ട്.
അതിനുഅദ്ദേഹം മാപ്പ് പറയുകയും കോളേജ് മാനേജ്‌മന്റ്‌ നടപടി എടുക്കയും ചെയ്തതാണ്‌. ഇതിന്റെ പേരില്‍ പോലിസ് ഒരുടരറിസ്റ്റ്നെപ്പോലെഅദ്ദേഹത്തെ വേട്ടയാടി. അദ്ദേഹത്തിന്റെ മകനെ അതി ക്രൂരമായി മര്‍ദ്ദിച്ചു. മതം അപകടത്തിലായി എന്ന ഭീകരതസൃഷ്ട്ടിച്ചു താടിയും തൊപ്പിയും പവിത്രമായ വെള്ളവസ്ത്രങ്ങളുമണിഞ്ഞ കുറെ മൌലവിമാര്‍ തെരുവില്‍ മഹാജാഥകള്‍ നടത്തി. മനുഷ്യരുടെ ഒരാവശ്യത്തിനും തെരുവിലിരങ്ങാത്ത മൌലവിമാര്‍ ‍ ഇസ്ലാംമതത്തെ രക്ഷിക്കുവാനുള്ള ബാധ്യത ഏറ്റെടുത്തു.
മാധ്യമം പോലുള്ള പത്രം മൌലവി മാരുടെ ഇസ്ലാംമതരക്ഷാറാലി മുന്‍ പേജില്‍ ‍ അടിച്ചു വര്‍ഗീയത ആളിക്കത്തിച്ചു.

ഇതെല്ലാം കഴിഞ്ഞു. പിന്നെയും എന്തെ ഈ ക്രുരകൃത്യം?

ചുമ്മാ അപലപിച്ചതുകൊണ്ടു കാര്യമില്ല. ജോസഫ്‌ സാറിനു നീതി കിട്ടുവാന്‍വേണ്ടി, അന്ന് തെരുവിലിറങ്ങിയ മൌലവിമാര്‍ തെരുവിലിറങ്ങട്ടെ. കാപാലികരെ അവര്‍ പിടിച്ചുകൊടുക്കട്ടെ.

ജോസഫ്‌ സാറിനും ഒരു മതമുണ്ടല്ലോ. കത്തോലിക്ക സഭ ഇതേ നാണയത്തില്‍ തിരിച്ചടിച്ചാല്‍ നമ്മുടെ കേരളം നമുക്ക് പിന്നെ കിട്ടുമോ?
മന്ത്രി ബേബി പറഞ്ഞപോലെ വര്‍ഗീയ ധ്രുവീകരണം ആണ് ഈ തലിബാനികളുറെ ലക്‌ഷ്യം.

വളരെ വളരെ സംയമനത്തോറെ പ്രവര്‍ത്തിച്ച കത്തോലിക്കാ സഭ എല്ലാ ആദരവുകളും അര്‍ഹിക്കുന്നു . 24 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ പൊക്കിയ കേരള പോലിസ് അവരുടെ മികവു തെളിയിച്ചിരിക്കുന്നു .
ജോസഫ്‌ സര്‍ കേരളത്തില്‍ ജീവിക്കുന്ന ഒരാളല്ലേ. യേശുക്രിസ്തു സാറിന്റെ ദൈവം ആണ് എന്നത് പോലെ അല്ലാഹ് ദൈവം ആണെന്നും മുഹമ്മദ്‌ നബി മുസ്ലിങ്ങള്‍ ആദരിക്കുന്ന , ആ നാമം കേള്‍ക്കുമ്പോള്‍ ദൈവത്തിന്റെ രക്ഷ അദ്ദേഹത്തിന്റെ മേല്‍ ഉണ്ടാകട്ടെ എന്ന് ഓരോ മുസല്‍മാനും പറയുന്ന മുസ്ലിങ്ങളുടെ പ്രവാചകന്‍ ആണെന്നും ജോസഫ്‌ സര്‍ ഓര്‍ക്കണമായിരുന്നു. പ്രയോഗം ആലങ്കാരികമാണ് എന്ന് പറഞ്ഞാല്‍ മതം തലയ്ക്കുപിടിച്ചിരിക്കുന്ന മുസ്ലിം തീവ്രവാദികള്‍ വിശ്വസിക്കില്ല. മതത്തിന്റെ രക്ഷകരായി എത്തുവാനും അതിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവു ന്ടാക്കുവാനും കാത്തിരിക്കുന്ന മുസ്ലിം വര്‍ഗീയവാദികള്‍ക്ക് ഇത് നല്ലൊരു അവസരമായി.

