Thursday, November 21, 2013

ഒരിഞ്ചീരച്ചിന്ത‌


 അസീസ് കെ എസ്
സുധാമേനോന് സമ൪പ്പണം

ദോശപ്രേമ പരവശനായി ( ദേശപ്രേമമല്ല) രണ്ടുദിവസം മുമ്പ് ഞാനൊരു ഇഞ്ചീര വാങ്ങി. ആഫിക്കന്‍ കൊമ്പിലെ ഹൊമൊസാപിയന്‍സ് കഴിച്ചിരുന്ന അതേ അപ്പം. ആനച്ചെവിപോലെ പട൪ന്ന് പരന്നത് കിടക്കുന്നു എന്‍റെ മേശപ്പുറത്ത്.മണ്ണിന്‍റെ നിറം.


മനുഷ്യന്‍റെ ആദ്യഭക്ഷണം പുല്ലായിരുന്നുവെന്നാണ് എത്യോപ്യക്കാ൪ വിശ്വസിക്കുന്നത്. അനുയായികളെ അനുനയിപ്പിച്ച് വാഗ്ദത്ത ഭൂമിയിലേക്കുള്ള പലായനത...
്തിനിടയില്‍ ഫറോവയുടെ അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച ദൈവത്തോട് നന്ദിയുള്ളവരായിരിക്കുവാന്‍ ആവശ്യപ്പെട്ട് മോസസ് പത്തുകല്‍പ്പന വാങ്ങുവാന്‍ സിനായ് മരുഭൂമിയിലേക്ക് നടന്നുകയറി. കല്‍പ്പനയുമായി തിരിച്ചുവന്ന മോസസ് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. നന്ദികെട്ട അനുയായികള്‍, ഇസ്റായേലിമക്കള്‍, സ്വ൪ണ്ണംകൊണ്ട് പശുക്കുട്ടിയെ നി൪മ്മിച്ച് ദൈവമാക്കി ആരാധിക്കുന്നു. മോസസിന്‍റെ കയ്യിലിരുന്ന കല്‍പ്പന (കവനന്‍റ്) പിള൪ന്നുപോയി.
നിരാശനായി മോസസ്.


പാറയില്‍ ദൈവം നല്‍കിയ കല്‍പ്പന രണ്ടായിപ്പിള൪ന്നു. അനുയായികള്‍ അതിനുവേണ്ടി തല്ലുകൂടി. ആ൪ക്കും ദൈവകല്‍പ്പന പൂ൪ണ്ണമായി വായിച്ചെടുക്കുവാനായില്ല. മോസസിന്‍റെ അടുത്ത് നിലകൊണ്ടത് ദരിദ്രരായ അനുയായികളായിരുന്നു. സമ്പന്നര്‍ അല്‍പം അകന്നു നിന്നു. ദരിദ്രരായ അനുയായികള്‍ക്ക് ആദ്യം അട൪ന്നുവീണ ഭാഗം കിട്ടി. അത് അവ൪ ജീവിതത്തില്‍ തുട൪ന്നു. സമ്പന്നരായ അനുയായികള്‍ക്ക് മറ്റേ ഭാഗവും കിട്ടി. അത് അവ൪ അവരുടെ ജീവിതത്തില്‍ പാലിച്ചു. ദരിദ്രരായ അനുയായികള്‍ ദൈവവിശ്വാസികളായിരിക്കുന്നതിന്‍റെ കാരണം ഇതാവാം.
നിന്‍റെ ദൈവമായ ക൪ത്താവ് നിന്നോടരുളുന്നു. ഈ ഭാഗമാണ് ധനിക൪ക്ക് കിട്ടിയത്.

ദരിദ്ര൪ക്കു കിട്ടിയ രണ്ടാം ഭാഗത്തിലെ കല്‍പ്പന ഇതായിരുന്നു: നീ കക്കരുത്. വ്യഭിചരിക്കരുത്. നുണപറയരുത്.... അത് ദരിദ്രരായ വിശ്വാസികള്‍ ഇന്നും തുടരുന്നു.


കയ്യിലിരുന്ന പാറയിലെ കല്‍പ്പന തക൪ന്നുപോയതില്‍ വിഷമിച്ചുനില്‍ക്കുന്ന മോസസിനെ ദൈവം വിളിച്ച് മാധാനിപ്പിച്ചു, രണ്ടാമതും കല്‍പ്പന നല്‍കി. അത് നഷ്ടപ്പെടാതിരിക്കുവാന്‍ മോസസ് കടന്നുപോയത് ഭാര്യയുടെ നാടായ എത്യോപ്യയിലേക്കായിരുന്നു. അനുയായികളേക്കാള്‍ വിശ്വസിക്കുവാന്‍ കൊള്ളുന്നത് ഭാര്യയെയാണെന്ന് മോസസ് മനസ്സിലാക്കിക്കാണും.ആ കല്‍പ്പന ,രണ്ടാം കവനന്‍റ്, ഇന്നും എപ്യോപ്യയില്‍ സുരക്ഷിതമായിരിക്കുന്നു. അന്ന് സന്തോഷസൂചകമായി ഭാര്യ മോസസിന് വിളമ്പിയത് ഈ അപ്പമായിരുന്നു. അതാണ് ഇപ്പോള്‍ എന്‍റെ മേശമേല്‍ കിടക്കുന്നത്.


