Sunday, September 26, 2010

C R നീലകണ്ഠന്‍ നമ്പൂതിരിയെ വെറുതെവിടൂ

"സോളിഡാരിറ്റിയോട് ഇതുകൂടി ചോദിക്കണ്ടേ, "Neelakantaa".?- MN Karassery in Isalimka Rashtreeyam Vimarshikkappetunnu.
ലോകത്തില്‍ ഇസ്ലാമിക ഫണ്ടമെന്‍റെലിസവും ആഗോളതീവ്രവാദവും കയറ്റുമതിചെയ്യുന്നത് വഹാബികള്‍ എന്നറിയപ്പെടുന്ന സൌദിഅറേബ്യന്‍ സലഫിസുന്നികളാണ്.അവരുടേതല്ലാത്ത ഒരു ബ്രാന്‍ഡ് ഇസ്ലാമിനേയും അവര്‍ വെറുതെ വിടില്ല. കഴിഞ്ഞ 250 കൊല്ലമായി ഇവര്‍ എത്രയോ സൂഫികളെ കൊന്നിരിക്കുന്നു.എത്രയോ ദര്‍ഗകള്‍ "ശിര്‍ക്കിന്‍റെ" പേരില്‍ ഇവര്‍ തകര്‍ത്തിരിക്കുന്നു.മുഹ്യിദ്ദീന്‍ ശൈഖിന്‍റെ ദ‍‍ര്‍ഗ ശരീഫില്‍ അവ‍ര്‍ ബോംബിട്ടുണ്ട്.അജ്മീര്‍ ഖോജയുടെ ദര്‍ഗയില്‍ ബോംബിട്ടത് ആരാണെന്ന് ഇനിയും വ്യക്തമല്ല. സലഫികള്‍, കേരളത്തില്‍ അറിയപ്പെടുന്നത് മുജാഹിദ് എന്ന പേരിലാണ്. നല്ല പിള്ള ചമയുന്ന കാരശ്ശേരി മുജാഹിദുകളെ തൊടാറില്ല.ഇസ്ലാമിക ഫണ്ടമെന്‍റെലിസത്തിനെതിരെ പ്രസംഗിക്കുന്ന കാരശ്ശേരിയെ മുഖവിലക്കെടുക്കുവാന്‍ കഴിയുമോ?C R നീലകണ്ഠന്‍ എല്ലാവിധ ജനകീയ പ്രസ്ഥാനങ്ങളുടേയും കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട്.ആഗോളമൂലധനക്കമ്പനികളുടെ കടന്നുകയറ്റത്തിനെതിരെ ചെറുത്ത്നില്‍ക്കുന്ന ജനങ്ങളോടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.ആദിവാസി സമരങ്ങള്‍ നയിച്ചിട്ടുണ്ട്.പ്ലാച്ചിമടയില്‍ സമരം ചെയ്തിട്ടുണ്ട്.എല്ലാ രാഷ്രീയപ്പാര്‍ട്ടികളും കയ്യൊഴിഞ്ഞ ഒരു ജനതയുണ്ട്‍- വികസനത്തിന്റെ ഇരകള്‍. അവര്‍ക്കു വേണ്ടി ത്യാഗം സഹിച്ച് , നഷ്ടം സഹിച്ച്, സ്വന്തം ജോലി പോലും റിസ്ക് എടുത്ത് കേരളത്തിലെ ജനങ്ങളോടൊപ്പം നിന്ന നേതാവാണ് CR നീലകണ്ഠന്‍.
നമ്പൂതിരിയായ നീലകണ്ഠന്‍ ജനങ്ങളുടെ, ദുരന്തം സഹിക്കുന്ന വിഭാഗത്തിന്റെ, മതവും മതവിഭാഗവും തരംതിരിക്കുന്നില്ല എന്നതാണ് കാരശ്ശേരി കണ്ടുപിടിച്ച കുറ്റം. മുസ്ലിമായ കാരശ്ശേരി അത് ചെയ്യുന്നു. മതം നോക്കി അപ്പം വിളമ്പുന്നു. അപ്പോള്‍ ആരാണ് വര്‍ഗീയവാദി?സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട സ്ത്രീകള്‍ , മുസ്ലിം സ്ത്രീകള്‍, തെരുവിലിറ്ങ്ങുമ്പോള്‍ അവര്‍ക്കു അയിത്തം കല്‍പ്പിക്കുവാന്‍ വേണ്ടി അയാള്‍ പഴയ വാദം കൊണ്ടുവരുന്നു. പട്ടിണി കിടക്കുന്ന ഒരു നമ്പൂതിരിക്കു ആരെന്കിലും അന്നം നല്‍കുമ്പോള്‍ നിങ്ങള്‍ ഊട്ടുന്നത് സവര്‍ണ്ണ ഫാസിസത്തേയാണ് എന്നു വ്യംഗ്യമായി കാരശ്ശേരി പറയുകയാണു. സ്വന്തം പുസ്തകം മാര്‍ക്കറ്റ് ചെയ്യുവാന്‍ കാരശ്ശേരി ആക്ഷേപിക്കുന്നത് കേരളത്തിലെ ജനകീയപ്രസ്ഥാനങ്ങളുടെ ഒരേയൊരു പ്രതീക്ഷയേയാണ്- CR നീല‌ക‌ണ്ഠ‌നെ.