ഒരു മുസ്ലിമായി കേരളത്തില്‍ ജീവിക്കുന്നു എങ്കില്‍ ഈ താലിബ നിസത്തിനെതിരെ ഓരോ മുസ്ലിമും ആരെക്കാളും മുന്‍പന്തിയില്‍ ‍ ഇറങ്ങേണ്ടതാണ്‌. ഇത് തുടര്‍ന്നാല്‍ സ്കൂളില്‍ പോകുന്ന നമ്മുടെ പെണ്‍കുട്ടികളുടെ മുഖത്ത് നാളെ ഇവര്‍ ആസിഡ് ഒഴിക്കും. ജോലിക്ക് പുറത്തുപോകുന്ന നമ്മുടെ സ്ത്രീകളെ ഇവര്‍ തടയും .അത്യാസന്നമായി ആശുപത്രിയില്‍ കിടക്കുന്ന മുസ്ലിംസ്ത്രീകളെ സ്ത്രീഡോക്ടര്‍ വരട്ടെ എന്ന് പറഞ്ഞു മരിക്കാന്‍ വിടും.

മുസ്ലിങ്ങളുടെ ഈ അസഹിഷ്ണുത ജോസഫ്‌സാറിനെതിരെ തുടങ്ങിയതല്ല. മുഹമ്മദ്‌ നബിയുടെ കാലശേഷം മുസ്ലിങ്ങള്‍ പരസ്പരം കൊന്നുകൊണ്ടിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങളെ കൊന്നിട്ടുള്ളത് മുസ്ലിങ്ങള്‍ തന്നെയാണ്. ഖലീഫമാര്‍ ഇസ്ലാമികസാമ്പ്രാജ്യത്തിന്റെ ചക്രവര്‍ത്തിമാരാന്. സച്ചരിതരായ നാല് ഖലീഫമാരില്‍ മൂന്നുപേരെയും മുസ്ലിങ്ങള്‍ കൊന്ന ചരിത്രമാണ്. അതില്‍ പള്ളിയില്‍ ഇരുന്നു ഖുര്‍ആന്‍ ഓതി ക്കൊണ്ടിരുന്നപ്പോള്‍ കൊലചെയ്യപ്പെട്ട ഖലീഫവരെഉണ്ട്മുഹമദ് നബിയുടെപുന്നാര മകള്‍ ഫാത്തിമയുടെ പ്രിയപ്പെട്ട രണ്ടു മക്കളെ കര്‍ബലയില്‍ വച്ച് കൊന്നചരിത്രമാണ് മുസ്ലിങ്ങളുറെത് . മുഹമ്മദ്‌ നബിയുടെ കുടുമ്പത്തെ( അഹല് ബൈത് ) മുസ്ലിങ്ങള്‍ ഇന്നും കൊന്നു കൊണ്ടിരിക്കുന്നു .

ശ്രീരാമനോടുംഅയോധ്യയോടും ഹിന്ദുക്കള്‍ക്കുള്ള വൈകാരികമായ ബന്ധംകൊണ്ടാണ് അയോധ്യയില്‍ ശ്രീരാമക്ഷേത്രം നിര്‍മിക്കണം എന്ന് ഹിന്ദുക്കള്‍ ആവശ്യപ്പെട്ടത്. പക്ഷെ, അതില്‍ തര്‍ക്കം ഉണ്ടായിരുന്നു. 1948 നുശേഷം 44 വര്‍ഷത്തെ തര്‍ക്കത്തിന് ശേഷമാണ് ഹിന്ദു തീവ്രവാദികള്‍ ബാബറി മസ്ജിദ് തകര്‍ത്തത്. അവര്‍പോലും നമസ്കരിച്ചു കൊണ്ടിരിക്കുന്ന പള്ളിയില്‍ ആക്രമിച്ചിട്ടില്ല.

പക്ഷെ നമസ്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ പള്ളിയില്‍ ബോംബ്‌ വച്ച് മുസ്ലിങ്ങളെ കൊന്നിട്ടുള്ളത് മുസ്ലിങ്ങള്‍ മാത്രമാണ്. ഇസ്ലാമിക റിപ ബ്ലിക് ഓഫ് പാകിസ്താനിലെ വിശേഷം ഇതൊക്കെയാണ് .