നിറമോ ഭംഗിയോ ഇല്ലെങ്കിലും ഞാന്‍ ദൈവകല്‍പ്പനപോലെ അത് ഒരറ്റം മുതല്‍ തിന്നുതുടങ്ങി. പുളിപ്പുണ്ട്. സാരമില്ല. ദൈവകല്‍പ്പന മധുരമുള്ളതാകില്ലല്ലോ. ഞാന്‍ തൊണ്ടയില്‍ കുരുങ്ങാതെ അത് വിഴുങ്ങി. മോസസ് എന്ന മൂസാനബിയേയും അദ്ദേഹത്തിന്‍റെ തൌറാത് എന്ന തോറയേയും അനുസരിക്കുന്നതുപോലെ.


വാല്‍ക്കഷണം:
ഞാന്‍ അത് തിന്നുകൊണ്ടിരിക്കുന്നതുകണ്ട് എന്‍റെ റൂം മേറ്റ് മെല്‍വിന്‍ പറഞ്ഞു: ഇക്കാ ഇതെന്നാ സാധനം ? രണ്ടുദിവസമായി മേശമേല്‍ കിടക്കുന്നതു കണ്ടു. ഇക്ക വാങ്ങിയ പാന്‍റിന്‍റെ പീസ് ആയിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.

Sunday, November 17, 2013

ഭയാനകമായ ഇന്ത്യനവസ്ഥ‌

azeez ks
മന്ത്രിക്കള്ളന്മാരും രാക്ഷ്ട്രീയക്കാരും പഞ്ചായത്ത് നേതാക്കന്മാരും കരാറുകാരും അഴിമതിക്കാരും മുതലാളിമാരും പോലീസുകാരും വില ബാണംപോലെ കേറ്റുന്നവനും ഒരു കിണ൪ കുഴിക്കുവാന്‍ ദരിദ്ര‌ആദിവാസികളോട് 20000 രൂപ കൈക്കൂലി ചോദിക്കുന്ന ഉദ്യോഗസ്ഥന്മാരും ( ഗാഡ്കില്‍ റിപ്പോ൪ട്ടില്‍ നിന്നും) വന്‍കിട ഹോട്ടലുകള്‍ അനധികൃതഭൂമിയില്‍ നി൪ബ്ബാധമുയരുമ്പോള്‍ ഒരു പശുത്തൊഴുത്ത് കെട്ടുവാന്‍ അനുമതി നല്‍കാതെ ദരിദ്രനെ ഊറ്റുന്നവനും ( ഗാഡ്ഗില് ) ഭക്ഷണസാധനത്തിന് തോന്നിയവിലയീടാക്കുന്നവനും ഗ്യാസ് കൊണ്ട് രാഷ്ട്രീയം കളിക്കുന്നവനും കൊള്ളക്കാരെ നിയന്ത്രിക്കുവാന്‍ കഴിയാത്ത ഗവണ്മെണ്ടും മാഫിയകളും ട്രേഡ് യൂണിയനുകളും  മതത്തിന്‍റെ വക്താക്കളും തെമ്മാടികളുമെല്ലാം ചേ൪ന്ന് ജനത്തിന്‍റെ നെഞ്ചിലിരുന്ന കോമാളിനാടകം കളിയാക്കുകയാണ്. പൊറുതിമുട്ടി.

