Wednesday, August 19, 2015

നമ്മുടെ ക൪ത്താവായ ഈശോയില്‍ നാം വിശ്വസിക്കുന്നു
ഹലേ ലുയ്യാ വിശ്വസിക്കുന്നു വിശ്വസിക്കുന്നു

നമ്മുടെ ക൪ത്താവായ ഈശോക്ക് അസാദ്ധ്യമായതൊന്നുമില്ല‌
ഹലേ ലുയ്യാ ഒന്നുമില്ല ഒന്നുമില്ല‌

എന്‍റെ ദൈവത്തിന് എന്തും സാദ്ധ്യം
പ്രൈസ് ദ ലോഡ് പരിശുദ്ധ‌ വചന‍ത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു

ഒരു 65 ലക്ഷം നിനക്ക് തരുവാന്‍ ദൈവത്തിന് ഒരു പ്രയാസവുമില്ല‌
ഇല്ല ഇല്ല. 

നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കുന്നു
രക്ഷിക്കുന്നു രക്ഷിക്കുന്നു

എങ്കിലിതാ ഒന്നെടുക്കൂ കുഞ്ഞാടുകളേ നാളത്തെ കൈരളി 
65 ലക്ഷം 65 ലക്ഷം

Friday, August 14, 2015

മുകുന്ദനാണ് കാലഹരണപ്പെട്ടത്

മുകുന്ദനാണ് കാലഹരണപ്പെട്ടത്
azeezks@gmail.com

ജന്മഭൂമീ, മുകുന്ദനെ ചുമക്കാന്‍ വരട്ടെ. മുകുന്ദന്‍ അത്ര സുഗന്ധിയായ എഴുത്തുകാരനായിരുന്നില്ല ,ഒരു കാലവും. ഭാരതീയനുമല്ല, കേരളീയനുമല്ല. കമ്മ്യുണിസം കേരളത്തിലോ ഭാരതത്തിലോ രൂപംകൊണ്ട ഒരു തത്വശാസ്ത്രമായി കമ്മ്യുണിസ്റ്റുകാരും വിശ്വസിക്കുന്നില്ല. അതുപോലെ തന്നെയാണ് മുകുന്ദന്‍റെ സാഹിത്യവും. ഡല്‍ഹി എംബസിയിലായിരുന്നതുകൊണ്ട് ഏത് മലയാളിയേക്കാളും മുമ്പേ പടിഞ്ഞാറന്‍ സാഹിത്യങ്ങള്‍ മുകുന്ദന്‍ വായിച്ചു. അതിന്‍റെ ചുവടുപിടിച്ച്, അതിന്‍റെ രൂപഭാവങ്ങള്‍ക്കനുസരിച്ച്, പക്ഷേ കഥാപാത്രങ്ങള്‍ക്ക് മലയാണ്മ നല്‍കി, മുകുന്ദന്‍ സാഹിത്യം പടച്ചു. 

വ്യവസായവിപ്ലവത്തിന്‍റെ ഫലമായി വിശപ്പടങ്ങിയപ്പോള്‍ പടിഞ്ഞാറന്മാ൪ കമ്മ്യുണിസം തള്ളിത്തുടങ്ങി. അവരുടെ ആഖ്യാനയുക്തികള്‍ മാറി, കമ്മ്യുണിസം വിമ൪ശനകലയായി. ചരിത്രവും സാഹിത്യവും ഭിന്നങ്ങളായ  തത്വശാസ്ത്രവും ഒക്കെ സാഹിത്യമായി. ശൂന്യതാവാദവും ആദരിക്കപ്പെട്ട സാഹിത്യമായി.  ഈ ആഖ്യാന പക൪പ്പാണ് മുകുന്ദന്മാരും ഒവി വിജയന്മാരും കാക്കനാടന്മാരുമൊക്കെ സാഹിത്യത്തില്‍ പക൪ത്തിയത്. ഈയൊരു പക൪പ്പാണ് കേശവന്‍റെ വിലാപങ്ങളില്‍ ശരവണനെന്ന നക്സലൈറ്റിനെക്കൊണ്ട് ഇ എം എസിന്‍റെ ചിത്രത്തില്‍ മൂത്രമൊഴിപ്പിക്കുവാന്‍ മുകുന്ദനായത്.  വി എസ് അച്ചുതാനന്ദനെ കളിയാക്കി ദിനോസാറുകളെഴുതുവാന്‍ കഴിഞ്ഞതും. 

ജീവിതത്തിന്‍റെ സദാചാരങ്ങളെ തള്ളിക്കളഞ്ഞ് ഉത്തരാധുനികമായ എന്തും സ്വീകരിക്കുന്ന ഒരു എഴുത്തുകാരനെ നന്മയില്‍, മാറാത്ത ധ൪മ്മത്തില്‍, ഭാരതീയമായ നന്മയില്‍  വിശ്വസിക്കുന്ന ജന്മഭൂമിക്ക് എങ്ങിനെ ചുമക്കുവാന്‍ കഴിയും? ഭ൪തൃമതികളായ സ്ത്രീകളേക്കാള്‍ ആദരവ് ലെസ്ബിയന് കൊടുക്കുന്ന ഒരു തത്വശാസ്ത്രത്തെ ആദരിക്കുവാന്‍ കഴിയും?  സ്ത്രീയെ വരിഞ്ഞുമുറുക്കുന്ന പ്രശ്നം ആ൪ത്തവവും മുലയും മുടിയുമാണോ ഭാരതീയ൪ക്ക്? ഉത്തരാധുനികസാഹിത്യസ്ത്രീരത്നങ്ങള്‍ക്ക് അതാണല്ലോ.

മുകുന്ദന്‍ തന്‍റെ യാനം പടിഞ്ഞാറന്‍ കാറ്റിനനുസരിച്ച് തെളിച്ച ആളാണ്. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതാണ് അവരുടെ സാഹിത്യം. പശ്ചാത്തലവിവരണത്തില്‍ മാത്രമേ മാറ്റമുണ്ടായിട്ടുള്ളു. 

മുകുന്ദനെ വായിച്ചത് കേരളീയഗ്രാമങ്ങളിലെ ദരിദ്രരായിരുന്നില്ല, മദ്ധ്യവ൪ഗ്ഗവരേണ്യവ൪ഗ്ഗമായിരുന്നു . പട്ടത്തുവിള കരുണാകരന്‍ എഴുതിയതിനപ്പുറത്തെഴുവാന്‍ മുകുന്ദന്‍ എന്ന സാഹിത്യകാരന് കഴിഞ്ഞിട്ടില്ല. 

എന്‍റെ സാഹിത്യം കൊണ്ട് കുറെ ചെറുപ്പക്കാരുടെ ജീവിതം കുളം തോണ്ടിയെന്ന് അദ്ദേഹം ഒരവസരത്തില്‍ കുമ്പസരിച്ചിട്ടുണ്ടല്ലോ. കമ്മ്യുണിസം കാലഹരണപ്പെട്ടുവെന്ന് മുകുന്ദന്‍ പറയുന്നതുപോലെ അദ്ദേഹ‍ം എഴുതിയ സാഹിത്യവും, അത് ഒരു കാലത്ത് ചെറുപ്പക്കാരുടെ കഞ്ചാവ് ആയിരുന്നുവെങ്കിലും, കാലഹരണപ്പെട്ടതാണ്.

Thursday, July 30, 2015

തടിയന്‍ പൂച്ചകളേ ശ്രദ്ധിക്കൂ

azeezks@gmail.com
തടിയന്‍ പൂച്ചകളേ ശ്രദ്ധിക്കൂ
ആരുമില്ല ഈ രാജ്യത്ത്
സ്വന്തം നിലയ്ക്ക് ധനികനായത്
ആരുമില്ല.
നീ പ‌റ‌യുന്നു, ഞാന‌വിടെ ഒരു ഫാക്റ്റ‌റി പ‌ണിതില്ലേ.
നിന‌ക്ക് ന‌ല്ല‌ത്.

പ‌ക്ഷേ ഞാന്‍ വ്യ‌ക്ത‌മാക്ക‌ട്ടെ:
ഞ‌ങ്ങ‌ളുടെ ചുങ്കം പിടിച്ച് കെട്ടിയ‌ റോഡിലൂടെയാണ്
നീ ച‌ര‌ക്ക് നീക്കിയ‌ത്
ഞ‌ങ്ങ‌ളുടെ പുഴ‌യാണ് നീ വ‌റ്റിച്ച‌ത്
ഞ‌ങ്ങ‌ളുടെ ശ‌രീര‌മാണ് നീ വൈദ്യുതിക്കായി ക‌ത്തിച്ച‌ത്
ഞ‌ങ്ങ‌ളുടെ വിയ൪പ്പുപാട‌ങ്ങളിലാണ്
നിന്‍റെ കോണ്‍ക്രീറ്റുകള്‍ ഉയ൪ന്നത്
നിനക്കു വേണ്ടി ഞങ്ങളുടെ കുന്നുകളാണ്
ഇറങ്ങിപ്പോയത്
ഞ‌ങ്ങ‌ളുടെ കാടുക‌ളാണ് നിന‌ക്കുവേണ്ടി അര‌ച്ചുത‌ന്ന‌ത്
ര‌ക്തം കൊടുത്ത് ഞ‌ങ്ങ‌ള്‍ പ‌ഠിപ്പിച്ച‌ മ‌ക്ക‌ളെയാണ്
എട്ട‌ണ‌ത്തുട്ടിന് നീ വില‌ക്കെടുത്ത‌ത്

നിന്‍റെ മിച്ച‌മുണ്ട‌ല്ലോ
നിന്‍റെ മിച്ച‌മൂല്യ‌മുണ്ട‌ല്ലോ
അത് ഞങ്ങ‌ളുടെ പ്രാണ‌ന്‍റെ പ്രാണ‌ന്‍റെ വില‌യാണ്
ത‌ടിയ‌ന്‍ പൂച്ച‌ക‌ളേ.

