Friday, June 8, 2012

ഇസ്ലാമിക ശരീഅത്തിനുവേണ്ടി വാദിക്കുന്നവ൪ ആദ്യം ഈ പുസ്തകം വായിക്കട്ടെ.

പുസ്തവായ
azeezks@gmail.com
തൌസന്റ് സ്പ്ലെന്ഡിഡ് ന്സ്
ഖാലിദ് ഹുസൈനി.
അഫ്ഗാനിസ്ഥാനില്നിച്ചഒരു അമേരിക്കന്നോവലിസ്റ്റ്. ആദ്യനോവല്കൈറ്റ് ണ്ണ൪.ണ്ടാമത്തെ നോവലാണ് തിളക്കമാ൪ന്ന ആയിരം സൂര്യന്മാ൪. ണ്ടുനോവലും കൂടി 380 ക്ഷം കോപ്പികള്വിറ്റഴിക്കപ്പെട്ടു.അഭയാ൪ത്ഥികള്ക്കുവേണ്ടിയുള്ളഐക്യരാഷ്ടയുടെ മ്മീഷറായി പ്രവ൪ത്തിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന് സ്ത്രീകളുടേയും കഥ പറയുകയാണ് ഖാലിദ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.

   പെന്ഗ്വിന് ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് പുസ്തകം ഇവിടെ പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന് ചരിത്രവും ജീവിതവും പുസ്തകത്തിലൂടെ അനാവൃതമാകുന്നു.പുരുഷന്റെ പീഢനം,ഭരണകൂടഭീകരത, മതവിഭാഗങ്ങള് തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത് പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം.
    അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല. ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪
അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.
   താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന രാജ്യം വിദ്യാഭ്യാസപരമായി മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.
   രാജ്യത്തിന് അവസ്ഥ എങ്ങിനെയുണ്ടായി?   ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊല‌ക്ക‌ള‌മായി? എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി? കേരളത്തിന്റെ സ്വാതന്ത്ര്യവും സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിംസ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് നോവല് വായിച്ചിരിക്കേണ്ടതാണ്.
    പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സ്ത്രീയെന്നാല്ഇവിടെ മെന്നാണ്.എല്ലാം ഹിക്കുക.
പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു. സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട് അതിന്റെ അമ്മ നാന പറയുന്നുണ്ട്:"നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു." മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം) അവള് മകളോട് പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള് അമ്മ നാന പറയുന്നു."നീ സ്കൂളില് പോകേണ്ട,അക്ഷരം നീ പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല.സഹനം സഹനം സഹനം. അതാണ് ഒരു സ്ത്രീക്കുവേണ്ടത്.അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല." തൊണ്ട പൊട്ടുന്ന വേദനയോടെ ഉമ്മ മകളോട് പറയുന്നു."മകളേ ഞാനീ പറയുന്നത് നീ നന്നായി പഠിക്കുക,ഒരു കാന്തസൂചി എന്നും വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും."
    ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ പുസ്തകം വായിച്ചു തീ൪ക്കുവാനാകില്ല.
    പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം പ൪ദ്ദ വളരെ സന്തോഷത്തോടെയാണ് ധരിച്ചിരുന്നത്.അതിനു അവള് കണ്ടെത്തിയ കാരണം കേള്ക്കുക:ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില് നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളെ പുസ്തകവായന അമ്പരപ്പിക്കും.
    ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു.
    വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാരവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു. യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല,ഒടുവില് സ്കൂളില് പോകുവാന് കഴിയാതെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത്  നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. ഏത് പെണ്കുട്ടിക്ക് ഇത് സങ്കല്പ്പിക്കുവാന്കഴിയും?
    ടിപി ചന്ദ്രശേഖരന്റെ വധത്തില് നിന്നുള്ള ഷോക്കില് നിന്നും നാമിനിയും മുക്തരായിട്ടില്ല. ഏതാനും വ൪ഷങ്ങള്ക്കുമുമ്പ് കുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണന് മാഷിനെ കൊന്നതും നാമോ൪ക്കുന്നു.തമിഴ് ഗുണ്ടാസംഘത്തിന് ക്വട്ടേഷന്കൊടുത്ത് വാളകം അദ്ധ്യാപകനെ കൊല്ലുവാന്ശ്രമിക്കുകയും മലദ്വാരത്തില്കമ്പിപ്പാര കുത്തിക്കയറ്റുകയും ചെയ്തതിനു പിന്നിലെ വ്യക്തികളെന്നാരോപിക്കപ്പെട്ട ബാലകൃഷ്ണപിള്ളയും മകനും ഇന്നും മാന്യന്മാരായി പൊതുസമൂഹത്തില്ജീവിക്കുന്നു.മാത്രമല്ല , അദ്ധ്യാപകനേയും കുടുംബത്തേയും കുറിച്ച് അശ്ലീലമായ ഭാഷയില്പത്രസമ്മേളനം വരെ നടത്തുന്നു.ഇതൊക്കെ മലയാളിക്ക് ശീലമായിപ്പോയ സംഗതികളാണെങ്കിലും പക്ഷേ നോവലിലെ വിവരണങ്ങള് വച്ചുനോക്കുമ്പോള് കാര്യങ്ങള്ഒന്നുമല്ല.
    ദയവായി ഇത് എല്ലാവരും വായിക്കുക. നമ്മുടെ വീട്ടുപടിക്കല് ബോംബ് പൊട്ടുമ്പോള് മാത്രം ച൪ച്ചചെയ്യേണ്ട വിഷയമല്ല ഭീകരവാദം.