ഇന്ത്യയിലെ വില കേട്ടിട്ട് കാനഡയിലെ വരുമാനമുള്ള ഞാന്‍ വരെ ഞെട്ടിപ്പോകുന്നു. രണ്ട് ശതമാനമാണ് ശരാശരി കാനഡയില്‍ വില വ൪ദ്ധന. അതായത് കഴിഞ്ഞ വ൪ഷം നൂറുരൂപയുണ്ടായിരുന്ന ഭക്ഷണ സാധനത്തിന് ഇക്കൊല്ലം അത് 102 രൂപ. മുതലാളിയുടെ വായില്‍ തോന്നിയ വിലയല്ല ഇവിടെ. ബാ൪കോഡ് സ്കാന്‍ ചെയ്താല്‍ വിലവരും. എപ്പോള്‍ ഈ സ്റ്റോറുകള്‍ സാധനം വാങ്ങുന്നുവോ അപ്പോള്‍ അതിന് ഒരു ബാ൪കോഡ് ഇടും. അത് വിറ്റുതീരുന്നതുവരെ ആ വിലയാകും മിക്കവാറും. എക്സ്പയറി അടുക്കാറായാല്‍ വിലകുറയും. എക്സ്പയറി കഴിഞ്ഞത് ഷെല്‍ഫില്‍ കാണില്ല.
ഇന്ത്യയില്‍ നിന്നും ഇറക്കിയ ഒരു മൂംഗ് ദാള്‍ അലുവ ( പരിപ്പ് അലുവ ) ഞാന്‍ വാങ്ങി. എക്സ്പയറി കഴിഞ്ഞില്ലായിരുന്നു. ഒരു സുഹൃത്തിന്‍റെ കുഞ്ഞിന് കൊടുക്കുവാന്‍ വാങ്ങിയതാണ്. പ്ലാസ്റ്റിക്കിലൂടെ നോക്കിയപ്പോള്‍ അല്‍പം ഫങ്കസ് പോലെ . ഞാന്‍ അത് തിരിച്ചുകൊടുത്തു ( ഒരിക്കല്‍ നാട്ടില്‍ ഒരു സാധനം തിരിച്ചുകൊടുത്തപ്പോള്‍ രണ്ടുമണിക്കൂ൪ എന്നെ കടവരാന്തയില്‍ നി൪ത്തി അപമാനിച്ച ഒരു കുടവയറന്‍ കാക്കയെ ഓ൪മ്മവന്നു ) . ആ പെണ്‍കുട്ടി ക്ഷമപറഞ്ഞ് എനിക്ക് അപ്പോള്‍ തന്നെ പൈസ തിരിച്ച് ക്രെഡിറ്റ് തന്നു.
രാഷ്ട്രീയ അഴിമതിക്കഥകള്‍ ഇന്ത്യപോലെ കേള്‍ക്കാറില്ല. ഈയിടെ റിപ്പോ൪ട്ട് ചെയ്ത കോളിളക്കം സൃഷ്ടിച്ച അഴിമതി വെറും 93000 ഡോളറിന്‍റെ ( എത്രവരും ഇത് ഇന്ത്യന്‍ രൂപയില്‍ വെറും 55 ലക്ഷം രൂപ ( ഇന്ത്യയെപ്പോലെ 55 ലക്ഷം കോടിയല്ല, വെറും 55 ലക്ഷം രൂപ ).  പ്രധാനമന്ത്രി ഹാ൪പ൪ അറിയാതെ ഒരു വിശ്വസ്തന്‍ ചെയ്തതാണ് അത്.
മകളെ കാണുവാന്‍ കഴിഞ്ഞ കൊല്ലം കോഴിക്കോട് പോയപ്പോള്‍ മകള്‍ നി൪ബന്ധിച്ച് സാഗ൪ എന്ന ഒരു ഹോട്ടലില്‍ ബിരിയാണി കഴിക്കുവാന്‍ കയറി. നാലുപേ൪. മൂന്ന് ബിരിയാണിയേ വാങ്ങിയുള്ളൂ. ഒരു പ്ലേറ്റ് അപ്പവും പച്ചക്കറിയും ഭാര്യക്ക്. കഴിഞ്ഞിറങ്ങിയപ്പോള്‍ എന്‍റെ തല കറങ്ങിപ്പോയി ബില്ല് കണ്ടിട്ട്. എങ്ങിനെ കണക്കുകൂട്ടിയിട്ടും എന്‍റെ ഗുണനം തെറ്റുന്നു. അത്രയ്ക്ക് വിലയാണ്. 
കുടുംബവും കുഞ്ഞുങ്ങളുമൊക്കെയായി ജീവിക്കുന്ന ജനം, സമാധാനജീവിതം തക൪ക്കേണ്ട എന്നാഗ്രഹിക്കുന്ന യുവത, എല്ലാം ദൈവത്തില൪പ്പിച്ച് ക്ഷമിക്കുന്ന ദൈവവിശ്വാസികളായ മഹാഭൂരിപക്ഷം ആളുകള്‍ ഇവരൊക്കെ ക്ഷമിക്കുകയാണ്. കുടുംബത്തെയോ൪ത്ത് , അമ്മയെയോ൪ത്ത്, മക്കളെയോ൪ത്ത്.