Friday, July 24, 2015

ഞങ്ങളുടെ പ്രതീക്ഷ‌കള്‍ പോലും അജൈവമാണ്

ഇതില്‍ പുതുതായൊന്നുമില്ല‌
ജോലി കഴിഞ്ഞെത്തുന്നവര്‍ വ്യക്തമായ ചിട്ടയില്‍
ലോട്ടൊലൈനില്‍ ക്യു നില്‍ക്കുന്നു
വിലയില്ലാത്ത ഒറ്റനാണയം കൊണ്ട്
മഹാഭാഗ്യത്തിലേക്കുള്ള കളങ്ങള്‍ തെളിയിച്ചെടുക്കുന്നു


ഓരോ പുതിയ ആഴ്ചയിലേക്കുള്ള പലായനം
ജീവന്‍റെ അര്‍ത്ഥം



ചെറിയ ചെറിയ സ്വപ്നങ്ങളില്‍ ഞങ്ങള്‍ ജീവിക്കുന്നു:‍
മോട്ടോര്ഹൌസില്‍ ലോകം ചുറ്റണം
ബഹാമസ്സില്‍ ഒരു വെക്കേഷന്‍
ഡയാനു കൊടുക്കുവാനുള്ള പണം
കോടതിയില്‍ കെട്ടിവെക്കണം



ഞങ്ങളുടെ മനസ്സുകള്‍ യന്ത്രം പോലെ ചലിക്കുന്നു
ചലനം നി൪ത്തുന്നു
ഞങ്ങള്‍ക്കെല്ലാത്തിനും സമയമുണ്ട്:
പണിതുടങ്ങുവാന്‍,നി൪ത്തുവാന്‍
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉണ൪ത്തുന്നു
മ‌രുന്നുക‌ള്‍ ഞ‌ങ്ങ‌ളെ ഉറ‌ക്കുന്നു



എങ്കിലും ഞങ്ങളുടെ ജൈവമനസ്സുകള്‍
ചിലപ്പോള്‍ കൊതിച്ചുപോകുന്നു
സുഗന്ധിയായ ഒരു പൂവിനെ ചുംബിക്കുവാന്‍
പച്ചമണ്ണില്‍ കാലൊന്നു ചവിട്ടുവാന്‍
വെറുതെ ചിരിക്കാതിരിക്കുവാന്‍



ലോട്ടോയന്ത്രം വീണ്ടും ചതിച്ചുവോ?
ഒരു തെറിവിളി കേള്‍ക്കുന്നു
അയാള്‍ മ‌ട‌ങ്ങിപ്പോകുക‌യാണ്
മഞ്ഞില്‍ മരവിച്ചുപോയ കാലുകള്‍ മെല്ലെ വലിച്ച്
മോഹഭാണ്ഡങ്ങളെ വലിച്ച് വലിച്ച്
സ്റ്റീവന്‍സിലെ ബാറിലേക്കയാള്‍ നടന്നടുക്കുന്നു.

Wednesday, July 22, 2015

അഴുക്കില്ലം- Rafeeq Ahamad's first novel

Reading by azeezks@gmail.com
റഫീഖ് അഹമ്മദിനെപ്പോലുള്ള പ്രശസ്തനായ ഒരു കവി ആദ്യമായി ഒരു നോവലെഴുതുമ്പോള്‍ അദ്ദേഹത്തിന്‍റെ പെരുമയ്ക്ക് തിളക്കം കൂട്ടി വായനക്കാ൪ വൌ എന്ന് വിരലുകടിച്ചുപോകുവാന്‍ അന്നേവരെ ഇറങ്ങിയിട്ടുള്ള നൂറുനൂറു നോവലുകള‍ ഉറക്കമിളച്ചിരുന്ന് പഠിച്ച്, ഗവേഷണം ചെയ്ത് അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായ ഒരാറ്റന്‍ പീസ് അദ്ദേഹം ഇറക്കി മലയാളത്തെ നടുക്കുമെന്നാണ് നാം പ്രതീക്ഷിച്ചിരുന്നത്. പക്ഷെ പരമദരിദ്രനായ ഒരു പാവത്താനെപ്പോലെ വളരെ പരമ്പരാഗതമായ ഒരു നറേറ്റിവ് ഉപയോഗിച്ച് അപ്രശസ്തമായ ഏതോ ഒരു ഗ്രാമത്തില്‍, കണ്ടാരന്‍ മരം വെട്ടിയിട്ടിടിഞ്ഞുപൊളിഞ്ഞ ഒരു വായനശാലയെ ചുറ്റിപ്പറ്റി, 1960-70 കളില്‍ ജീവിച്ച കുറെ സാധാരണക്കാരുടെ വളരെ സാധാരണമായ ഒരു ജീവിതം ചെറിയ ചെറിയ കഥകളായ കോ൪ത്തിണക്കി നമ്മോടു പറയുകയാണ് ശ്രീ റഫീഖ് അഴുക്കില്ലം എന്ന നോവലിലൂടെ. 


ഈ ഉദ്യമത്തില്‍ ഏതൊരു തുടക്കക്കാരനേയും പോലെ അദ്ദേഹം പൊളിഞ്ഞ് പാളീസാകേണ്ടതായിരുന്നു. പക്ഷെ, വായനക്കാരെ അത്ഭുതപ്പെടുത്തിക്കൊണ്ട് കവിത വിളങ്ങുന്ന കയ്യില്‍ നോവലും വിളങ്ങുമെന്ന് തെളിയിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ നോവല്‍ അഴുക്കില്ലം നമ്മെ സന്തോഷിപ്പിക്കുന്നു.
ഈ ചത്തുമണ്ണടിഞ്ഞുപോയ മനുഷ്യ൪ക്ക് ഉയിരുകൊടുത്തിട്ട് മലയാളത്തിനിപ്പോള്‍ എന്തു പുളുത്താന്‍, എന്തുനേട്ടം എന്നു നാം ഒരു പക്ഷേ ചോദിച്ചേക്കാം. ഉത്തരമുണ്ട് റഫീഖിന്: ഓരോ പുതിയ സമുദായവും പൂ൪വ്വസമുദായങ്ങളുടെ ജീവിതം മുഴത്തിനു മുഴമായും ചാണിനു ചാണായും പിന്തുടരും. ആ അ൪ത്ഥത്തില്‍ പൂ൪വ്വസമുദായത്തിന് സ്മാരകശിലകള്‍ പണിയുകയാണ് നോവലിസ്റ്റ്.


റഫീഖിന്‍റെ പറച്ചില്‍ രീതി പരമ്പരാഗതമാണെങ്കിലും ഇത്ര ദാ൪ശനികമായ സമീപനം മലയാളത്തില്‍ ഒ വി പോലും കൊണ്ടുവന്നിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇതുവരെ ആറോ ഏഴോ ലക്കം പുറത്തുവന്നുവെന്നാണ് തോന്നുന്നത്, ഓരോ അദ്ധ്യായത്തിലും ലളിതമെങ്കിലും ഇതുവരെ മലയാളം ചിന്തിച്ചിട്ടില്ലാത്ത വളരെ നവീനമായ ദാ൪ശനികത അദ്ദേഹം ഒളിപ്പിച്ചുവച്ചിട്ടുണ്ട്. കഥാകാരന്‍റെ അപരനായ മൂത്തേടത്തിനെക്കൊണ്ടാണ് അയാള്‍ ഇത് സാധിപ്പിക്കുന്നത്.

പപ്പുമതത്തില്‍ പപ്പു, പണ്ട് ഒരു കാല്‍പ്പനികത മാത്രമായിരുന്നു. രസത്തിനുവേണ്ടി ഒരു പുതിയ മതം. പക്ഷെ അത് സൃഷ്ടിച്ച മനുഷ്യന്‍, മനുഷ്യനെന്നുള്ള പരിമിതി തുറങ്കുഭേദിച്ച്, ദൈവമായി, വലിയ മതമായി, അമാനുഷികതയിലേക്ക് പപ്പുമതം നടന്നുകയറുകയാണ്. അനുഷ്ഠാനങ്ങളും സമ്പ്രദായങ്ങളും നിലവില്‍ വന്നു. എല്ലാവരും പപ്പുവിനെ ആരാധിച്ചു. പപ്പുവിന് വേണ്ടി ചാവേറാകുവാന്‍ വരെ ഭക്ത൪ തയ്യാറായി നില്‍ക്കുന്നു. 

എല്ലാ ഇതിഹാസങ്ങളും അതിന്‍റെ ആരംഭത്തില്‍ വളരെ ലളിതമായ നാടോടികഥകളാണെന്ന് ഇതിലെ ദാ൪ശനികന്‍ പറയുന്നു. പിന്നീടത് വിശ്വാസസംഹിതകളായി മാറുന്നു. അതുണ്ടായ കാലത്ത് ജനിച്ചു എന്ന ഭാഗ്യം കിട്ടിയവ൪ ഈശ്വരീയതയിലേക്ക് ഉയരുന്നു. ആ മതം നിലനില്‍ക്കുന്ന കാലത്തോളം അതിലെ കഥാപാത്രങ്ങളായി നിലനില്‍ക്കുന്നു. എന്തൊരു ഭാഗ്യം. മതം സൃഷ്ടിച്ചവ൪ക്കുപോലും തിരുത്തുവാന്‍ കഴിയാത്ത രീതിയില്‍ പപ്പുമതം കൈവിട്ടുപോയി. പപ്പുമതം നിലവിലെ മതങ്ങളാകാം, നിലവിലെ രാഷ്ട്രീയമാകാം അല്ലെങ്കില്‍ എല്ലാ കാലത്തേയും മഹത്തായതെന്ന് നാം വിശ്വസിക്കുന്ന ദ൪ശനങ്ങളാകാം, മഹത്തായ എപ്പികുകളാകാം.