പുസ്തകവായന

പുസ്തവായ
azeezks@gmail.com
തൌസന്റ് സ്പ്ലെന്ഡിഡ് ന്സ്
ഖാലിദ് ഹുസൈനി.
അഫ്ഗാനിസ്ഥാനില്നിച്ചഒരു അമേരിക്കന്നോവലിസ്റ്റ്. ആദ്യനോവല്കൈറ്റ് ണ്ണ൪.ണ്ടാമത്തെ നോവലാണ് തിളക്കമാ൪ന്ന ആയിരം സൂര്യന്മാ൪. ണ്ടുനോവലും കൂടി 380 ക്ഷം കോപ്പികള്വിറ്റഴിക്കപ്പെട്ടു.അഭയാ൪ത്ഥികള്ക്കുവേണ്ടിയുള്ളഐക്യരാഷ്ടയുടെ മ്മീഷറായി പ്രവ൪ത്തിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ സങ്കീ൪ണ്ണമായ ജീവിത പശ്ചാത്തലത്തില്മറിയം, ലൈല എന്നിവരുടെ ജീവിതകഥയിലൂടെ ഇസ്ലാമിക് അഫ്ഗാനിസ്ഥാനിലെ മുഴുവന് അഫ്ഗാന് സ്ത്രീകളുടേയും കഥ പറയുകയാണ് ഖാലിദ് ഹൊസൈനി.നരകതുല്യമാണ് അവരുടെ ജീവിതം.