ഖുര്‍ആനെതിരെ പ്രസംഗിച്ചതിനല്ലല്ലോ ചേകന്നൂര്‍ മൌലവിയെ നിഷ് ട്ടൂരമായി ചതിച്ചുകൊന്നത്.
ഖുര്‍ആന് എതിരല്ലാത്ത, വ്യത്യസ്തമായ ഒരു അഭിപ്രായം അദ്ദേഹം പറഞ്ഞു എന്ന കാരണത്തിനാണ് .
കേസ് അന്വേഷണം നടക്കുമ്പോള്‍ ചേകന്നൂര്‍ മൌലവിക്കല്ല ,അദ്ദേഹത്തെ കൊന്ന കൊലയാളികള്‍ക്ക് സംരക്ഷണം ലഭിക്കുന്നതിനുവേണ്ടി ഇസ്ലാംമതക്കാരും ഇസ്ലാംമതരാഷ്ട്രീയക്കാരും രഹസ്യമായും പരസ്യമായും കളിച്ച കഥകള്‍ നമുക്കറിയാമല്ലോ.

പരിശുദ്ധ ഖുര്‍ആന് പൂര്‍ണമായി സ്വീകരിക്കുകയും നബിചര്യകളെ പൂര്‍ണമായും പിന്‍പറ്റുകയും പള്ളിയില്‍ ല ഇലാഹ ഇല്ലല്ല മുഹമ്മദ്‌ രസൂലുല്ല എന്ന് എഴുതി വച്ച്,ആരെയും ഉപദ്രവിക്കാതെ ജീവിക്കുന്ന ഒരു വിഭാഗം ആണ് അഹമദിയ മുസ്ലിങ്ങള്‍. അവര്‍ കാഫിര്‍കളാണ്, ഇസ്ലാമിന് വെളിയില്‍ആണ് എന്ന് വിശ്വ സിക്കുവാനുള്ള സ്വാതന്ത്ര്യം സാമ്പ്രദായിക മുസ്ലിങ്ങള്‍ക്കുണ്ട്. എത്ര എത്ര അഹമദി മുസ്ലിങ്ങളെയാണ്‌ മുസ്ലിങ്ങള്‍ കൊന്നിട്ടുള്ളത്. രണ്ടാഴ്ചമുമ്പ്പോലും പാകിസ്ഥാനില്‍ വെള്ളിയാഴ്ച അവര്‍ ജുമാ നമസ്കരിച്ചുകൊണ്ടിരുന്നപ്പോള്‍ അവരുടെ രണ്ടു പള്ളികളില്‍ ഒരേ സമയം ബോമ്പിട്ടു..

ഇതൊക്കെ എന്തിനുവേണ്ടി?



ഹിന്ദുമതത്തിലെ ചാര്‍വാക ദര്‍ശനം പോലെ ഇസ്ലാം മതത്തില്‍ ആദ്യ കാലത്ത് മുതസിലൈറ്റെസ്( mutazilites ) എന്ന ഒരു ദാര്‍ശനിക വിഭാഗം ഉണ്ടായിരുന്നു .കവികളും തത്വജ്ഞാനികളും ശാസ്ത്രഞ്ഞന്മാരും കലീഫമാരും അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. സ്വതന്ത്രചിന്തകരായ അവരുടെ ചിന്താധാര AD 699 മുതല്‍ പതിനൊന്നാം നൂറ്റാണ്ടില്‍ മഹാശാസ്തന്ജനായ ഇബ്നു സിന വരെ നീണ്ടുകിടക്കുന്നു. ഇസ്ലാംമതം അനുവദിച്ചിട്ടുള്ള സ്വതന്ത്ര ചിന്തയുടെ പേരില്‍ മുസ്ലിങ്ങലായെ ലക്ഷക്കണക്കിന്‌ മുതസിലൈറ്റ്കളെ മുസ്ലിംകള്‍ തന്നെ കൂട്ട ക്കൊലചെയ്തു.ഇപ്പോള്‍ ഇസ്ലാംമതത്തില്‍ സ്വതന്ത്രചിന്ത എന്നതൊന്നില്ല.
ഇസ്ലാമിനെ പുര്‍വകാലത്തിലേക്ക് , ആരംഭ കാലത്തിലേക്ക്, അതേപടി പുനരാവര്ത്തിക്കുവാന്‍ വെറുതെ മോഹിക്കുന്ന
മുസ്ലിങ്ങലുറെ വെറും മോഹം ആണ് ഇപ്പോള്‍. അവര്‍ ഇസ്ലാമിനെ വള്ളിപുള്ളി വ്യത്യാസമില്ലാതെ തനിമയോടെ പുനരാവര്ത്തിക്കണം എന്ന് വിശ്വസിക്കുന്നവരാണ്. സുഫികളെയും ആത്മീയമുസ്ലിങ്ങളെയും അവര്‍ക്ക് പുച്ഛമാണ്.
തസ്ബേഹ് ചൊല്ലല്‍, ധ്യാനം എന്തിനു ശ്രീ ശ്രീ രവിശങ്കര്‍ജി യുടെ സുദര്‍ശന ക്രിയപോലും ഇവര്‍ക്ക് ഹറാമാണു. അതൊന്നും ഇസ്ലാമികം അല്ലത്രേ.
മുഹമ്മദ്‌ നബിയുടെ ജന്മദിനം പോലും പുത്തന്‍പ്രവണതയായി ഇവര്‍ കാണുന്നു. മതത്തില്‍ നിന്നും വ്യത്യസ്തമായ ഓരോ പുത്തന്‍പ്രവണതയും നരക ശിക്ക്ഷയര്‍ഹിക്കുന്ന കുറ്റമത്രേ. മുഹമ്മദ്‌ നബിയുടെ കാലത്തോ ഖലീഫമാരുടെ കാലത്തോ ബര്‍ത്ത്ഡേ സലബ്രെഷന്‍ ഇല്ലത്രെ.
പക്ഷെ, ‍അവരുടെ മക്കളുടെ ബര്‍ത്ത്ഡേ കേക്ക് മുറിച്ചു ഇവര്‍ ആഘോഷിക്കാരുന്ട്.