ഒരു ക്ഷുരകന്‍റെ ദാ൪ശനികവ്യഥ മലയാളത്തില്‍ ഈ രീതിയില്‍ റഫീഖിനെപ്പോലെ ആരും അവതരിപ്പിച്ചിട്ടില്ല. ഇത് അനില്‍പനച്ചൂരാന്‍റെ വ്യത്യസ്ഥനായ ബാ൪ബ൪ അല്ല. 

ഉലഹന്നാന്‍ വെട്ടുന്ന ഓരോ തലയിലും അടങ്ങിയിരിക്കുന്ന അറിവിന്‍റെ മഹാസമുദ്രങ്ങളെ ഓ൪ത്ത്, അതിന്‍റെ നിസ്സഹായതയോ൪ത്ത്, ആ തലയില്‍ ഒളിഞ്ഞിരിക്കുന്ന സങ്കടങ്ങളെ ഓ൪ത്തു ബാ൪ബ൪ ഉലഹന്നാന്‍ കരയുന്നു. ഉലഹന്നാന്‍റെ  തലപരിചരണത്തില്‍ കള്ളനായ കിണ്ടിമണി സ്വന്തം അമ്മയെ ഓ൪ത്തുകരയുന്നു. ഒരു നല്ല കസേര അമ്മയ്ക്ക് വാങ്ങിക്കൊടുക്കുവാന്‍ കഴിയാതിരുന്ന സങ്കടമോ൪ത്ത് അയാള്‍ കരയുന്നു. അതിന്‍റെ ദാ൪ശനികപ്രതികാരമായി മോഷ്ടിക്കുവാന്‍ കയറുന്ന ഏത് വീട്ടിലും പുതിയ കസേര കണ്ടാല്‍ അതിലയാള്‍ തൂറിവച്ച് അമ്മയെ ഓ൪ക്കുന്നു. പരിചയമുള്ള മലം കണ്ട് പോലീസുകാ൪ കള്ളനെ പെട്ടെന്ന് മനസ്സിലാക്കുമെന്ന അപകടം പോലും അയാള്‍ ആ സമയത്ത് വകവയ്ക്കുന്നില്ല.

അത്ഭുതപ്പെട്ടുപോകും ഈ നോവലിലെ ഓരോ അദ്ധ്യായങ്ങള്‍ നാം വായിക്കുമ്പോഴും. 

കൊതുകുനിവാരണത്തില്‍ കൊതുകിനു വേണ്ടി സംസാരിക്കുവാന്‍ ആരുണ്ട് ഈ ലോകത്ത് റഫീഖിന്‍റെ ഈ മൂത്തേടമല്ലാതെ. എടാ, പണ്ഡിതാ, എടാ കവേ, നീ ഞങ്ങള്‍ക്ക് വെറും അന്നമാണെടാ, അന്നം എന്ന് കൊതുകുപറയുമ്പോള്‍ നാം ഏത് തരം ചിരിയാണ് ചിരിക്കേണ്ടത്. ഞങ്ങള്‍ ഓരോ ചോരയേയും ഗ്രേഡ് ചെയ്തിട്ടുണ്ട്. കവീ, നിന്‍റെ ചോര ഞങ്ങള്‍ക്ക് ഏറ്റവും വെറുപ്പുള്ള കുടിക്കുവാനറക്കുന്ന ചോരയാടാ എന്ന് നോവലിസ്റ്റ് പറയാതെ പറയുകയാണോ?

വായിക്കണേ ഈ നോവല്‍ അഴുക്കില്ലം. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിലാണ്. കന്നി നോവലിസ്റ്റ് റഫീഖ് അഹമ്മദിന് ആശംസകള്‍.

Monday, July 20, 2015

Germophobia

 azeezks@gmail.com
ജനലിനപ്പുറം പകര്‍ച്ചവ്യാധി പൂത്തുലയുന്നു
ശ്വാസാന്തരങ്ങളിള്‍് ശോണകഫം പുഷ്പിക്കുന്നു
തരുവയെന്തുഞാന്‍് നിനക്ക്
ഉള്ളിലെ പുകമറവീണ കരച്ചിലോ
ചിറകൊടിഞ്ഞ പ്രാവിന്റെ മരണമോ
-മരണവാര്‍്ഡ്, ബാലചന്ദ്രന്‍

നോര്‍ത്ത് അമേരിക്കയിലെ ഞങ്ങളുടെ സമൂഹത്തെ പകര്ച്ചവ്യാധിയുടെ ആധി പിടികൂടിയിരിക്കുകയാണ്. ചിലപ്പോള്‍ അത് ഉത്തേജകമാണ്. നാം ശുദ്ധീകരിച്ചുകൊണ്ടേയിരിക്കും. ചിലപ്പോളത് നമ്മെ മാനഭംഗപ്പെടുത്തും. പ്രതിരോധം നഷ്ടപ്പെട്ടു തളര്‍ന്നിരുന്നുപോകും.

ബൊവ്നസ്സിലെ ചുവന്ന പ്രഭാതം

















































പുലര്‍ച്ചെ , തുറന്നു കിടപ്പിന്റെ വിശാലത ഭയപ്പെടുത്തുന്ന ഈ പ്രയറിയില്‍, ഞാന്‍ ബസ്സ്കാത്തു നില്‍ക്കുകയാണ്‌. സുര്യന്‍ ഉണരുന്നതെയുള്ളൂ. സമ്മറാണെന്കിലും തണുപ്പുണ്ട്. ആറു ഡിഗ്രി. ഉച്ച കഴിഞ്ഞാല്‍ അത് കൂടി കൂടി 32 വരെയാകും. കിഴക്കിനു പഴുത്ത അടുപ്പിന്റെ നിറം. പേരറിയാത്ത കിളികള്‍ സംഘമായി പോകുന്നുണ്ട്. ആരോഗ്യം ഭാസ്കരനോടു ചോദിക്കുക എന്ന ഋഗ്വേദ മന്ത്രം ഓര്‍ത്തുകൊണ്ടു ഞാന്‍ സൂര്യനുനേരെ വിനീതനായി തിരിഞ്ഞു നില്‍ക്കുന്നു. പ്രഭാതകിരണങ്ങള്‍ എന്നെ പ്രകാശിപ്പിക്കുന്നു. എന്‍റെ പ്രാണനു അത് ഉണര്‍വേകുന്നു.പെട്ടെന്ന് എന്നെ ഭയംപിടികൂടി. ഈ കിരണങ്ങള്‍, ജീവന്റെ ഈ കിരണങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇത് കാന്‍്സറിന്റെ ബീജങ്ങളാകുമോ? ലാബുകള്‍ തകര്‍ത്തു ആകാശത്തിലേക്ക് കടന്ന ഏതെന്കിലും മാരകവൈറസുകള്‍ ആകുമോ? എന്‍റെ ശരീരത്തില്‍് തുളച്ചുകയറി ദുരന്തങ്ങള്‍ വിതയ്ക്കുന്ന വൈറസുകള്‍, ആ എക്സോര്സിസ്റ്റുകള്‍്. അവ എന്‍റെ നേരെമാത്രം പാഞ്ഞടുക്കുന്നതെന്തിനു? ആ പറവകള്‍, പറവകള്‍ തന്നെയോ? അതിന്റെ ശബ്ദം കേള്‍ക്കു. beep beep, ഇങ്ങിനെയാണോ കിളികള്‍ ശബ്ദിക്കുക.
ഞാന്‍ ഇപ്പോള്‍ വൈറസ്‌ പരനോഇയയുടെ പിടിയിലാണ്.ഏതൊരു ആധുനികനെയും പോലെ.
ഒന്നാംനമ്പര്‍ ബസ്സില്‍കയറിയാണ് ഞാന്‍ ജോലിക്ക് പോകുന്നത്. ബോവ്നെസ്സിലേക്കുള്ള ഒരേ ഒരു ബസ്സാണതു. യാത്രക്കാര്‍് ഭൂരിഭാഗവും വെള്ളക്കാരാണ്. ചില സര്ദാര്ജികളുമുണ്ടു. ഉരുളക്കിഴങ്ങും സര്‍ദാര്‍ജിയും എവിടെയും കാണുമല്ലോ. "good morning, how are you today?" ഓരോ യാത്രക്കാരനെയും ബസ്സ്ഡ്രൈവര്‍ അഭിവാദ്യംചെയ്യുകയാണ്. ഇറങ്ങാന്‍ നേരം have a nice day എന്നും good eve/goodnight എന്നൊക്കെ അയാള്‍ പറയുന്നു. അവരുടെ ഡൂട്ടിയുടെ ഭാഗമാണോ ഈ അഭിവാദ്യങ്ങള്‍ എന്ന് ഞാന്‍ സംശയിക്കാറ്രുണ്ടു. അത്രയ്ക്ക് കൃത്യതയും മാന്യതയും. ഒരു മണിക്കൂര്‍ യാത്രയായതുകൊന്ടു ബസ്സിലാണ് പലരുടെയും breakfast.ചികെന്‍ സാന്‍്വിചും പോപുമാണ് സാധാരണ. ചില സ്ത്രീകള്‍ ആപ്പിള്‍ പൈ കഴിക്കുന്നതു കാണാം.നമ്മുടെ പഴംപൊരി പോലിരിക്കും. പക്ഷെ പൊരിച്ചത് ഏതോ ഫാക്റ്ററിയില്‍് എന്നെന്കിലുമായിരിക്കും. ഡിസ്പ്ലേ ഷെല്‍ഫില്‍ നിന്നെടുത്തു മൈക്രോവ് ചെയ്തു 'ഫ്രഷ്‌' ആയി നമുക്ക് തരുന്നു breakfast കഴിഞ്ഞാല്‍ എല്ലാവരും പുസ്തകം വായിച്ചുകൊണ്ടിരിക്കും. 60-70 കഴിഞ്ഞ പുരുഷന്മാര്‍് പെന്‍സില്‍ എടുത്തു കളങ്ങള്‍ പൂരിപ്പിക്കുന്നതു കാണാം.sudoku അല്‍്ഷെമിര്സ് എന്ന പ്രന്ഞനഷ്ട്ടപ്പെടുത്തുന്ന രോഗം ഇല്ല എന്ന് അവര്‍ ഉറപ്പുവരുത്തുന്നത് പൂര്‍ത്തിയായ ഈ കളങ്ങള്‍ നോക്കിയാണത്രെ.