Thursday, September 16, 2010


വളരെ ദു:ഖിപ്പിക്കുന്നു ഈ വാര്‍ത്ത. അവസാനത്തെ അത്താണിയും നഷ്ടമായാല്‍!സുപ്രീംകോടതി ജഡ്ജ് വരെ വാങ്ങുന്നു,പിന്നെ എന്തുകൊണ്ട് ഞങ്ങള്‍ക്കു പാടില്ല എന്നു ഓരോരുത്തനും പറഞ്ഞാല്‍... രാജ്യത്തിലെ നിയമങ്ങള്‍ ലംഘിക്കപ്പെടുവാനുള്ളതു മാത്രമായാല്‍...ഒരു രാഷ്ടത്തിനു നിലനില്‍ക്കുവാന്‍ അവകാശമുണ്ടോ?



ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസുമാരായിരുന്ന വൈ.കെ. സബര്‍വാള്‍ വരെയുള്ള 16 പേരില്‍ പകുതിയും അഴിമതിക്കാരായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകന്‍ ശാന്തിഭൂഷന്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചു

Tuesday, September 14, 2010

എന്‍റെ കൊളീഗ് കൂടെക്കൂടെ സിഗററ്റ് വലിക്കുന്നതിനു പുറത്തിറങ്ങുന്നു.
ഞാന്‍ അയാളോടു ചോദിച്ചു, ദിവസവും രണ്ട് പായ്ക്കറ്റ് മതിയാകുമോ? "സൊ സൊ," അയാള്‍ പറഞ്ഞു . "പക്ഷേ, എന്‍റെ ഗേള്ഫ്രണ്ട് ഒരു നാലു പായ്ക്കറ്റെന്കിലും വലിച്ചുവിടും." ശുദ്ധനായ ആ മനുഷ്യന്‍ ഹൃദയം തുറന്നു.
അഞ്ചുകൊല്ലം കൂടെ ജോലിചെയ്തിട്ടും വ്യക്തിപരമായി ഒന്നുമറിയാത്ത ഞാന്‍ ഈ അവസരം ഉപയോഗപ്പെടുത്തി ചോദിച്ചു. "കുട്ടികള്‍?"
എനിക്കു കുട്ടികളൊന്നുമില്ല, ആ നാല്‍പത്കാരന്‍ പറഞ്ഞു.
എന്‍റെ ഗേള്‍ഫ്രണ്ടിനു രണ്ടുമക്കളുണ്ട്. 18 വയസ്സുള്ള ഒരു മകനും 12 വയസ്സുള്ള ഒരു മകളും.
"എല്ലാവരും ഒരുമിച്ചാണോ?" എന്‍റെ തേഡ് വേള്‍ഡ് മൈന്‍ഡില്‍ ഒരു ജിജ്ഞാസ‌.
"അല്ല മകനും അവന്‍റെ ഗേള്‍ഫ്രണ്ടും ഒരുമിച്ച് വേറൊരിടത്താണ്."
ഞാന്‍ വെറുതെ അയാളുടെ മുഖത്തേക്കുനോക്കി.
വ൪ഷങ്ങള്‍ക്കുമുമ്പു ഇയാളുടെ ബാപ്പയുടെ ബാപ്പ എന്നെപ്പോലെ ഒരു ഇമ്മിഗ്രന്‍റായിരുന്നു.മക്കള്‍ കിടുക്കന്‍ ഇംഗ്ലീഷ്‍ പറയുന്നതും ആനശമ്പളം വാങ്ങുന്നതും മാത്രം അയാള്‍ സ്വപ്നം കണ്ടിരിക്കണം.പടിഞ്ഞാറില്‍ നിന്നും നന്മ മാത്രം ഒപ്പിയെടുക്കാമെന്നും തന്‍റെ നാടിന്‍റെ നന്മ അവര്‍ക്കു കൊടുക്കാമെന്നും ഒരു ബാര്‍ട്ടര്‍ അയാള്‍ സ്വപ്നം കണ്ടിരിക്കണം. എന്നെപ്പോലെ.