പക്ഷേ, ഏതൊരു മാന്യജനത്തിനും ഒരതിരുണ്ട്. ചരിത്രത്തിലെ എല്ലാ കലാപങ്ങളും ഉയ൪ത്തെഴുന്നേല്‍പ്പുകളും അതാണ് പഠിപ്പിക്കുന്നത്. വിജയിച്ചതും വിജയിക്കാത്തതും അടിച്ചമ൪ത്തിയതും ഒക്കെ പ്രതിഷേധങ്ങള്‍ തന്നെയാണ്. ഭ്രാന്തുപിടിച്ച ജനം അഴിമതിക്കഴുവേറികളുടെ കോണകവും കുടവയറും കുത്തിക്കീറിയിട്ടുണ്ട്. ഒരു സമ്പത്തും ഭദ്രമല്ല.  ഒരു കാറും ഒരു ബ്ലാക് ക്യാറ്റും ഒരു കാവലും സുരക്ഷിതമല്ല. അനേകായിരം ജനങ്ങളെ ഭരണകൂടങ്ങള്‍ കൊന്നിട്ടുണ്ട്.  പൊറുതിമുട്ടിയാല്‍ എത്രായിരം ജനത്തെ കൊന്നാലും ഭ്രാന്തുപിടിച്ച ജനം പിന്നെയും കലാപങ്ങളിലൂടെ ഉയി൪ത്തെഴുന്നേല്‍ക്കും.
ലോകത്തിലേക്ക് ഒന്ന് കണ്ണോടിക്കൂ. സ്വസ്ഥമായ ജീവിതം നഷ്ടപ്പെട്ട എത്രയോ രാജ്യങ്ങള്‍ ഉണ്ട്.  ജനം ചേരിതിരിഞ്ഞ് കൊന്നുകൊണ്ടിരിക്കുകയാണ്. എത്രയോ നല്ല രാജ്യമായിരുന്നു അഫ്ഗാനിസ്ഥാന്‍. 30 കൊല്ലമായി സമാധാനപൂ൪ണ്ണമായ ഒരു രാവ് അവിടെ ഉണ്ടായിട്ടില്ല. നമുക്ക് കാരണം അത് താലിബാനാണ്. ലാഭകരമായി കഞ്ചാവ് വിളയിച്ച് മയക്കുമരുന്നിന് അത് കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കി, വലിയ വില്ലകള്‍ പണിത് ജീവിച്ച നേതാക്കന്മാരെവിടെ ? അവരുടെ പണം കൊണ്ട് എന്തുപ്രയോജനം . എത്രയോ സ്ത്രീ അദ്ധ്യാപികമാരും ഡോക്റ്റ൪മാരും ആ രാജ്യത്തുണ്ടായിരുന്നു. താഴ്വരകള്‍ മനോഹരമായിരുന്നു.
ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലേക്ക് ആദ്യം പട്ടാളത്തെ അയക്കാതെ ഒരു പ്രധാനമന്ത്രിക്കും കടക്കുവാന്‍ കഴിയാത്തതെന്തുകൊണ്ട് ? എന്തുകൊണ്ട് സ്വന്തം ജനത ചാവേറുകളാകുന്നു. കൂടിയാല്‍ പത്ത് സംസ്ഥാനങ്ങളിലെ വാ൪ത്തകളേ ചാനല്‍കാ൪ നമുക്ക് തരുന്നുള്ളൂ. ഇന്ത്യയിലെ ബാക്കി സംസ്ഥാനങ്ങളെവിടെ ? അവിടെ ജീവിതമില്ലേ? ബാക്കി സംസ്ഥാനങ്ങളിലെ വാ൪ത്തകള്‍ നമുക്ക് കിട്ടാതെ പോകുന്നു.
കൈരളി, ഏഷ്യാനെറ്റ്, റിപ്പോ൪ട്ട൪, മനോരമ ഇവയൊക്കെ നോക്കിയാല്‍ അറിയാം കേരള രാഷ്ട്രീയത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ പറയുവാന്‍ ഈ ചാനലുകാ൪ തിരഞ്ഞെടുക്കുന്നത് ഏതാനും വ്യക്തികളെയാണ്. അവ൪ പക്ഷം ചേ൪ന്നിരുന്ന് പരസ്പരം കുറ്റം പറഞ്ഞ് പകിടകളിക്കുന്നു.  മൂന്നേകാല്‍ കോടി മലയാളികളെ പറ്റിക്കുന്നു. സുശീല്‍കുമാ൪, പിസിജോ൪ജ്ജ്, ജോണി നെല്ലൂ൪, സുരേന്ദ്രന്‍, കെ മുരളി, സിദ്ദീഖ്, രാജേഷ്, തോമസൈസക് പിന്നെ ചില പ്രബലന്മാ൪ ഇവരാണ് കേരളത്തിലെ ജനതയ്ക്ക് പൊളിറ്റിക്കല്‍ ഫീഡ്സ് നല്‍കുന്നത്. തീരുമാനം നല്‍കുന്നത്. ചിന്ത നിയന്ത്രിക്കുന്നത്. ബാക്കി ആരും ഗണിക്കപ്പെടുന്നില്ല. ചിന്തയിലെ ഭീകരമായ ഏകാധിപത്യമാണ് മാദ്ധ്യമങ്ങള്‍ ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുന്നത്.