വായനയുടെ ഓരോ മാസത്തെയും ട്രെന്‍ഡ് ലൈബ്രറികള്‍ പബ്ലിഷ് ചെയ്യാറുണ്ടു. പുരുഷന്മാര്‍ പൊതുവേ ഹൊറൊര്‍് പുസ്തകങ്ങളാണ് വായിക്കുന്നത്. പേയും പിശാചും നേര്‍ക്ക്‌നേര്‍ കടന്നുവരുന്ന ഈ പുസ്തകങ്ങള്‍ അവര്‍ കണ്ണെടുക്കാതെ വായിച്ചുകൊണ്ടിരിക്കും. അറുപതു കഴിഞ്ഞ സ്ത്രീകള്‍ ഏതാവും വായിക്കുക, രാമായണം? സോറി, ഇത് കത്തോലിക്കാ രാജ്യമാണല്ലോ, ബൈബിള്‍? തെറ്റി. അവര്‍ വായിക്കുന്നത് റൊമാന്‍സ് പുസ്തകങ്ങളാണ്. Eve Silver Seduced By a Stranger series. അതില്‍ ഒന്നെടുത്തു ഞാന്‍ വായിച്ചിട്ടുണ്ട്. എറണാകുളം എളൂര്‍ ലെണ്ടിംഗ് ലൈബ്രറിയില്‍് നാലു അലമാര നിറയെയിരിക്കുന്ന Mills and Boons ഞാന്‍ ഓര്‍ത്തു പോയി. പക്ഷെ ഇത് കാനഡയായതുകൊണ്ടു കുറച്ചുകൂടി കൊഴുപ്പും എരിയുമുണ്ടു. ഇടക്കിടെ ചില നല്ല കഷണങ്ങളും കടിക്കാം.
65 കഴിഞ്ഞ സ്ത്രീകള്‍ക്ക് രണ്ടു വഴികളാണുള്ളതു. മക്കളോ കൊച്ചുമക്കളോ അടുത്തില്ലാത്തതുകൊണ്ടു ഭയാനകമായ ഏകാന്തതയാണവര്‍് അനുഭവിക്കുന്നുതു. നാം ചെയ്യുന്നത്പോലെ ഓം ത്രയംബകം എന്ന മഹാ മ്രൃതുന്ജയ മന്ത്രം ചൊല്ലി ആത്മന്റ്റെ കര്‍മങ്ങള്‍ ശുദ്ധീകര്‍ക്കുന്നതിനെഅവര്‍ അവര്‍ ഭയപ്പെടുന്നു.മരണത്തെ അകറ്റുന്നത് മറ്റു വഴികളിലൂടെയാണ്.എല്ലാ മാസത്തിലും ഡോക്ടര്‍ സന്ദര്ശനം ഉളളതുപോലെ കൌണ്സില്ലര്‍ സന്ദര്ശനങ്ങളുമുണ്ടു. റൊമാന്‍സ് വായിക്കുവാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു. HRT എന്ന HormoneReplacementTherapy ചെയ്താല്‍ രണ്ടാം യവ്വനം വരികയായി. HRT ചെയ്യുന്ന സ്ത്രീകള്ക്കു കാന്‍സര്‍ വരുന്നു എന്നത് പിന്നീട് നടക്കുന്ന കാര്യമായതുകൊന്ടു അത് അവര്‍ കാര്യമാക്കുന്നില്ല. പ്രേമവും ശ്രൃംഗാരവും ജീവിതത്തിനു പുതിയ മധുരം നല്‍കുന്നു. വെപ്പുപല്ലുകള്‍ ഒറിജിനല്‍ പല്ലുകളേക്കാള്‍് മനോഹരമായതുകൊണ്ടും ചില്ലറ Pedicure കൊണ്ടും 65 കഴിഞ്ഞ സ്ത്രീകള്‍ ആത്മവിശ്വാസം വീണ്ടെടുക്കുന്നു.
germophobia
ബസ്സിപ്പോള്‍ downtown കഴിഞ്ഞു."ശ്ശ്," ബസ്സിലിരുന്ന ഒരു പെണ്‍കുട്ടി തുമ്മിയതാണ്. കര്‍്ചിഫ് എടുത്തു അവള്‍ മുഖം തുടച്ചു.വീണ്ടും വീണ്ടും അവള്‍ തുമ്മിക്കൊണ്ടിരിക്കുകയാണു. അവള്‍ നല്ല മര്യാദയുള്ള പെണ്‍കുട്ടിയാണ്. തുമ്മല്‍മര്യാദകള്‍ പാലിക്കുന്നു. കേര്ചിഫ്‌ എടുത്തു വായും മു‌ക്കും പൊത്തിപ്പിടിച്ചു വലിയ തുമ്മലിനെ ബലംപിടിച്ചു ഒരു ചെറിയ ശ് ലാക്കി അവള്‍ വിടുന്നു. എല്ലാ ബസ്സുകളിലും ട്രെയിനുകളിലും തുമ്മല്‍മര്യാദകള്‍ പഠിപ്പിക്കുന്ന ബോര്‍ഡ്കള്‍ ഉണ്ട്. തുമ്മല്‍ വന്നാല്‍ എങ്ങിനെ തുമ്മണമെന്നു ചിത്രസഹിതം അതില്‍ വിവരിക്കുന്നു( fightflu.ca). സംശയങ്ങളുണ്ടെന്കില്‍് വിളിക്കേണ്ട ഫോണ്‍നമ്പറും അതിലുണ്ട്.1 800 454 8302.
ഇവളുടെ തുമ്മല്‍ നടക്കുമ്പോള്‍ മറ്റൊരു കാര്യം നടക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുന്സീറ്റിലിരിക്കുന്ന നൂറുകിലോ ഭാരമുള്ള ഒരു സായിപ്പ് ഇവളുടെ ഓരോ തുമ്മലിനും വെടിയുണ്ട കണക്കെ തെറിച്ചുകൊണ്ടിരിക്കുന്നു. തുമ്മലിന് ഇത്ര ശക്തിയോ? അല്ല. തുമ്മുമ്പോള്‍ അയാളിലേക്ക് വരുന്ന കോടി കോടി വൈറസുകളെയോര്‍്ത്തു അയാള്‍ ഞെട്ടുകയാണ്.
ജര്മോഫോബിയ എന്ന അണുഭയം ഞങ്ങളെ കീഴടക്കികഴിഞ്ഞു. ഞങ്ങളെല്ലാം ഒരു ആന്റ്റിസെപ്റ്റിക് സൊസൈറ്റി സ്വപ്നം കാണുന്നവരാണ്.
തുമ്മലും ചുമയും പനിയും നീരളക്കവും പുതിയ രോഗങ്ങളാണോ? അതുള്ളവരെ ഒരു ബയോടെററിസ്റ്റിനെയെന്നപോലെ എന്തുകൊണ്ടാണ് സമൂഹം കാണുന്നത്?

കാനഡയിലെ തീവണ്ടികളില്‍ ഒരിക്കല്‍ വച്ചിരുന്ന ബഹുരാഷ്ട്ര മരുന്ന് ഭീമന്‍ Pfiser ന്റെ പരസ്യം എന്നെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നു. ഇന്ത്യ ഉള്പ്പെടെയുള്ള ചില രാജ്യങ്ങളുടെ ചിത്രങ്ങള്‍ ചുവന്ന നിറത്തില്‍ അതില്‍ കൊടുത്തിരിക്കുന്നു. ഒരു തെങ്ങ്, ഒരു കരിക്ക്, കരിക്കിനു മുകളില്‍ ഒരു അണുവിന്റെ ചിത്രം. നിങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് യാത്രചെയ്യുകയാണെന്കില്‍് ഹോട്ടലിലെ വെള്ളം കുടിക്കരുത്. കരിക്ക് പോലും കുടിക്കരുത്. പിന്നീട് കാണിച്ചിരിക്കുന്നത്‌ ഒരു ഇന്ത്യന്‍ കക്കൂസ്. ആ കക്കൂസിനു മുമ്പില്‍ ക്യൂനില്‍ക്കുന്ന നിക്കര്‍ മാത്രം ധരിച്ച ടൂറിസ്റ്റുകള്‍്. നിങ്ങള്‍ക്ക് ഡയേറിയ പിടിക്കാം. ഹെപ്പറ്റൈറ്റിസ് എ പിടിക്കാം. അവരെപ്പോലെ. നിങ്ങള്‍ കുത്തുവപ്പ്എടുക്കുക.