Monday, September 13, 2010


Surrogate mother, Lousie Pollard, 24, who miscarried Osama bin Laden's grandchildren is considering another pregnancy for separated couple

http://timesofindia.indiatimes.com/world/uk/Osama-bin-Ladens-grandchildren-dead-Report/articleshow/6545862.cms

http://www.mathrubhumi.com/story.php?id=125739

വാടകയമ്മയ്ക്കുനേരേ അക്രമം; ഉസാമയുടെ കൊച്ചുമക്കള്‍ക്ക് പിറക്കും മുമ്പേ അന്ത്യം

ലണ്ടന്‍: ഉസാമ ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിച്ചിരുന്ന യുവതിക്ക് അജ്ഞാതരുടെ ആക്രമണത്തെത്തുടര്‍ന്ന് ഗര്‍ഭമലസി. ഉസാമ ബിന്‍ലാദന്റെ മകന്‍ ഒമര്‍ ബിന്‍ലാദനും ഭാര്യയും മുന്‍ മോഡലുമായ സൈനയ്ക്കും വേണ്ടി വാടക ഗര്‍ഭം ധരിച്ച ലൂയിസ് പൊള്ളാര്‍ഡ് (24) ആണ് സിറിയയില്‍വെച്ച് ആക്രമിക്കപ്പെട്ടത്. ഇരട്ടകളായ ഗര്‍ഭസ്ഥശിശുക്കള്‍ക്ക് 10 ആഴ്ച വളര്‍ച്ചയുണ്ടായിരുന്നു.ഇംഗ്ലണ്ടിലെ ബ്രിസ്റ്റലുകാരിയായ പൊള്ളാര്‍ഡ് ഇതിനു മുമ്പ് രണ്ടുതവണ വാടകഗര്‍ഭം ധരിച്ചിട്ടുണ്ട്. ഇത്തവണ ഉസാമ ബിന്‍ ലാദന്റെ കൊച്ചുമക്കളെയാണ് പൊള്ളാര്‍ഡ് ഗര്‍ഭം ധരിച്ചതെന്ന കാര്യം പരസ്യമായിരുന്നു. ഇംഗ്ലണ്ടിലും പശ്ചിമേഷ്യയിലും ഇക്കാരണത്താല്‍ അവര്‍ തിരിച്ചറിയപ്പെട്ടിരുന്നു. 'ബിന്‍ലാദന്റെ കൊച്ചുമക്കളെ ഉദരത്തില്‍ വഹിക്കുന്ന പാശ്ചാത്യ സ്ത്രീ എന്ന നിലയില്‍ നേരിടേണ്ടിവന്ന ദുരിതങ്ങള്‍ കാരണം ഇനി ലാദന്‍ ദമ്പതിമാര്‍ക്കായി ഗര്‍ഭപാത്രം വാടകയ്ക്ക് നല്‍കില്ലെന്ന തീരുമാനത്തിലാണ് പൊള്ളാര്‍ഡ്. സന്തോഷത്തോടെയുള്ള കുടുംബ ജീവിതം ആഗ്രഹിച്ച ദമ്പതിമാരുടെ ആഗ്രഹം സാധിപ്പിച്ചുകൊടുക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ ലാദന്‍ ദമ്പതിമാരുമായി കരാറൊപ്പിട്ടതെന്ന് പൊള്ളാര്‍ഡ് പറഞ്ഞു. ഒരു കുട്ടിക്ക് 10000 പൗണ്ട് (ഏകദേശം 72 ലക്ഷ രൂപ) ആയിരുന്നു വാടക നിശ്ചയിച്ചിരുന്നത്. പേരിനൊപ്പം ലാദന്‍ എന്നുള്ളതുകൊണ്ട് മാത്രം അവര്‍ എന്തെങ്കിലും തെറ്റുചെയ്തുവെന്ന് കരുതുന്നില്ലെന്നും പൊള്ളാര്‍ഡ് പറഞ്ഞു. അതിനിടെ, ഒമറിന് മനോരോഗം ബാധിച്ചതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. 54 കാരിയായ ഭാര്യ സൈനയും ഒമറും ഈയിടെ വിവാഹം വേര്‍പെടുത്തിയിരുന്നു. പൊള്ളാര്‍ഡിന്റെ ഗര്‍ഭമലസിയത് മാധ്യമപ്രവര്‍ത്തകന്‍ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിധിയെന്നായിരുന്നു ഒമറിന്റെ പ്രതികരണം.