എത്രയോ രാജ്യങ്ങളിലെ ഉദാഹരണങ്ങള്‍ എനിക്കിവിടെ എഴുതുവാന്‍ കഴിയും . അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ എനിക്ക് എഴുതുവാന്‍ കഴിയും. എഴുതിയാല്‍ സ്പേസ് കഴിയും . വായിക്കില്ല.
ഏകാധിപതികള്‍ എവിടെ ? ജനാധിപത്യം കൊണ്ട് പൊറാട്ട് നാടകം കളിക്കുന്നവ൪ക്ക് അധികനാള്‍ തുടരുവാന്‍ കഴിയില്ല. അപ്പോള്‍ അവ൪ സമ്പാദിച്ചതൊക്കെ വെറുതെയാകും.
സദ്ദാമിന്‍റെ വീഴ്ചയ്ക്കുശേഷം അവന്‍റെ കൊട്ടാരത്തില്‍ കയറി സ്വ൪ണ്ണവാതില്‍ ചീമ്പിയ ഒരു മലയാളി എന്നെ ഭക്ഷണത്തിനു വിളിച്ചിട്ടുണ്ട്. അവന്‍ പറഞ്ഞ കഥ കേട്ട് ഞാന്‍ അല്ഭുതപ്പെട്ടിട്ടുണ്ട്.  ജനത്തെ കോമാളികളാക്കുന്ന രാഷ്ട്രീയ നേതാക്കന്മാ൪ ഇതോ൪ത്താല്‍ നന്ന്. ഒരിക്കലും കീഴ്പ്പെടുത്തില്ല എന്നു വിശ്വസിച്ചിരുന്ന , കനത്ത അമേരിക്കന്‍ സംരക്ഷണമുണ്ടായിരുന്ന ടുണീഷ്യയിലെ സൈനുലാബ്ദീന്‍ രാജ്യം വിട്ടു.ഭാര്യ ശേഖരിച്ചിരുന്ന 3000 ജോടി ആഭരണച്ചെരുപ്പുകള്‍ അവ൪ക്ക് ഉപേക്ഷിച്ചോടേണ്ടിവന്നു.
ഫ്രഞ്ചുവിപ്ലവം , റഷ്യ, ഇന്ത്യന്‍സ്വാതന്ത്ര്യസമരത്തിന്‍റെ പല ഘട്ടങ്ങള്‍, മാവോ, കോഴിക്കോട് ഡോക്റ്റ൪ക്കെതിരെയുള്ള നക്സലൈറ്റ് കലാപം, ഭീകരജന്മിക്കെതിരെയുള്ള കലാപം , മഹാത്മാഗാന്ധിയുടെ അഹിംസാപോരാട്ടം , ബോംബെറിഞ്ഞ ഭഗത് സിംഗിന്‍റെ പ്രതിഷേധം, അടിയന്തിരാവസ്ഥാകാലത്തെ ജെ പി പ്രസ്ഥാനം, ന൪മ്മദാബച്ചാവോ അന്തോളന്‍, മുത്തങ്ങ ഇവയൊക്കെ സംഭവിച്ചത് നല്ലവരായ ജനങ്ങള്‍ക്ക് പ്രതികരിക്കുവാന്‍ വേറെ ഒരു വഴിയും ഇല്ലാത്തതുകൊണ്ടാണ്. ക്ഷമയുടെ പരിധി കഴിയുമ്പോഴാണ്. എല്ലാ വെള്ളക്കോണകങ്ങളും  ജനങ്ങള്‍ ഒരുനാള്‍ വലിച്ചുകീറും. സഹികെട്ടാല്‍ എല്ലാവരും ഇതോ൪ത്താല്‍ നന്ന്.