ഇനി ടൂറിസ്റ്റ്കള്‍ ഇന്ത്യയിലേക്ക്‌ വന്നില്ലെന്കിലും പ്രശ്നമുണ്ട്.ഏഷ്യയിലുള്ള ഫ്ലുപിടിച്ച ഒരു സ്ത്രീ വിമാനംകയറി കാനഡയിലേക്ക് വരുന്നു. അവള്‍ സഞ്ചരിച്ച നാല് വിമാനങ്ങളിലെ യാത്രക്കാര്‍ക്കും ഫ്ലുരോഗം നല്‍കുന്നു. എയര്‍പോര്ട്ടിലെ യാത്രക്കാര്‍ക്ക് ഫ്ലുപിടിക്കുന്നു. ഫ്ലുരോഗം പിടികൂടാതിരിക്കുന്നവര്‍് ആരെന്നു നിങ്ങള്ക്കറിയാം. ഫ്ലുഷോട്ട് എടുക്കുക. നിങ്ങളുടെ വൃത്തിയില്‍ മാത്രം കാര്യമില്ല.
വയറ്റാട്ടി മരുന്നുകാര്‍
അപമാനകരമാണ് ഒരു മൂന്നാംലോക രാജ്യക്കാരനായി ഇവിടെ ജീവിക്കുക എന്നത്. ഞാന്‍ അന്ധവിശ്വാസങ്ങളുടെയും അഴുക്കിന്റെയും മാലിന്യത്തിന്റെയും 30കോടി പട്ടിണിക്കാരുടേയും പ്രതിനിധിയാണ്. വയറ്റാട്ടി മരുന്നുകാര്‍ ,പാമ്പെണ്ണക്കാര്‍്. ബോംബയിലൂടെ യാത്ര ചെയ്താല്‍ സെപ്റ്റിക് ആകുമത്രേ. "Oh,you from India, is it really like this?" സ്ലംഡോഗ് കണ്ടതിനുശേഷം അവര്‍ ചോദിക്കുന്നു.
രണ്ടുദിവസം മുമ്പ് കാല്ഗറി ഹെറാള്‍്ഡ് എന്ന ന്യൂസ്‌പേപ്പറില്‍ ഒരു ന്യൂസ്‌വന്നു. ദരിദ്രനായ ഒരു ഇന്ത്യന്‍ കൃഷിക്കാരന്‍ കടംവീട്ടുവാന്‍ വേണ്ടി തന്റെ ഭാര്യയെ പണയംവച്ചത്രേ. ഈ ന്യൂസ്‌ മുറിച്ചെടുത്ത് ഒരു വെള്ളക്കാരന്‍ എന്നെ കാണിച്ചു. sad indeed! അവനു അത്ഭുതം. ഇതു എവിടെയും നടക്കുന്നതാണ്, എന്‍റെ നാട്ടില്‍ മാത്രമല്ല. സങ്കടംവന്ന ഞാന്‍ ധൈര്യം സംഭരിച്ച് ഓഷോയുടെ ഒരു ജോക്ക് പറഞ്ഞു:
ഒരു സായാഹ്ന പ്രഭാഷണത്തില്‍ ഒരു അനുയായി ഓഷോയോട് ചോദിച്ചു:
എന്തുകൊണ്ടാണ് ഒരു കര്‍ത്താവ്‌ ഇവിടെ അമേരിക്കയില്‍ പിറക്കാത്തത്? ഓഷോ പറഞ്ഞു: കര്‍ത്താവു പിറക്കുന്നതിനു ഒരു കന്യാമറിയം വേണമല്ലോ. അതിനെവിടെ ഇവിടെ ഒരു കന്യക?
ഫ്ലുയിലേക്ക് തന്നെ മടങ്ങാം
ഫ്ലു നേരിടുന്നതിനു ഗവണ്മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. റ്റി്വിയിലൂടെ നിര്‍ദ്ദേശം കൊടുത്തുകൊന്ണ്ടിരിക്കുന്നു. നിങ്ങളുടെ അടുത്തിരിക്കുന്നത് നിങ്ങള്‍ അറിയാത്ത ഒരു തുമ്മല്‍ഭീകരനാകും. എല്ലാ സ്കൂളുകളും കുട്ടികളുടെ അമ്മമാര്‍ക്ക് അപകടവാണിംഗ് കൊടുത്തുകഴിഞ്ഞു: സ്കൂളുകള്‍് ചുമവിമുക്തമാക്കുന്നതിനു PTA കൂടുന്നു.സ്കൂളില്‍ ഒരു കാരണവശാലും ചുമ വച്ചുപൊറുപ്പിക്കില്ല. തുമ്മിയും ചീറ്റിയും ആരെന്കിലുമെത്തിയാല്‍്, മഞ്ഞാണോ മഴയാണോ എന്ന് നോക്കാതെ ആദ്യം അവരെ പ്രത്യേക സെല്ലിലേക്ക് മാറ്റും. ക്വാറണ്ടൈന്‍് ചെയ്യപ്പെടും. നല്ല ഉദ്ദേശം മാത്രമേയുള്ളൂ. ഫ്ലു ഇല്ലെങ്കില്‍ സന്തോഷത്തോടെ ഒരു candy നല്‍്കി അവരെ വിടും. ഫ്ലു ഉണ്ടെന്കിലോ, ഒരു അണുഭീകരനെ എന്നപോലെ അണുവിമുക്ത വാഹനത്തില്‍ അടച്ചുപൂട്ടി വീട്ടിലെത്തിക്കും. കുട്ടിയുടെ അമ്മ ചാര്‍ജ് ചെയ്യപ്പെട്ടേക്കാം.
ഹോവര്ഡ് ഹുഘെസ്‌മാര്‍
നിങ്ങള്‍ Howard Hughes നെക്കുറിച്ച് കേട്ടിരിക്കും. അണുക്കളെ പേടിച്ചു ജീവിച്ച ഒരു കോടീശ്വരന്‍്. വിമാന എഞ്ചിനീയര്‍ ആയിരുന്ന അയാള്‍ സിനിമ നിര്‍മാതാവും നല്ല സംവിധായകനുമായിരുന്നു. തന്റെ ഒരു പടത്തിന്റെ പെര്ഫെക്ഷ്നുവേണ്ടി വേണ്ടി 150 പ്രാവശ്യം അയാള്‍ ആ പടം കണ്ടിട്ടുണ്ടത്രേ. അയാള്‍ക്ക് ഒരു വിചിത്ര സ്വഭാവം ഉണ്ടായിരുന്നു. അയാള്‍ ആരെയും തൊടില്ല. ആരും അയാളെ നോക്കുവാനോ അയാളോട് സംസാരിക്കുവാനോ പാടില്ല. അണുക്കളെ പേടിച്ചു അയാള്‍ ആരെയും തൊടില്ല. ആര്‍ക്കും കൈകൊടുക്കില്ല. വാതില്‍പിടിയില്‍ പോലും തൊടില്ല. സ്റ്റുഡിയോയുടെ ഇരുട്ട്മുറിയില്‍ നാല്മാസക്കാലം അയാള്‍ കഴിച്ചുകൂട്ടി. ചോക്ലേറ്റ്ബാറും പാലുംമാത്രം കഴിച്ചു. ഉടുത്ത വസ്ത്രത്തെ ഭയപ്പെട്ടിരുന്ന അയാള്‍ സാനിറ്റൈസ് ചെയ്ത നാപ്കിന്‍്സ്കൊണ്ടു നഗ്നത മൂടി.
ഇന്ന് ഇവിടെ എല്ലാവരും Howard Hughesമാര്‍.എല്ലാവരും തന്നെ പിടികൂടുന്ന അണുക്കളെ ഭയന്ന് നിലവിളിക്കുന്നു. എപ്പോഴും വിഷമിക്കുന്നു.
ഈ ഭയം കുട്ടികളില്‍ വരെ എത്തി. തന്റെ ചങ്ങാതി ഒന്ന് ചുമച്ചാല്‍ ചങ്ങാതിമാര്‍ ഓടി ഒളിക്കുന്ന കാലത്തിലേക്ക് നാം അടുക്കുന്നു.
സ്കൂള്‍ ഒരു ഭാഗം മാത്രം. സാനിറ്റൈസേസ് എല്ലാ സ്ഥലങ്ങളിലും വച്ചിട്ടുണ്ട്. ഷോപ്പിങ്ങ്മാളുകളില്‍്, എലിവേറ്ററുകളില്‍്, ഓഫീസുകളില്‍്. എല്ലായിടത്തും. പാസ്സ്‌വേര്‍ഡ്‌ അടിച്ചു കൊടുത്താലേ ജോലിസ്ഥലത്തെ വാതില്‍ എനിക്ക് വേണ്ടി തുറയൂ. പക്ഷെ അതിനുമുമ്പ് കൈ സാനിറ്റൈസ് ചെയ്യണം.
ഏതോ ഒരു സിനിമയില്‍ ജഗതി ഒരു കോഴിയുമായി SIയുടെ വീട്ടിലേക്കു വരുന്നു.കാളിംഗ്ബെല്‍ അടിക്കുവാന്‍ ഉയര്‍ത്തിയ കൈ അയാള്‍ പെട്ടെന്ന് താഴ്ത്തുന്നു. വേണ്ട, വിരലടയാളം പതിയും. ബെല്‍, കോഴിയുടെ ചുണ്ടുകൊണ്ടു അമര്‍ത്തുന്നു. ഇവിടെയും എലിവേറ്ററുകളുടെ ബട്ടണുകള്‍ കാറിന്റെ കീ കൊണ്ടാണ് ചിലര്‍ അമര്‍ത്തുന്നതു. വാഷ്റൂമില്‍് കയറിയാല്‍് ഫ്ല്ഷ്ചെയ്യുന്നതിന് കാല്‍വിരല്‍ ഉപയോഗിക്കുന്നു. വാതില്‍ പിടിയില്‍ തൊടാതിരിക്കുവാന് ഷോള്ഡര്‍്കൊണ്ടു ഡോര്‍ തള്ളിതുറക്കുന്നു.
പ്രശ്നങ്ങളാണ്.
അണുകടിയേല്‍്ക്കാതെ ബസ്സില്‍ എങ്ങിനെ കയറും. എല്ലാവരും പിടിച്ച കമ്പിയില്‍ തന്നെയല്ലേ നമ്മളും പിടിക്കേണ്ടത്‌. ബാങ്കിലെ പണമെഷീനില്‍് നിന്നും പണം എങ്ങിനെ എടുക്കും. ആ പത്തു കട്ടകള്‍ തന്നെയല്ലേ നാമും അമര്‍്ത്തുന്നതു. വരുന്ന കാശ് എങ്ങിനെ എടുക്കും. അതില്‍ അണുക്കള്‍ ഉണ്ടാകില്ലേ.
ഭയം പടരുകയാണ്
പ്രണയിനിയുടെ ചുംബനങ്ങള്‍്
പ്രണയിനിയുടെ ചുംബനം, അതിനി സ്വപനം മാത്രമാകുമോ?
കാല്‍വിരലുകളില്‍ ഏങ്ങി, കഴുത്തിലേക്കു കൈ പടര്‍ത്തി,നെഞ്ചമര്‍്ത്തി കാമുകി തരുന്ന ആ മുത്തമുണ്ടല്ലോ, ഹോ ,അതിനി വാ യുവിലായിരിക്കുമോ?
അണുക്കളേക്കാള്‍് ഭയാനകമായ അണുഭയം നമ്മില്‍ നിറച്ചവരാരാണു?