   പെന്ഗ്വിന് ബുക്സിനുവേണ്ടി വൈക്കിങ് കാനഡയാണ് 2007 ല് പുസ്തകം ഇവിടെ പ്രസിദ്ധീകരിച്ചത്.51 അദ്ധ്യായങ്ങളിലായി 1960 മുതല് ഏപ്രില് 2003 വരെ,43 കൊല്ലത്തെ പ്രക്ഷുബ്ധമായ അഫ്ഗാന് ചരിത്രവും ജീവിതവും പുസ്തകത്തിലൂടെ അനാവൃതമാകുന്നു.പുരുഷന്റെ പീഢനം,ഭരണകൂടഭീകരത, മതവിഭാഗങ്ങള് തമ്മിലുള്ള കൂട്ടക്കൊലകള് ഇവയില് കിടന്ന് ജീവിതം നഷ്ടപ്പെടുന്നത് പ്രധാനമായും കുട്ടികളുടേയും സ്ത്രീകളുടേയുമാണ്.വീട്ടില് നിന്നും ഒരിക്കലും സമാധാനമായി പുറത്തിറങ്ങുവാന് നിവൃത്തിയില്ലാതെ, മതം അടിച്ചേല്പ്പിച്ച, ശ്വാസം മുട്ടിക്കുന്ന ജീവിതം.പുറം ലോകവുമായുള്ള കാഴ്ച കണ്ണിനുമുമ്പിലെ ഒരു വലയിലൂടെ മാത്രം.
    അഫ്ഗാനിസ്ഥാന് എന്നും ഇങ്ങിനെയായിരുന്നില്ല. ഇസ്ലാമിക രാഷ്ടങ്ങളില് ഏറ്റവും കൂടുതല് യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവ൪
അഫ്ഗാനികളായിരുന്നു.വളരെ അധികം അദ്ധ്യാപികമാരും ഡോക്റ്റ൪മാരുമുണ്ടായിരുന്നു അവിടെ.
   താലിബാന് വന്നതിനു ശേഷം സ്ത്രീകള് ജോലിക്കു പോകുന്നതു മാത്രമല്ല, പുറത്തുപോകുന്നതു പോലും തടയപ്പെട്ടു.പള്ളിക്കൂടം പെണ്കുട്ടുകള്ക്കു മുമ്പില് അടക്കപ്പെട്ടു.റൂമിയുടേയും ഹാഫിസിന്റേയും സൂഫികളുടേയും കവിതകള് ഏറ്റവും വായിക്കപ്പെട്ടിരുന്ന രാജ്യത്ത് ആകെ കേട്ടത് എല്ലാ പള്ളികളില് നിന്നും മുഴങ്ങുന്ന ബാങ്ക് വിളിയുടെ ശബ്ദം മാത്രമായി. പിന്നെ താലിബാന് റേഡിയോയും.സോവിയറ്റ് റഷ്യയുടെ അടുത്തുകിടക്കുന്ന രാജ്യം വിദ്യാഭ്യാസപരമായി മുന്നേറുവാന് ഏറെ സഹായിച്ചത് കമ്മൂണിസ്റ്റ് റഷ്യയാണ്.റഷ്യ സ്ത്രീവിദ്യാഭ്യാസത്തിന് വളരെയധികം ഊന്നല് നല്കുകയുണ്ടായി.
   രാജ്യത്തിന് അവസ്ഥ എങ്ങിനെയുണ്ടായി?   ഗോതമ്പ് വയലുകളും പിസ്താച്ചിയോയും മുന്തിരി വള്ളികളും ചെറിപഴങ്ങളും അവ പറിക്കുന്ന മയിലാഞ്ചി കൈകളുമുണ്ടായിരുന്ന നാട് എങ്ങിനെ കൊല‌ക്ക‌ള‌മായി? എട്ടുകോടി ജനങ്ങള് അഭയാ൪ത്ഥികളായി? കേരളത്തിന്റെ സ്വാതന്ത്ര്യവും സ്തീയവകാശങ്ങളും മതിവരുവോളം ആസ്വദിക്കുന്ന ചില മുസ്ലിംസ്ത്രീ സംഘടകള് അവ൪ ആഗ്രഹിക്കുന്നതുപോലെ ശരീഅത്ത് വന്നാല് സ്ത്രീജീവിതം എങ്ങിനെയായിരിക്കുമെന്നറിയുവാന് നോവല് വായിച്ചിരിക്കേണ്ടതാണ്.
    പ൪ദ്ദ സ്ത്രീയുടെ ശക്തിയാണെന്ന് പറയുന്ന ഫണ്ടമെന്റ്ലിസ്റ്റ് സ്ത്രീകള് പ൪ദ്ദ സ്ത്രീയുടെ തടവറയാണെന്ന് പുസ്തകത്തിലൂടെ തിരിച്ചറിയുന്നു.
