Thursday, August 28, 2014

താടിയും സദാചാരവുമുള്ള മന്മോഹനനെ മുമ്പില്‍ നി൪ത്തി കള്ളക്കോണ്‍ഗ്രസ്സുകാ൪ കുറെ വിഴുങ്ങി. ആഫ്രിക്കന്‍ രാജ്യങ്ങളിലെ അഴിമതിയേക്കാള്‍ ഭയാനകമാണ് ഇന്ത്യയിലെ അഴിമതി.

ഖദ൪ നിറയെ കരിയാണ്. കരിപുരണ്ട ഖദ൪. ഏറ്റവും പുതിയതായി കല്‍ക്കരിക്കരി. 206 പാടങ്ങളാണ് അഴിമതി നടത്തി വിറ്റത്. 1.86 ലക്ഷം കോടി കുംഭകോണം. .

1991 ലാണ് സ൪ദാ൪ ഉദാരവല്‍ക്കരണമെന്ന വിറ്റുതുലക്കല്‍‍ തുടങ്ങിയത്. മന്മോഹന്‍ സിംഗിന്‍റെ തൊപ്പിയിലെ തൂവലായിരുന്നുവത്രേ അത്.
...
1993 മുതല്‍ 2012 വരെയുള്ള എല്ലാ പാടവില്‍പ്പനയും അഴിമതിയും അന്യായവും നിയമവിരുദ്ധവുമാണെന്ന് സുപ്രീംകോടതി ഇന്നലെ പറഞ്ഞു. 2000 രൂപ ഒരു ടണ്ണിന് വിലയുള്ളപ്പോള്‍ സ൪ക്കാരിന് കിട്ടുന്നത് അമ്പത് രൂപ . ടണ്ണിന്.
റിലയന്‍സ്, എസാ൪, ടാറ്റസ്റ്റീല്‍, ഹിന്‍ഡാല്‍ ഇവനൊക്കെ നെറ്റ് പ്രോഫിറ്റ് ഇരട്ടിക്കിരട്ടിയാക്കുവാന്‍ ഭാരാതാംബയുടെ ചോരകുടിക്കുകയായിരുന്നു.
ഇത് ദേശവിരുദ്ധതയല്ലത്രേ; ജനഗണമനപാടുമ്പോള്‍ ആരെങ്കിലും എഴുന്നേല്‍ക്കുവാന്‍ വിട്ടുപോയാല്‍ അതാണ് ദേശവിരുദ്ധത.