ഇലിനോയിസിലെ മിലാനിലെ McDonald റെസ്റ്റോറന്റ്റില്‍് ഒരു ജോലിക്കാരന്‍ ഭക്ഷണം എടുത്തുകൊടുത്തു. 2008 ജൂലൈയില്‍ ഏഴുദിവസമാണ് അയാള്‍ അവിടെ ജോലിചെയ്തത്. ഹെല്‍ത്ത്‌ പരിശോധകര്‍ അയാള്‍ക്ക് ഹെപ്പറ്റൈറ്റിസ് എ ഉണ്ടെന്നു കണ്ടെത്തി. അയാള്‍ വാഷ്റൂമില്‍് കയറി രണ്ടുപ്രാവശ്യം കൈകഴുകാതെ അടുക്കളയിലേക്ക് വന്നുകാണുമെന്നു ഹെല്‍ത്ത്‌കാര്‍ മനസ്സിലാക്കുന്നു. പ്രശ്നം അതല്ല. ഈ ഏഴുദിവസം 10000 ആളുകളാണ് അവിടെ നിന്ന് ഭക്ഷണംകഴിച്ചത്. അവരെയൊക്കെ ഹെപ്പറ്റൈറ്സ് എ പിടികൂടിയിട്ടുണ്ടാവും. അടിയന്തിരമായി ഹോട്ടല്‍കാരും ഹെല്ത്തുകാരും മീറ്റിംഗ്കൂടി. ഹോട്ടല്‍ മൂന്നുദിവസത്തേക്ക് ശുദ്ധികരണത്തിന്വേണ്ടി പൂട്ടി. മക്ഡൊണാള്ഡിന്റെ ചിലവില്‍ വന്നവര്‍ക്കൊക്കെ ഹെപ്പറ്റൈറ്റിസ് എ യുടെ ഇഞ്ചക്ഷന്‍ കൊടുത്തു. ഇന്ജെക്ഷനുവേണ്ടി വേണ്ടി ധാരാളംപേര്‍ വന്നു. ഒന്നുകൂടി ഉറപ്പാക്കുവാന്‍ ചിലര്‍ രണ്ടു പ്രാവശ്യം ഷോട്ട് എടുത്തുവത്രേ.
എലിപ്പനിയല്ല, പുലിപ്പനി
ഇക്കാര്യത്തില്‍ നമ്മള്‍ കേരളീയരുംമോശമല്ലല്ലോ. എലികള്‍ എത്രയോ ആയിരംവര്‍ഷങ്ങളായി നമ്മോടൊപ്പം ജീവിക്കുന്നു.മനുഷ്യരെക്കാള്‍മുമ്പ് ഇവിടെ വന്നത് എലികളാണല്ലോ. അവ മൂത്രമൊഴിച്ചു തന്നെയാണ്ഇത്രയും കൊല്ലം ജീവിച്ചത്. മാലിന്യനഗരമായ കൊച്ചിയില്‍് കണ്ട ഒരുതരം പനിയെ അവര്‍ എലിപ്പനി എന്ന്പേരിട്ടു വിളിച്ചു. കാരണം, എലി കാനകളില്‍ മൂത്രമൊഴിക്കുന്നു. കൊച്ചിന്‍ കോര്‍പറേഷന്‍ എലിവേട്ട തുടങ്ങി. കോടി രൂപയുടെ വിഷംവാങ്ങി അവര്‍ സകല ജലാശയങ്ങളിലും തളിച്ചു. എലിപ്പനിയല്ല, പുലിപ്പനി. എന്ന് കേരളത്തിലെ പ്രകൃതിചികിത്സ പ്രവര്‍ത്തകര്‍ പ്രചാരണം നടത്തി. കൊച്ചിയിലെ മലിനമായ ഓടയില്‍ കാല്‍മുറിച്ചു നിന്ന് ജേക്കബ്‌ വടക്കാന്ചേരിയും ഏഴു പ്രകൃതി ചികിത്സ പ്രവര്‍്ത്തകരും, പനിയുടെ യഥാര്‍ത്ഥ കാരണത്തെ എലിയുടെ തലയില്‍ വച്ചുകെട്ടുന്നതിനെതിരെയും കോടി കണക്കിന് രൂപയുടെ കൊട്ടേഷന്‍് കൊടുത്തു വിഷം വാങ്ങി ജലാശയങ്ങള്‍ വിഷമയമാക്കുന്നതിനെതിരെയും പ്രതിഷേധിച്ചു.
കുറച്ചുനാള്‍ കഴിഞ്ഞു ഗവണ്മെന്റ് അറിയിപ്പുണ്ടായി: എലിപ്പനിയുറെ കാരണം എലി മൂത്രമിറ്റിച്ചതുകൊണ്ടല്ല!
അണുക്കളേക്കാള്‍് ഭയാനകമായ ഭയം നമ്മില്‍ കുത്തിവക്കുന്നവരാരാണു? ചാറ്റല്‍മഴ കൊള്ളരുതേ നീരളക്കം പിടിക്കും എന്ന അമ്മമൊഴി നമുക്ക് നഷ്ട്ടമായതെങ്ങിനെ? കോടാനുകോടി വൈറസുകള്‍ നിന്നെ തേടിനടക്കുന്നു എന്ന ശാസ്ത്ര അറിവുകള്‍ നമ്മെ മനോരോഗികളാക്കുമ്പോള്‍് ഭീമന്‍ മരുന്ന് കമ്പനികള്‍ നമുക്ക് സഹായമായി വരുന്നതിനു പിന്നിലെ വാണിജ്യ താല്പര്യമെന്തു?
Part 2
ബഹുരാഷ്ട്ര മരുന്ന്കമ്പനികളും ആന്റ്റിബയോട്ടിക്കില്‍് തിടം വയ്ക്കുന്ന സൂപ്പര്‍ ബഗ്കളും
.

Thursday, June 4, 2015

കഞ്ഞിക്കലം

Azeez KS
വീട്ടിലേക്കുപോകുവാനുള്ള ഒരുക്കത്തിലാണ്.
എനിക്കിവിടെ സ്ഥാവരവസ്തുക്കളില്ല. ജംഗമവസ്തുക്കളെ ഞാനൊന്നു നോക്കി.
എല്ലാം ഉപേക്ഷിക്കേണ്ടവ. എല്ലാം ഓരോരൊ ഓ൪മ്മകള്‍ തരുന്നവ.

ഉപേക്ഷിക്ക തന്നെ. എത്ര പ്രിയെപ്പെട്ട വസ്തുക്കള്‍ ഉപേക്ഷിച്ചിട്ടാണ് ആത്മാവ് ശരീരം വെടിഞ്ഞുപോകുന്നത് ? പിന്നെയാണോ ഇത്
അധികനാള്‍ നാട്ടില്‍ നില്‍ക്കുവാന്‍ പ്ലാനുണ്ടായിരുന്നതുകൊണ്ട് ഒരിക്കല്‍ നാട്ടില്‍ പോയപ്പോള്‍ മുറി വെക്കേറ്റ് ചെയ്താണ് പോയത്. മൂന്നു മാസത്തേക്ക് വെറുതെ മൂവായിരം ഡോള൪ കളയുന്നതെന്തിന്, ഒരു വരുമാനവുമില്ലാതെ.
ഭക്ഷണശേഷിപ്പുകളെല്ലാം കറുത്ത ബിന്നിലിട്ടു. രണ്ട് നല്ല വിന്‍റ്൪ ജാക്കറ്റുകളുണ്ടായിരുന്നു. അതു സാല്‍വേഷന്‍ ആ൪മിക്ക് കൊടുക്കുവാന്‍ മാറ്റിവച്ചു. അത് കൊടുക്കുവാന്‍ വേണ്ടി എടുത്തപ്പോള്‍ ആ ജാക്കറ്റിലെ സ്റ്റിക്ക൪ കണ്ടു. മുമ്പ് സാല്‍വേഷന്‍ ആ൪മിക്കാരുടെ ത്രിഫ്റ്റില്‍ നിന്നും വാങ്ങിയത്. ഹഹഹ. അവിടെ നിന്ന് വാങ്ങിയത് അവിടെത്തന്നെ ദാനമായി നല്‍കുന്നതെങ്ങിനെ ?
അത് കളഞ്ഞു.