സ്ത്രീയെന്നാല്ഇവിടെ മെന്നാണ്.എല്ലാം ഹിക്കുക.
പെണ്കുട്ടികളും ഉമ്മമാരും എന്നും സഹിച്ചുകൊണ്ടിരിക്കുന്നു. സഹനത്തിലൂടെ പുതിയൊരു ജീവിതം വരുമെന്ന് അവ൪ പ്രതീക്ഷിക്കുന്നു.മറിയം എന്ന മകളോട് അതിന്റെ അമ്മ നാന പറയുന്നുണ്ട്:"നിന്റെ ബാപ്പ ജലീല് ഭാര്യമാരുമായി നഗരത്തില് വലിയ വീടുകളില് ജീവിക്കുന്നു. അവരുടെ മക്കള് നല്ല സ്കൂളുകളില് പഠിക്കുന്നു,സിനിമ തിയേറ്ററുകളില് പോകുന്നു, നല്ല
വസ്ത്രങ്ങളും ആഭരണങ്ങള് അണിയുന്നു. നമ്മള് മലയടിവാരത്ത് ചെള്ളതേച്ച കോള്ബയില് കഴിഞ്ഞുകൂടുന്നു." മറിയത്തിന് ബാപ്പ
കൊണ്ടുവന്ന കമ്മല് പോലും ജിപ്സിസ്വ൪ണ്ണമെന്ന്( മുക്കുപണ്ടം) അവള് മകളോട് പറയുന്നു.മറ്റുകുട്ടികളെപ്പോലെ സ്കൂളില് പോകണമെന്ന് മറിയം പറയുമ്പോള് അമ്മ നാന പറയുന്നു."നീ സ്കൂളില് പോകേണ്ട,അക്ഷരം നീ പഠിച്ചിട്ടുകാര്യമില്ല. നിനക്ക് വേണ്ടത് സ്കൂളില് പഠിപ്പിക്കില്ല.സഹനം സഹനം സഹനം. അതാണ് ഒരു സ്ത്രീക്കുവേണ്ടത്.അത് ഒരു സ്കൂളിലും പഠിപ്പിക്കുന്നില്ല." തൊണ്ട പൊട്ടുന്ന വേദനയോടെ ഉമ്മ മകളോട് പറയുന്നു."മകളേ ഞാനീ പറയുന്നത് നീ നന്നായി പഠിക്കുക,ഒരു കാന്തസൂചി എന്നും വടക്കോട്ട് തിരിഞ്ഞിരിക്കുന്നതുപോലെ ഒരു പുരുഷന്റെ കുറ്റപ്പെടുത്തുന്ന വിരലുകള് എന്നും സ്ത്രീക്കുനേരേ തിരിഞ്ഞിരിക്കും. എന്നും. മറിയം, നീ ഇത്
ഓ൪ക്കുക എന്നുമെന്നും."
    ഏത് കഠിന ഹൃദയനും രണ്ടുതുള്ളി കണ്ണുനീ൪ വീഴ്ത്താതെ പുസ്തകം വായിച്ചു തീ൪ക്കുവാനാകില്ല.
    പ൪ദ്ദയുടെ ശാപം നന്നായി വിവരിക്കുന്നുണ്ടിതില്. മറിയം പ൪ദ്ദ വളരെ സന്തോഷത്തോടെയാണ് ധരിച്ചിരുന്നത്.അതിനു അവള് കണ്ടെത്തിയ കാരണം കേള്ക്കുക:ഞാന് പിഴച്ചുണ്ടായവളാണ്.ഹറാമിയാണ്. പ൪ദ്ദയിടുമ്പോള് ഞാന് ഹറാമിയാണെന്ന് ആരും എന്നെ തിരിച്ചറിയില്ല. മറ്റൊരവസരത്തില് ലൈലയും മറിയവും ഭ൪ത്താവില് നിന്നും രക്ഷപ്പെട്ട് പേഷവാറിലേക്ക് ഒളിച്ചോടുവാന് വേണ്ടി പ൪ദ്ദ ഇഷ്ടത്തോടെ അണിയുന്നുണ്ട്.സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരാളെ പുസ്തകവായന അമ്പരപ്പിക്കും.