അത് കൊണ്ടു പ്രിയപ്പെട്ട ജോസഫ്‌ സര്‍ ക്ഷമിക്കണം.
സാര്‍ ഒരു ക്രി സ്തയാനി ആയതുകൊണ്ടല്ല അവര്‍ ‍ സാറിനെ വെട്ടിയതു.
തലയില്‍ നിറച്ചുവച്ചിരിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി മറ്റൊന്നും സ്വീകരിക്കുവാനുള്ള ക്ഷമ ഇല്ലാത്തതു കൊണ്ടാണ്.

സര്‍ ഈ സംഭവം കേട്ടിരിക്കുമല്ലോ.
അറബി സംസാരിക്കുന്നവരുടെ നാട്ടില്‍ ഏറ്റവും ദരിദ്രമായ രാജ്യമാണ് സുഡാന്‍.എല്ലുന്തിയ കോലം. പട്ടിണിക്കാരുടെ നാട്.
സാക്ഷരത വളരെ വളരെ കുറവ്. സ്ത്രീകള്‍ക്ക് അത് ഒട്ടുമില്ല.
എന്തിനു സുഡാനെ പറയുന്നു, നമ്മുടെ കേരളത്തില്‍ മുസ്ലിങ്ങള്‍ തുടങ്ങിയ ഏതെങ്കിലും സ്കൂളിലോ കാളേജിലോ 40 കൊല്ലം മുമ്പ് വരെ ഏതെങ്കിലും മുസ്ലിങ്ങള്‍ പഠിച്ചിട്ടുണ്ടോ? ഇപ്പോഴും എത്ര ഉണ്ട്? മുസ്ലിങ്ങള്‍ നിര്‍മ്മിച്ച ആശുപത്രികളില്‍ ഏതെങ്കിലും മുസ്ലിമിന് ചികിത്സ കിട്ടിയിട്ടുണ്ടോ?
പക്ഷെ, കേരളത്തിന്റെ ഗ്രാമഗ്രാമാന്തരങ്ങളില്‍ മുസ്ലിങ്ങള്‍ നിറയെ മദ്രസകളും പള്ളികളും സ്ഥാപിച്ചിട്ടുണ്ട്.
അത് പോട്ടെ.
ബ്രിട്ടീഷ്‌കാരുടെ വകയായി സുഡാനില്‍ സ്കൂളുകളില്‍ ‍ കുട്ടികളെ അക്ഷരം പഠിപ്പിച്ചു തുടങ്ങി.
അതില്‍ ഗില്യന്‍ ഗിബന്‍സ് എന്ന ഒരു മദാമ്മയും ഉണ്ടായിരുന്നു.
അക്ഷരം പഠിപ്പിക്കുന്നതോടൊപ്പം ഒരു ദിവസം ഒരു കുട്ടിയുടെ ജന്മ ദിനത്തില്‍ ആ കുട്ടിക്ക് കൊടുക്കുവാന്‍ വേണ്ടി ഒരു കളിപ്പാവ ഉണ്ടാക്കി ( teddy bear ). കുട്ടികള്‍ തന്നെ അതുണ്ടാക്കി . കടലാസ് കൊണ്ടും പഴയ തുണികൊണ്ടും അവര്‍ അത് നിറച്ചു. കരടി പുര്ത്തിയായി. അതിനു കണ്ണ് വരച്ചു. വാല്‍ വച്ചു . ഇവന് എന്ത് പേര്‍ ഇടണം എന്ന് ആ മദാമ്മ കുട്ടികളോട് ചോദിച്ചു. സുടാനല്ലേ, എല്ലാ കുട്ടികളുടെയും പേര്‍ മുഹമ്മദ്‌ അഹമദ് മഹമൂദ് എന്നിങ്ങനെയാണ് തുടങ്ങുക. അതിലെ ഒരു കുട്ടി പറഞ്ഞു, മുഹമ്മദ്‌ എന്ന് പേരിടാം. എല്ലാവരും സമ്മതിച്ചു. മുഹമ്മദ്‌ എന്ന കരടി റെഡി .