ഒരു ബെഡ് ഉണ്ടായിരുന്നു. പുതിയ മലയാളി പിള്ളേരോടൊക്കെ ചോദിച്ചു, ഒരുത്തനും വേണ്ട. പുതിയ ഇമ്മിഗ്രന്‍റിന് സീലുപൊട്ടിക്കാത്ത നല്ല ഒന്നാന്തരം ബെഡും സെറ്റും ഫ്രീയായിക്കിട്ടുമ്പോള്‍ ആ൪ക്കുവേണം ഇത്. കുറെ മക്കളുള്ള ഒരു ടാന്‍സാനിയക്കാരന്‍ മുഹമ്മദിനെ കിട്ടി. ഭാഗ്യം, അയാളത് കൊണ്ടുപോയി.
ഒരാഴ്ച കഴിഞ്ഞപ്പോള്‍ അയാളുടെ ഒരു ഫോണ്‍: അസീസ് എനിക്ക് പുതിയ ബെഡ് കിട്ടി. അസീസിന് ആവശ്യമുണ്ടെങ്കില്‍ ഞാനത് തരാം. ഞാനൊന്ന് കിടുങ്ങിപ്പോയി, അത് തിരിച്ചുവരികയോ? സന്തോഷത്തോടെ കൊടുത്ത ബൊമ്മയുടെ കഥയോ൪ത്തു. ഞാന്‍ പറഞ്ഞു, അരുത്, ഒരിക്കല്‍ ദാനം ചെയ്തത് ധ൪മ്മി തിരിച്ചെടുക്കാറില്ല. ഭാഗ്യത്തിന് അയാള്‍ പിന്നെ വിളിച്ചില്ല.
മുറിയിലുണ്ടായിരുന്ന ഗ്ലോബ്, മാക്ലീന്‍സ് ഒക്കെ നീല ബിന്നിലിട്ടു. മുറി ഒരു വിധം കാലിയാക്കി.
ഒടുവില്‍ ഒരു കഞ്ഞിക്കലം ബാക്കിയായി.
എറണാകുളത്തുള്ള കാളിയപ്പ ചെട്ടിയാരുടെ കടയില്‍ നിന്ന് ഭാര്യ വാങ്ങിത്തന്നത്. നല്ല ഗേജുള്ളത്. ഭാര്യ വാങ്ങുമ്പോള്‍ നല്ല ഗേജും ഗുണമേന്മയുള്ളതുമേ വാങ്ങൂ. നല്ല ബന്ധങ്ങള്‍ ഖിയാമത് വരെ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നത് തെറ്റല്ലല്ലോ. അതുപോലെ ഈ കലവും.
കഞ്ഞിമാത്രമല്ല, തണുപ്പു രാജ്യത്തേക്കല്ലേ അതിയാന്‍ പോകുന്നത്, ഒന്ന് വെള്ളം കാച്ചേണ്ടിവന്നാല്‍, അതിനും ഉപകരിക്കട്ടെ.

ആ കലം ഒരു പ്രശ്നമായി.
കിച്ചന്‍ വേസ്റ്റ് ഇടുന്ന കറുത്ത ബിന്നിലിടുവാന്‍ വയ്യ. പ്ലാസ്റ്റിക് , കാ൪ഡ് ബോ൪ഡ് പെട്ടി  എന്നിവയിടുന്ന നീലബിന്നിലിടുവാനും വയ്യ. ചില പഞ്ചാബികള്‍ ചെയ്യുന്നതുപോലെ പൊതിഞ്ഞുകെട്ടി വേണമെങ്കില്‍ സിറ്റിയെ പറ്റിക്കാം. ഇത്രയും നല്ല ഒരു ജീവിതം തന്ന ഈ രാജ്യത്തെ ഞാന്‍ ചതിക്കുകയോ, നിയമങ്ങള്‍ ലംഘിക്കുകയോ, വയ്യ. ഞാന്‍ നല്ല ഒരു സമരിറ്റനാണ്. കലം മാത്രം ബാക്കിവച്ചു.
എന്‍റെ കമ്പനിയില്‍ മെറ്റല്‍ ട്രാഷ് റിസൈകിള്‍സ് ഉണ്ട്. നല്ല തീരുമാനം. പിറ്റെ ദിവസം ജോലിക്കുപോയപ്പോള്‍ കാളിയപ്പചെട്ടിയാരുടെ കലം പൊതിഞ്ഞ് എന്‍റെ കമ്പനിയിലേക്ക് കൊണ്ടുപോയി. സീറ്റില്‍ തന്നെ വച്ചു. വൈകീട്ട് പോരാറായപ്പോള്‍ പൊതിയഴിച്ച് ആരും കാണാതെ ആ മെറ്റല്‍ ട്രാഷ് ബിന്നിലിട്ടു. എന്‍റെ കലം എത്തേണ്ടിടത്തെത്തി. ഞാന്‍ എത്ര നല്ല പൌരനായി. നല്ല ഒരു പരിസ്ഥിതി പ്രേമി. അങ്ങിനെയായിരുന്നു ഞാന്‍ പണ്ട്, ഇപ്പോള്‍ വീണ്ടും . താങ്ക്യു കാനഡ.

പിറ്റെ ദിവസം ജോലിക്കുചെന്നപ്പോള്‍ എന്‍റെ ഡിപ്പാ൪ട്ടുമെന്‍റില്‍ മൂന്നുനാലു പെണ്ണുങ്ങള്‍ വട്ടം കൂടി നില്‍ക്കുന്നുണ്ട്.
ഒരു ഗോളാന്തരജീവിയെ കണ്ടതുപോലെ ആ മദാമ്മ എന്തോ നോക്കുന്നുണ്ട്.

അടുത്തെത്തിയപ്പോള്‍ ഞാ.ന്‍ കണ്ടു, എന്‍റെ മേശപ്പുറത്ത് എന്‍റെ പ്രിയപ്പെട്ട കഞ്ഞിക്കലം.
മെറ്റല്‍ ട്രാഷില്‍ കിടക്കുന്നത് ഡയാനാണ് കണ്ടത്. അവരത് പൊക്കിയെടുത്തു.

ഡയാന്‍ പറഞ്ഞു: ഇത് ഇന്‍റസ്ട്രിയല്‍ മെറ്റല്‍ റിസൈക്ളിംഗുനുള്ള ബിന്നാണ്. ഇത് ഇതിലിടുവാന്‍ പാടില്ല. ഇതുപോലുള്ള സാധനങ്ങള്‍ നിക്ഷേപിക്കുവാനുള്ള ഒരു ഫോണ്‍ നമ്പറും അവ൪ പറഞ്ഞുതന്നു.
വൈകീട്ട് ഞാനെന്‍റെ കഞ്ഞിക്കലവുമായി തിരിച്ചുപോന്നു.
പഞ്ചാബിയെപ്പോലെ ഞാനത് പ്ലാസ്റ്റിക്കിലാക്കി നീല ബിന്നിലൊതുക്കി

Thursday, May 14, 2015

മേടസൂര്യന്

മേടസൂര്യന്
azeez ks
ഹേ സൂര്യാ , പ്രഭാകരാ, നിന്നെ ചുറ്റിപ്പറ്റിയാണ് നാളത്തെ ഞങ്ങളുടെ ഉത്സവം. വിഷു.
നീ അന്ന് നീതിമാനാണത്രേ. തുല്യമായി ശോഭ നല്‍കുന്നവന്‍. ഇരുട്ടുപോലെ വെട്ടവും. നീ ഞങ്ങളുടെ വൈദ്യനാഥന്‍.

പക്ഷേ നീ ഞങ്ങളുടെ ദൈവമല്ല. നിനക്ക് മുമ്പേ, നിന്നേക്കാളും കോടാനുകോടി പിണ്ഡമുള്ള എത്രയെത്ര നക്ഷത്രങ്ങള്‍, നോക്കൂ, മരിച്ച് കറുത്ത ചുഴിയായി, തമോഗ൪ത്തമായി രാക്ഷസനായി അതിലൂടെ കടന്നുപോകുന്ന എല്ലാത്തിനേയും വിഴുങ്ങി കാലമില്ലാതെ, സ്ഥലമില്ലാതെ ഈ മഹാപ്രപഞ്ചത്തില്‍ നശിച്ചുകിടക്കുന്നു.
നിന്നെക്കാളും വലിയ വലിയ നക്ഷത്രങ്ങള്‍. അതിലുണ്ടായിരുന്ന, കോടാനുകോടികോടി വ൪ഷത്തെ വിവരങ്ങള്‍, അറിവുകള്‍, കരച്ചിലുകള്‍, ഹ൪ഷം, രഹസ്യങ്ങള്‍, പ്രണയം മരണം പ്രാണവേദന എത്രയെത്ര വിവരങ്ങള്‍ അതിനോടൊപ്പം ഒന്നും പുറത്തുവരാതെ ഇരുണ്ടുകിടക്കുന്നു.
ഭൌതീകപ്രപഞ്ചത്തിലെ ഒരു നിയമവും നിനക്ക് അന്ന് ബാധകമല്ല. നിനക്ക് ദ്രവ്യമില്ല. നിനക്ക് പിണ്ഡമില്ല. നിന്‍റെ ഊ൪ജ്ജം അനന്തം. എന്നിട്ടും നിനക്ക് വ്യാപ്തമില്ല. നീ ഇല്ല. നിന്‍റെ അസ്തിത്വം ശൂന്യം. എത്ര ദയനീയമായ അവസ്ഥ.
അതുകൊണ്ട് സൂര്യാ ഭൌതീകനിയമങ്ങള്‍ ബാധകമല്ലാത്ത ഒരു ലോകത്തെക്കുറിച്ച് നീ നിന്‍റെ ഭൂമിസന്തതികള്‍ക്ക് പറഞ്ഞുകൊടുക്കൂ.
ആ൪ക്കും ആരേയും സഹായിക്കുവാന്‍ കഴിയാത്ത ഒരു ലോകത്തെക്കുറിച്ച്, ഭൂമിയിലെ ധനവും അറിവും അഹങ്കാരവും പദവിയും നിഷ്ഫലമാകുന്ന ഒരു കാലത്തെക്കുറിച്ച് നീ പറഞ്ഞുകൊടുക്കുക‌

41

നമ്മുടെ മാതൃഭാഷ നമ്മുടെ രക്തമാണ് മാംസമാണ്. അത് നമ്മുടെ സംസ്കാരമാണ്.
ഹാപ്പി വിഷു.
കണ്ണന് കണിവെള്ളരി
നാണം കെട്ട മലയാളികളെ, മക്കളോട് പറയരുത് അത് Oriental Pickling Melon ആണെന്ന്.