    ഗ൪ഭിണിയായ ലൈലയെ കടുത്ത വേദനയോടെയും രക്തസ്രാവത്താലും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നു.ആശുപത്രി കവാടത്തില് താലിബാന് കാവല് നില്ക്കുന്നു.ലൈലയെ ആശുപത്രിയില് പ്രവേശിപ്പിക്കുന്നില്ല.കാരണം ഇവിടെ ഡോക്റ്റ൪ പുരുഷനാണ്!സ്ത്രീഡോക്റ്ററെ തേടി മറിയം രക്തസ്രാവമുള്ള ലൈലയുമായി പുറപ്പെടുന്നു.ചെല്ലുന്ന ആശുപത്രിയില് മരുന്നോ അനസ്തീഷ്യയോ ഒന്നുമില്ല. പച്ചയ്ക്ക് കീറിമുറിച്ചാണ് രണ്ടാമത്തെ കുട്ടിയെ ഡോക്റ്റ൪ പുറത്തെടുക്കുന്നത്.ഭയാനകം.വളരെ കൃത്രിമമായ സമൂഹം.ആടുകള് മേയുന്ന ഒരു ചിത്രം വരച്ച ഒരു കലാകാരന് പെട്ടെന്ന് ഇസ്ലാമിക കോടതിയുടെ ശിക്ഷ ഭയന്ന് നഗ്നരായ ആടുകള്ക്ക് അയാള് ട്രൌസ൪ വരച്ചുവയ്ക്കുമ്പോള് ഇസ്ലാമികലോകത്തിലെ ഷാലോ മൊറാലിറ്റി കണ്ട് നാം ചിരിച്ചുപോകുന്നു.
    വൈയക്തികവും സ്നേഹവുമെന്നുമൊക്കെ നാം വിശ്വസിക്കുന്ന മതം ഭരണകൂടമായി മാറുമ്പോള് അത് അതിലെ പ്രജകള്ക്ക്, പ്രത്യേകിച്ച് സ്ത്രീകള്ക്കും കുട്ടികള്ക്കും, അന്ധകാവും യാതനാപൂ൪ണ്ണവുമായ ജീവിതവും മാത്രം ബാക്കിയാക്കുന്നു. യൂണിവേഴ്സിറ്റിയില് പഠിച്ച ഒരാളുടെ മകളായ ഇതിലെ മിടുക്കിയായ ലൈല, ആഗ്രഹിക്കുന്നതെന്തോ അതാകുവാന് സ്വപ്നം കണ്ടുനടന്നിരുന്ന ലൈല,ഒടുവില് സ്കൂളില് പോകുവാന് കഴിയാതെ പതിനഞ്ചാം വയസ്സില് സംരക്ഷണത്തിനുവേണ്ടി 50 വയസ്സുള്ള ഭാര്യയുള്ള ഒരാളുടെ രണ്ടാം ഭാര്യയായി മാറുകയാണ്.ഇത്  നോവലല്ല, ഒരു മതരാഷ്ടത്തിലെ ജീവിതമാണ്. ഏത് പെണ്കുട്ടിക്ക് ഇത് സങ്കല്പ്പിക്കുവാന്കഴിയും?
    ടിപി ചന്ദ്രശേഖരന്റെ വധത്തില് നിന്നുള്ള ഷോക്കില് നിന്നും നാമിനിയും മുക്തരായിട്ടില്ല. ഏതാനും വ൪ഷങ്ങള്ക്കുമുമ്പ് കുട്ടികളുടെ മുമ്പിലിട്ട് ജയകൃഷ്ണന് മാഷിനെ കൊന്നതും നാമോ൪ക്കുന്നു.തമിഴ് ഗുണ്ടാസംഘത്തിന് ക്വട്ടേഷന്കൊടുത്ത് വാളകം അദ്ധ്യാപകനെ കൊല്ലുവാന്ശ്രമിക്കുകയും മലദ്വാരത്തില്കമ്പിപ്പാര കുത്തിക്കയറ്റുകയും ചെയ്തതിനു പിന്നിലെ വ്യക്തികളെന്നാരോപിക്കപ്പെട്ട ബാലകൃഷ്ണപിള്ളയും മകനും ഇന്നും മാന്യന്മാരായി പൊതുസമൂഹത്തില്ജീവിക്കുന്നു.മാത്രമല്ല , അദ്ധ്യാപകനേയും കുടുംബത്തേയും കുറിച്ച് അശ്ലീലമായ ഭാഷയില്പത്രസമ്മേളനം വരെ നടത്തുന്നു.ഇതൊക്കെ മലയാളിക്ക് ശീലമായിപ്പോയ സംഗതികളാണെങ്കിലും പക്ഷേ നോവലിലെ വിവരണങ്ങള് വച്ചുനോക്കുമ്പോള് കാര്യങ്ങള്ഒന്നുമല്ല.
    ദയവായി ഇത് എല്ലാവരും വായിക്കുക. നമ്മുടെ വീട്ടുപടിക്കല് ബോംബ് പൊട്ടുമ്പോള് മാത്രം ച൪ച്ചചെയ്യേണ്ട വിഷയമല്ല ഭീകരവാദം.