കുട്ടികള്‍ വീട്ടില്‍പോയി അവരുടെ സന്തോഷം പങ്കുവച്ചു. ടീച്ചര്‍
ടെഡ്ഢി ബീര്‍ എന്ന കളിപ്പാട്ടം ഉണ്ടാക്കി തന്നത് കുട്ടികള്‍ വീട്ടില്‍പറഞ്ഞു. കൂട്ടത്തില്‍ കരടിയുടെ പേര്‍ മുഹമ്മദ്‌ എന്നും പറഞ്ഞു.
വീട്ടുകാര്‍ അത് സന്തോഷത്തോടെ തന്നെ കേട്ടു. ആര്‍ക്കും ഒരു കുഴപ്പവും ഉണ്ടായില്ല. ദിവസങ്ങള്‍ കഴിഞ്ഞു, ആ സ്കൂളിലെ അസിസ്ടന്റ്റ് സാറ എന്ന സ്ത്രീ അത് ഇസ്ലാംമത പ്രവാചകനെ അവഹേളിച്ചു എന്ന പേരില്‍ കേസ്കൊടുത്തു.

മതത്തെ അവഹേളിച്ചതിനു, വിദ്വേഷം ഉണ്ടാക്കിയതിനു , വംശീയ വിദ്വേഷം ജനിപ്പിച്ചതിനു, എന്തിനു വ്യഭിചാരത്തിന്വ രെ ആ മദാമ്മയുടെ പേരില്‍ മതരാഷ്ട്രം കേസ് എടുത്തു.
ഒരു വെള്ളിയാഴ്ച പതിനായിരം മുസ്ലിങ്ങള്‍ കാര്‍തൂം തെരുവില്‍ ഇറങ്ങി, വാളുമായി: ടീച്ചറിനെ കൊല്ലുക.
പക്ഷെ മുസ്ലിം കൌണ്‍സില്‍ ഓഫ് ബ്രിട്ടന്റെ ‍ ഇടപെടല്‍ കൊണ്ടു പ്രസിഡന്റ്‌ ഒമര്‍ അല്‍ ബാഷിര്‍ 40 അടി അടിക്കാതെ അവരെ നാട് കടത്തി.

സാംസ്കാരിക നവോഥാനം നടന്ന കേരളവും സുടാനും തമ്മില്‍ ദൂരം എത്ര?

Sunday, March 14, 2010

azeezks@gmail.com
Good writeup on International Women's Day.Share sorrows of women and tortures they face all over the world ,all the time.
You empower women with your great message to say NO.
Good read for all.
I too, as a man, share the same feel.
But there’s another half of the story hid , or safely casketed that in almost all women-tortures ,may be the the only exception being rape, there is a woman behind it.
I remember my childhood days when my mother, now late, sit outside the kitchen step at night and cry miserably.She cried for years.We children sit beside her. I feel very emotional even now. My mother was tortured by her mother- in- law and sisters- in- law.
In Muslim community, women are tortured for insufficient amt of dowry, for her inability to cook tasty meals and for many petty things. Almost in all cases, the Talaq is initiated by father-in-law and mother- in- law together, not necessarily by the husband. If the new bride delays to present a baby ( preferably a baby boy) exactly in a period of one year, the mother-in- law starts murmuring, then after one more year she calls her barren, and father-in-law abuses the d-in-l’s family for ‘cheating’ their son.
Even in government offices where we work, the number one ‘para’ of women are women themselves.
I live in a country where I see women hunt their best friends' BFs/Hubbys.
We cannot hide these things under the carpet and shout at men for all women- sufferings.