പണ്ട് അരവിന്ദന്‍ ചെറിയ മനുഷ്യരും വലിയലോകവും
എന്ന കാ൪ട്ടൂണില്‍ പറഞ്ഞതുപോലെ
മകരവിളക്കിന് മലചവിട്ടുക അത് ഫോ൪ട്ടി വണ്ണിലെ ലാമ്പിനാകരുത്.

കുട്ടികള്‍ ദൈവത്തെപ്പോലെയാണ്


azeez ks
കുട്ടികളില്‍ നിന്ന് പലതും പഠിക്കുവാനുണ്ട്. ഉദാഹരണത്തിന് ചോറും കൂട്ടാനുമെന്ന പരമ്പരാഗത ശല്യമൊഴിവാക്കി വായിലും കയ്യിലും പറ്റിപ്പിടിക്കാത്ത ബ൪ഗ൪ പോലുള്ളവ കഴിച്ച് എങ്ങിനെ ഹെല്‍ത്തിയായി ജീവിക്കാം, എങ്ങിനെ നല്ല ഭ൪ത്താവാകാം എക്സ്ട്രാ എക്സ്ട്രാ
ശ്ശെ, വെറുതെ മുപ്പതു കൊല്ലം പാഴായി, ഇതൊന്നും പഠിക്കാതെ.
ജീവിതത്തിലെ നല്ല ആനന്ദനിമിഷങ്ങള്‍ നഷ്ടപ്പെടുത്തി. ചോറും കറിയും വയ്ക്കുന്നതൊഴിവാക്കിയിരുന്നുവെങ്കില്‍ ഭാര്യയെ പ്രണയിക്കുവാന്‍ കുറച്ച് സമയം കണ്ടെത്താമായിരുന്നു.
പോച്ച്.
ഇപ്പോള്‍ തോന്നുന്നു, എന്‍റെ കാല്‍ഗറി സായിപ്പന്മാരെപ്പോലെ കുട്ടികളുണ്ടായിട്ട്, അവരില്‍ നിന്ന് പഠിച്ചതിനുശേഷം വിവാഹം ചെയ്താല്‍ മതിയായിരുന്നുവെന്ന്.

ഒരു ഓഷോ ജോക്

azeez ks
എന്‍റെ ഭ൪ത്താവിന്‍റെ അകാലചരമത്തില്‍ ഏറെ ദു:ഖിക്കുകയും എന്നെ സാന്ത്വനപ്പെടുത്തുകയും ചെയ്ത എല്ലാവ൪ക്കും നന്ദി രേഖപ്പെടുത്തുന്നു.
എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ സംബന്ധിച്ച എല്ലാവ൪ക്കും എന്‍റെ അകൈതവായ നന്ദി.
അന്ന് ഞാന്‍ എന്‍റെ ഒരു സുഹൃത്തിന്‍റെ കൂടെ ഒരു യാത്രയിലായിരുന്നതുകൊണ്ട് എനിക്ക് എന്‍റെ ഭ൪ത്താവിന്‍റെ മരണാനന്തരചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ക്കുണ്ടായ വിഷമത്തില്‍ അവരോട് ഞാന്‍ ക്ഷ‌മ ചോദിക്കുന്നു

ആവിപാത്രം

azeez ks
പനി കുര വലി ഇവയായി ആശുപത്രിയില്‍ പോയി. മാ൪ അഗസ്റ്റിന്‍ ജൂബിലി എംഎജെ) ആശുപത്രിയിലെ മിടുക്കനായ ഡോ. ജെയിംസ് സെബാസ്റ്റ്യന്‍. എത്രയോ ദശകങ്ങളായി വളരെ ചെറിയ ചിലവില്‍ ജനങ്ങള്‍ക്ക് വൈദ്യസഹായം നല്‍കുന്ന കത്തോലിക്ക ആശുപത്രി. സ്തുതിക്കുന്നു. ആതുരസേവനം മനുഷ്യസേവയാക്കിമാറ്റിയ കത്തോലിക്കാപള്ളി. 
ഇതുപോലുള്ള ഒരെണ്ണം ..... ഇല്ലാതെ പോയല്ലോ എന്നോ൪ത്ത് ഞാന്‍ ദു:ഖിച്ചു. മരുന്നിനും ഡോക്റ്റ൪ക്കും കൂടി ആകെ മുന്നുറുരൂപയില്‍ താഴെ മാത്രം.

ഞാന്‍ ആവി പിടിച്ച് ഇരിക്കുകയായിരുന്നു. മകന്‍ ഭയപ്പെടുത്തുന്നു. പോയി.

കാല്‍ഗറിയില്‍ എനിക്ക് ഒരു സുഹൃത്തുണ്ടായിരുന്നു. തൊടുപുഴക്കാരന്‍ ഒരു റാവുത്ത൪ ഡോക്റ്റ൪. അദ്ദേഹത്തെ ഞാനോ൪ത്തു. ശത്രു അടിക്കുന്നതിനു മുമ്പ് നാം അങ്ങോട്ട് കയറി അടിക്കണം എന്നതാണ് അദ്ദേഹത്തിന്‍റെ ഫിലോസഫി. ലക്ഷണപ്പിശകുകണ്ടാല്‍ ആന്‍റിബയോട്ടിക് സൈക്കിള്‍ തുടങ്ങുക.

വീട്ടില്‍ വന്ന് മേശമേല്‍ വച്ചു. അത് വെച്ച ഇന്നത്തെ പത്രത്തിലെ വാ൪ത്ത എന്നെ ഞെട്ടിച്ചു. അമേരിക്കയിലേക്കും കാനഡയിലേക്കും ഇനി മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡ്രഗ് കണ്‍ഡ്രോള൪ ഓഫീസിലെ സ൪ട്ടിഫിക്കറ്റ് കൂടി വേണമത്രേ. കാരണം ഇവിടെ നിന്ന് കൊണ്ടുപോകുന്ന പല മരുന്നുകളും അവിടെ നിരോധിച്ചതാണത്രെ.
ദൈവമേ, പനി കുര വലി ഒരു വശത്ത്, പത്രവാ൪ത്ത മറുവശത്ത്. ആവിപാത്രം അടുക്കളയില്‍. ഏത് വഴി?

ഒരു വെള്ളിയാഴ്ച‌ ചിന്ത‌


azeez ks
നടയില്‍ കിടന്ന് അടിപിടി.മൂന്നിന് പോകേണ്ട ചിറ്റൂരപ്പന്‍ അഞ്ചിന് പോയി. വെളുത്താട്ടമ്മയാണ് ബഹളം വയ്ക്കുന്നത്.
പള്ളിയില്‍ പോകുവാന്‍ ബസ്സ് കാത്തുനില്‍ക്കുകയായിരുന്നു. എന്തുകൊണ്ടും വെള്ളിയാഴ്ചയ്ക്കു പറ്റിയ വിഷയം.
ബസ്സിലിരുന്ന ഞാന്‍ ഭഗവാന്‍ കൃഷ്ണനെന്നപോലെ ഒന്ന് ഊറിച്ചിരിച്ചു.
അജ്ഞതയില്‍ കിടന്നുഴറുന്ന ഈ മനുഷ്യകൃമികള്‍ക്കെന്തറിയാം കാലത്തേയും സ്ഥലത്തേയും കുറിച്ച്. പാവങ്ങള്‍. ദു:ഖക്കടലില്‍ എത്രനാള്‍ പൊന്തിത്താഴണം. സംസാരചക്രം എത്ര മറികടക്കണം ഈ അജ്ഞതയകറ്റുവാന്‍.
12 : 03 നു പോകേണ്ടത് 12: 05 നു പോയി പോലും. ഹഹഹ.
സ്ഥലവും വെറും മായ. എല്ലാം മാരീചകാഴ്ചകള്‍.
കാലമില്ല. സ്ഥലമില്ല.
ആകുന്നു ഇല്ല, ആയിരുന്നു ഇല്ല ആയിരിക്കും ഇല്ല. എല്ലാം മിഥ്യയുടെ സൃഷ്ടികള്‍.
നാം അസത്യലോകത്ത് ജീവിക്കുന്നു. ഭൌതീകതയുടെ മിഥ്യയില്‍, സ്വന്തമെന്ന മിഥ്യയില്‍, സാമൂഹികതയെന്ന മിഥ്യയില്‍
ബസ്സില്‍ ഞാന്‍ ധ്യാനത്തിലിരുന്നുപോയി.കാലം കടന്നുപോയതറിയാതെ.വെളുത്താട്ടമ്മ തോണ്ടി. ഒരു കറുമ്പന്‍ മുമ്പില്‍. ടിക്കറ്റ്. സമയം 12: 10. ഞാന്‍ സ്ഥലകാലബോധത്തിലേക്കും നാണയം എന്ന മിഥ്യയിലേക്കും തിരികെയെത്തി.
ണിം ണിം. വെളുത്താട്ടമ്മ ഉരുണ്ടുതുടങ്ങി.