Thursday, June 7, 2012

Please don't say that we are doing all these for our children, for their future.

സ്കൂള്‍ തുറ‌ന്നു
പാട‌വ‌ര‌മ്പിലൂടുള്ള‌ സ്കൂള്‍ യാത്ര‌
പാമ്പ് ത‌വ‌ള‌ ഞാറ് ചെളി മഴക്കാറ് മ‌ഴ‌വെള്ളം
നനഞ്ഞ ഷ൪ട്ട് പനിവരാതിരിക്കുവാന്‍ രണ്ടു അടി തന്ന് തലതോ൪ത്തിത്തരുന്ന ബല്ലുമ്മ‌
പാണ‌ല്‍ വ‌ടി ചൂര‌ല്‍ വ‌ടി
ചുന‌ക്ക‌റ‌പുര‌ണ്ട‌ വ‌സ്ത്ര‌ങ്ങ‌ള്‍
മുസ് ഹ‌ഫ് ഓത്ത് കാര‌ക്ക‌ ഞാവ‌ല്‍ പ‌ഴം ക‌റുക‌യില‌
നെയ്യാട്ടം
തൃക്കലശാട്ട്
ഭണ്ഡാരം എഴുന്നുള്ളത്ത്
ഇളനീ൪ വയ്പ്പും
 ഇളനീരാട്ട്
ആനയൂട്ട്
ഈ കാഴ്ച‌ക‌ള്‍ ഇനി ന‌മ്മോട‌വ‌സാനിച്ചു.

ഇനി ന‌മ്മുടെ മ‌ക്ക‌ള്‍
കാള്‍ഗ‌റി സ്റ്റാമ്പീഡ് ക‌ണ്ടുന‌ട‌ക്ക‌ട്ടെ
കൌബോയിയും ബൌഡിയും
റോഡിയോയും ഇനി അവരുടെ
ച‌രിത്ര‌മാക‌ട്ടെ.
കോക്ക് സ്റ്റേജില്‍ അവ൪ പോപില്‍ ത്ര‌സിക്ക‌ട്ടെ
ച‌രിത്രം നമ്മോട‌വ‌സാനിച്ചു
ന‌മ്മുടെ ഭാഷ‌യും സംസ്കാരവും ബിംബ‌ങ്ങ‌ളും സ‌ങ്ക‌ല്‍പ‌ങ്ങ‌ളും
നാം അന്ത‌ക‌വിത്തുക‌ള്‍
ദ‌യ‌വായി അപ്പോഴെങ്കിലും ന‌മുക്കു
പ‌റ‌യാതിരിക്കുക‌ നാം ചെയ്യുന്ന‌ത് മ‌ക്ക‌ളുടെ ന‌ന്മ‌യ്ക്കും ഭാവിക്കും വേണ്ടിയാണെന്ന്
അവ൪ ന‌ന്നായി ഇംഗ്ലീഷ് പ‌റയുവാന്‍ വേണ്ടിയാണെന്ന്
ദരിദ്രരായ നമ്മുടെ നാട്ടുകാരുടെ ഇടയില്‍ വിലകിട്ടുന്ന
ഒരു പാസ്പോ൪ട്ടിനുവേണ്ടിയാണെന്ന്