Saturday, November 16, 2013

മാധവ് ഗാഡ്കില്‍ റിപ്പോ൪ട്ട് നടപ്പാക്കിയാല്‍ ആ൪ക്കാണ് കഴക്കുന്നത്?


ഗാഡ്കില്‍ റിപ്പോ൪ട്ട് വെസ്റ്റേണ്‍ഗട്ടിലെ പ്രശ്നബാധിതഗ്രാമങ്ങളെ സഹായിക്കുന്നതിനുപകരിക്കുന്ന , ഭാരതീയ വികസനമോഡലിന്‍റെ നല്ല ഒരു മോഡലാണ്. സഹ്യാദ്രിയെ നാശത്തില്‍ നിന്ന് തടയുന്നതിനുള്ള നി൪ദ്ദേശങ്ങളാണ്. ഗ്രാമീണദാരിദ്ര്യനി൪മ്മാ൪ജ്ജനത്തിനുള്ള നല്ല പദ്ധതിയാണിത്. അഹിംസാത്മകമാണ്. പടിഞ്ഞാറന്‍ ഭീകരവികസനമോഡലിന് വിരുദ്ധമാണത്. അത് അതേപടി നടപ്പാക്കുകയാണ് വേണ്ടത്.
അഞ്ഞൂറുരൂപ കൂലിയുള്ള കൂലിപ്പട്ടാളത്തെ നിലനി൪ത്തിയാല്‍ തിരുവഞ്ചൂ൪ രാധാകൃഷ്ണന് ആദിവാസി വനവാസിമേഖലയിലെ പ്രശ്നങ്ങളില്‍ നിന്ന് കേരളത്തെ സംരക്ഷിക്കുവാന്‍ കഴിയില്ല. ഇവ൪ പൊട്ടന്‍കളിക്കുകയാണ്. ദശാബ്ദങ്ങളായി ആദിവാസി ദളിത് വിഭാഗങ്ങളെ വന്‍കിടക്കാ൪ക്ക് ചൂഷണം ചെയ്യുവാന്‍ വിട്ടുകൊടുത്തതിന്‍റെ പരിണത ഫലമാണ് പട൪ന്നുകിടക്കുന്ന മാവോയിസവും നക്സലിസവും- ഇന്ത്യയിലെ കിഴക്കന്‍ മേഖല മുതല്‍ സഹ്യപ൪വ്വതവനപ്രദേശങ്ങള്‍ മുഴുവനും.ഇന്ത്യന്‍പട്ടാളത്തെ ഉപയോഗിച്ച് കൊന്നാല്‍ തീരില്ല ഇത്.
ആദിവാസി-മാവോ പോരാട്ടത്തിന്‍റെ ഫലമായാണ് ഗവ. 2006 ല്‍ വനാവകാശനിയമം പാസ്സാക്കിയത്. ആദിവാസികളെ രക്ഷിക്കുക എന്നതില്‍ ഉപരിയായി മാവോവാദികളെ തുരത്തുക എന്നതായിരുന്നു ലക്ഷ്യം. അതുപോലും ഇതുവരെ ആദിവാസികള്‍ക്ക് നടപ്പാക്കിക്കിട്ടിയിട്ടില്ല. ആയിരത്താണ്ടുകളായി വനത്തില്‍ ജീവിക്കുന്നവരുടെ  ഭൂമിയവകാശം വന്‍ കോഫിപ്ലാന്‍റേഷന്‍, തേയിലക്കമ്പനികള്‍ കൈക്കലാക്കി. വന്‍ ഭൂമാഫിയകള്‍ സ്ഥലം കൈക്കലാക്കി. റിസോട്കള്‍ പണിതു. സെക്സ്, തിരുമ്മു, ബാ൪, വിനോദം ഇവയൊക്കെ നടത്തുന്ന ലാഭകരമായ സംരംഭങ്ങള്‍ വന്നു.
കാടുകളെ നാലുതരം കാടുകളാക്കി തിരിച്ചു. റിസ൪വ് ഫോറസ്റ്റ് വളരെ ചെറിയ ഒരു ഭാഗമായി. ബാക്കി എല്ലായിടത്തും സംരംഭങ്ങളും കുടിയേറ്റങ്ങളും നി൪ബ്ബാധം തുട൪ന്നു. വന്‍കിടക്കാ൪ക്കുവേണ്ടി  കാടുകളെ കാടുകളല്ലാതാക്കി.
 44 % കാടുണ്ടായിരുന്നുവെന്ന് ശാസ്ത്രസാഹിത്യപരിഷത് എന്നെപ്പോലുള്ളവരെ പഠിപ്പിച്ച കണക്കുപ്രകാരം 1984 ല്‍ അത് വെറും 9 % ആയി. അന്ന് സൈലന്‍ വാലിക്കുവേണ്ടി ധാരാളം കാല്‍നടജാഥകള്‍ നടന്നു. തെരുവു നാടകം, സ്ലൈഡ് ഷോ ഫോക് ഡാന്‍സ്, ബോധവല്‍ക്കരണ ക്യാമ്പുകള്‍ ,ക്ലാസുകള്‍. പ്രായോഗികരംഗത്ത് പരിഷത്ത് ഫ്യൂവല്‍ എഫിഷന്‍റായ ചൂളകള്‍ വികസിപ്പിച്ചു. അതിലൊന്ന് 1985ല്‍ എന്‍റെ വീട്ടില്‍ വച്ചത് ഞാനോ൪ക്കുന്നു. ബയോഗ്യാസ് പ്ലാന്‍റുകള്‍ വന്നു.
കോണ്‍ഗ്രസ്സുകാ൪ക്ക് കാട് എന്നാല്‍ "വികസനം" ചെല്ലാത്ത പ്രദേശം എന്നാണ൪ത്ഥം. അമ്മയെ കൂട്ടിക്കൊടുത്താണെങ്കിലും പത്തു ചുളയുണ്ടാക്കുന്നവന്‍ മാന്യന്‍ എന്ന പുതിയ വികസന എതിക്സ് വന്നു. ആ നി൪വ്വചനത്തിന്‍റെ അടിസ്ഥാനത്തില്‍ 40 വ൪ഷമായി തുടരുന്ന വികസനം ഇന്ന് കേരളത്തെ , ഇന്ത്യയെ എവിടെ കൊണ്ടുചെന്നെത്തിച്ചു? 
കസ്തൂരിരംഗന്‍ തന്നെ പറയുന്നത് ഉള്ള കാടുകളില്‍ 63 ശതമാനവും കൊമേഴ്സ്യന് ഉപയോഗിക്കാം എന്നാണ്. ബാക്കി 37 ശതമാനത്തിലെ ത൪ക്കമുള്ളൂ.
30 കൊല്ലമായി വികസനം നടപ്പാക്കുന്നു. ഓരോ വികസനം കഴിയുമ്പോഴും കുടിയിറക്കപ്പെടുന്നത് ദരിദ്രഹിന്ദുക്കളായ ആദിവാസിവനവാസികളായിരുന്നു.

ഈ അവസാന ഘട്ടത്തില്‍ അവരെ സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു വനാവകാശനിയമം.അതുപ്രകാരം വനവാസികള്‍ക്ക് വനത്തില്‍ ചില അവകാശങ്ങള്‍ ഗവ. അനുവദിച്ചുകൊടുക്കുന്നുണ്ട്. വിറകൊടിക്കാം, കാട്ടുല്‍പ്പന്നങ്ങള്‍ ശേഖരിക്കാം, സൊസൈറ്റികളില്‍ കൊടുക്കാം, ജലസ്ത്രോതസ്സുകള്‍ ഉപയോഗിക്കാം, കൃഷിചെയ്യാം, ചെറിയ ചെറിയ സംരംഭങ്ങളില്‍ ഏ൪പ്പെടാം. പക്ഷേ അവ൪ക്ക് ഭൂമി രേഖകള്‍ കൊടുത്തില്ല.
ഈ തുച്ഛ‌മായ അവകാശങ്ങള്‍ പോലും അനുവദിച്ചുകൊടുക്കാത്ത ഗവ.കള്‍ പശ്ചിമഘട്ടം കോ൪പറേറ്റുകള്‍ക്ക് ലീസിന് കൊടുക്കുന്നു.മൈനിങ് ലൈസന്‍സ് കൊടുക്കുന്നു.  . അവരുടെ ലക്ഷ്യത്തിന് തടസ്സമാണ് മാധവ് ഗാഡ്ഗില്‍ ചെയ൪മാനായി ഗവ. നിയോഗിച്ച 14 അംഗവിദഗ്ദപാനലിന്‍റെ നി൪ദ്ദേശം. അതിനെത്തുട൪ന്ന് അതില്‍ വെള്ളംചേ൪ത്താണ് കസ്തൂരിരംഗന്‍ ഒരു റിപ്പോ൪ട്ട് വച്ചത്. പശ്ചിമഘട്ടത്തില്‍ ഇരുമ്പയിരും മാംഗനീസും ഉണ്ടത്രേ. അതും കൂടി വിറ്റ് കമ്മീഷന്‍ അടിക്കുവാന്‍ നാണംകെട്ട അഴിമതി രാക്ഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ശ്രമം നടത്തുന്നു.ലക്ഷക്കണക്കിന് ടണ്‍ ഇരുമ്പയിരും മാംഗനീസും കണ്ടെത്തി  ഇനി മൈനിങ്ങിനുള്ള ലൈസന്‍സ് വിറ്റ്  ആഫ്രിക്കന്‍ ഏകാധിപത്യരാജ്യങ്ങളെപ്പോലെ നമ്മുടെ അഴിമതിരാക്ഷ്ട്രീയക്കാ൪ക്ക് വിറ്റ് കാശാക്കാം.വന്‍ ടൂറിസ്റ്റ് റിസോ൪ട്ടുകള്‍ പണിയുന്നു. ഭൂമാഫിയ പണമിറക്കുന്നു. ആദിവാസികളെ തെരുവിലിറക്കുന്നു  പുതിയ കുടിയേറ്റ വാണിജ്യക൪ഷക൪.
കാടുള്ള സ്ഥലം എന്നാല്‍ വികസനം ഇല്ലാത്ത സ്ഥലം എന്ന പുതിയ രാക്ഷ്ട്രീയ നിവ്വചനപ്രകാരം അവ൪ വികസനം കൊണ്ടുവരുന്നു.
കസ്തൂരിരംഗന്‍ രണ്ടടി പിറകിലേക്ക് ആണ് പോയത്. വെസ്റ്റേണ്‍ ഗട്ടിന്‍റെ 63 % ഉം അയാള്‍ വാണിജ്യത്തിന് വിട്ടുകൊടുക്കുകയാണ്.
ഫാദ൪ സെബാസ്റ്റ്യന്‍ കൊച്ചുപുരക്കലിന് അതിനെതി൪പ്പില്ല. പള്ളിക്കാ൪ക്ക് ഇതില്‍ സന്തോഷമുണ്ട്. പക്ഷേ അതില്‍ കയ്യേറി കുടിപാ൪ക്കുന്ന 123 സ്ഥലങ്ങളുണ്ട്. അതും കൂടി ഒഴിവാക്കിക്കിട്ടുവാനാണ് പട്ടയപ്പാ൪ട്ടിയായ കേരളകോണ്‍ഗ്രസ്സിന്‍റെ കൂടെ ചേ൪ന്ന്  കത്തോലിക്ക൪ അപകടത്തില്‍ എന്ന നുണപ്രചരിപ്പിച്ച് പുതിയ 1957ലെ വിമോചനസമരം നടത്തുന്നത്. അന്ന് കമ്മൂണിസ്റ്റുകള്‍ക്കെതിരെയായിരുന്നു സഭയുടെ പട. ചരിത്രത്തിന്‍റെ ഐറൊണി എന്ന നിലയ്ക്ക് ഇന്ന് അത് കമ്മ്യൂണിസ്റ്റുകാരുടെ കൂടെയാണ്.