Wednesday, June 6, 2012

enjoy

കൃസ്തുമസ് ആയാല്‍ ഒരു കാലത്ത് എനിക്ക് ധാരാളം ചോക്ളൈറ്റുകള്‍ കിട്ടുമായിരുന്നു. നല്ല രുചിയുള്ള പ൪ഡി ചോക്ലൈറ്റുകള്‍.ഇന്ത്യക്കാരനായ ഞാന്‍ എന്തുകഴിച്ചാലും ചാകാത്തവനാണെന്ന് അവരോട് ആരാണാവോ പറഞ്ഞുകൊടുത്തത്? ഇപ്പോള്‍ എനിക്കു കിട്ടുന്നത് എക്സ്പൈറി അടുക്കാറായ കുക്കീസും അവ൪ തിന്നാല്‍ മുഖം തടിച്ചുവീ൪ക്കുന്ന പീനട്ട് ബട്ടറും കപ്പലണ്ടി അടങ്ങിയ ചോക്ലൈറ്റുമാണ്.
ഇന്ന് ഒരു ഹവ്വ പുഞ്ചിരിച്ചുകൊണ്ട് ഒരു കുക്കീസ് തന്നു: എന്ചോയ്.
പ്രേമ പാരവശ്യത്താല്‍ ഞാനൊന്നു കടിച്ചു.ആദമിനെപ്പോലെ മുഴ വന്നില്ലെങ്കിലും എന്‍റെ തൊണ്ട ഇപ്പോള്‍ വല്ലാതെ ചൊറിയുന്നു.

Monday, June 4, 2012

Why There is a Dog in Every Corporate Office?

Why there is a dog in every corporate office?
The AGM of the share holders charges the B of Ds for the collapse of their stocks. The Board of Directors fires the CEO, CEO his GM, GM his DGM, DM, Brach manager, officer , Scale three, and scale three kicks his office boy. The office boy finally found the answer for the recession, housing market collapse, loss of profits, and downward index. The reason was his dog. So he kicks the dog , thus the expression in English language, the office boy kicks the dog!

ഹെയ് ഹൊ ഹെയ് ഹൊ

ഹെയ് ഹൊ ഹെയ് ഹൊ

ഇന്നത്തെ മെട്രൊ പത്രത്തില്‍ ( ജൂണ്‍ 4 ,പേജ് 10) ഞാനൊരു ഇംഗ്ലീഷ് യൂസേജ് കണ്ടു. നാലഞ്ചു വെള്ളക്കുട്ടികള്‍ വഞ്ചി ചുമന്നുകൊണ്ടു പോകുന്നു. നിറമുള്ള ഫൈബ൪ ഗ്ലാസ് വഞ്ചികള്‍. സമ്മ൪ തുഴയലിനു പോകുകയാണ്. ഞങ്ങള്‍ കടന്നുപോകുന്നു, വഴി മാറി തരൂ വഴിമാറി തരൂ എന്ന് അവ‍൪ പറഞ്ഞ ഇംഗ്ലീഷ് ഭാഷ എന്നെ അല്‍ഭുതപ്പെടുത്തി: ഹെയ് ഹൊ ഹെയ് ഹൊ.
പണ്ട് രാജാവിന്‍റെ പല്ലക്കു പോകുമ്പോള്‍ ഈ ശബ്ദം നാം കേട്ടിരുന്നു. നമ്പ...ൂരിസഞ്ചാരത്തിലും ഈ ശബ്ദം പുറപ്പെടുവിച്ചിരുന്നുവെന്ന് വായിച്ചിട്ടുണ്ട്. ഇതെങ്ങിനെ സംഭവിച്ചുവെന്ന് ഞാനോ൪ക്കുകയാണ്. ഈ ശബ്ദമെങ്ങിനെ ഒന്നായി?കേരളത്തിലെ നമ്പൂതിരിമാ൪ വെയിലുകൊണ്ട് കറുത്തുപോയ വെള്ളക്കാരാണോ? അവ൪ക്കിവിടെ ഇല്ലങ്ങളുണ്ടായിരുന്നുവോ? അതോ ഈ ഹെയ് ഹോ സാ൪വ്വദേശീയ വഴിമാറ്റല്‍ ശബ്ദമായിരുന്നുവോ, പിന്നീട് സവ൪ണ്ണമേധാവിത്വത്തിന്‍റെ ഐക്കണായി നമ്പൂതിരിമാരുടെ തലയില്‍ കേരളം കെട്ടിവച്ചതാണോ? മരണപ്പെട്ടുപോയ എന്‍റെ ഗുരുനാഥനും ചരിത്രകാരനുമായിരുന്ന വിവികെ വാലത്ത് സാറുണ്ടായിരുന്നുവെങ്കില്‍ ചോദിക്കാമായിരുന്നു.See More