ആദിവാസികള്‍ക്ക് മിത്തുകള്‍ പാടില്ല എന്നുണ്ടോ?
മുസ്ലിംകള്‍ക്കും കൃസ്ത്യാനികള്‍ക്ക് വിശുദ്ധസ്ഥലങ്ങളുണ്ട്. അത് ഇന്ത്യക്ക് പുറത്താണ്. സഹ്യാദ്രി എന്നത് അമ്മ ഗോദാവരിയുടെ നേത്രാവതിയുടെ കാവേരിയുടെ കുന്തിയുടെ സീതാനദിയുടെ വൈകയുടെ അഗസ്ത്യമുനിയുടെ കൃഷ്ണാനദിയുടെ ഉറവിടമാണ്. പെനിസുല൪ ഇന്ത്യയുടെ വാട്ട൪ട്ടാങ്ക് ആണ് സഹ്യാദ്രി. ആയിരക്കണക്കിന് അപൂ൪വ്വ മരുന്നുകള്‍ , ജീവജാലങ്ങള്‍, ജീവിവ൪ഗ്ഗങ്ങള്‍,  ഫലവ൪ഗ്ഗങ്ങള്‍, വളരെ പാരിസ്ഥിതികമായ അനേകം ജലഉറവകള്‍ തുടങ്ങി എത്രയെത്ര അത്ഭുതങ്ങള്‍ ഉറങ്ങുന്ന പ്രദേശമാണ് വെസ്റ്റേണ്‍ ഗട്ട് എന്ന നമ്മുടെ സഹ്യാദ്രി. അനേകമനേകം ദിവ്യമൂ൪ത്തികള്‍ കുടികൊള്ളുന്ന മലകളുള്ള ഒരു പ്രദേശമാണ്. 
പാറപൊട്ടിക്കുവാന്‍ വെടിമരുന്ന് വയ്ക്കുന്നത് പാറമേലല്ല,  ഹിന്ദുക്കളുടെ , ആദിവാസികളുടെ വിശ്വാസങ്ങളിലാണ്. മറ്റുമതസ്ഥ൪ അവരുടെ വിശ്വാസങ്ങളിലെ സ്ഥാപനങ്ങളില്‍ വെടിമരുന്നെറിയുവാന്‍ സമ്മതിക്കുമോ? ദരിദ്രഹിന്ദുക്കളുടെ, ആദിവാസികളുടെ മേല്‍ അതാകാമെന്നോ?
ഗാഡ്കില്‍ റിപ്പോ൪ട്ട് അതേ പടി നടപ്പാക്കണം. അതിനുവേണ്ടി ജനകീയ മുന്നേറ്റങ്ങള്‍ നടത്തുവാന്‍ ദരിദ്രരായ ഹിന്ദുക്കള്‍ക്കോ ആദിവാസികള്‍ക്കോ ദളിതുകള്‍ക്കോ കഴിവില്ല. അത് ആരു നടത്തും.  ഇരകളുടെ കൂടെ നില്‍ക്കേണ്ടവ൪ വേട്ടക്കാരുടെ കൂടെ ചേരുന്നത് ഭയാനകമാണ്.

Sunday, November 10, 2013

Curse Words


When I started my life in this snow country I was so excited to stay in the cold, walk in the virgin snow and take a deep breath of the whole vastness and take a snap to show my wife. I lavishly used all gorgeous words to scribble my poems about this cool world, charming nature, white mountains and green meadows. 
I published one article “ calgariyile vasanthavum….” about how I liked this winter and beautiful Canada.
I slowly evolved.
I have never used a dirty word like our Malayalam *** in my entire life in Kerala. But now I am graduate in all curse words in Canada.
It appears automatically in my writings too. My son complained me one day that he is ashamed to read my blog containing the bad words.
I smiled silently , the Krishna Smile.
Curse words are real tools to vent out our anger, hatred and emotions. They add spice to the languages and give kick to life. How can we express our ill feelings with puritan niceees, without the dirt sinking to our hearts?
We are not the people doing the god-businesses, right?
The poor, the downtrodden, the sick and the beggar in the street cannot use the flowery languages of the one living in the ivory tower.
Language evolves with life.
Almost every day, I go to the downtown and spend some time with the Red Indians , the natives.
There are hundreds of homeless natives in the downtown. They are happy and nice to use the gentle words till the end of the November; they say hi to the police. They obey the police without any resistance. The nice summer slowly vanishes to the bitter cold.
They have no homes, in fact, the government say, they choose to be homeless. When the cold bites they come to the railway stations, but have to leave out as the police arrive; they curse the police damn police; pissed off. When the winter is bitter, they call the City asshole and the mayor  ***Nenshi.
They line up before the Street Church to get the free berger and hot dog but use the curse words at the church for giving the same bread and hot dog every week.  *** the Church, they curse, when their tummy’s full.
I have noticed a change in their language when I pass by them. They use very gentle language when they ask the usual question : can you spare a dollar.
I stand there, remove my five layers of jackets and two gloves to find the purse ( I am still an Indian, you know, I keep the valuables inside my innermost of my inners ) and give two dollars. They are very happy and say “ thank you so much.”
If I walk away hesitating to remove my winter layers they call the curse words in silent tone: *****PUNJABI ( pu is pronounced like our punchiri in Malayalam ).
To them, Indians mean  Punjabis. They are Red Indians, the real Indians , and how can they call ***ing East Indians Indians ?
There is a joke in Canada that the homeless people invented this curse words during a winter.
It surprised me a lot that this curse words are used even for good things. When my friend Ross comes on Monday after the weekend, he says, ‘I got a movie, a French classic, oh man, I ate that s**t up.’
We use the word Jesus with so much respect. When I hear the name Jesus, customarily as a Muslim, I say ‘ peace be upon him’.The white people too say Jesus every now and then with respect. We don't hear full Jesus but Jees,  J.....S . But I was shocked one day when I heard them say *** with respect !

My Canadian-born Bimlesh talks like this : When I was driving ***home the *** driver turned his *** car and hit my *** bonnet. Asshole.

*** in every breath !