Thursday, July 3, 2014

സൂഫി മെഡിറ്റേഷന്‍


 
അസ്സലാമു അലൈയ്ക്കും.


സൂഫി മെഡിറ്റേഷനില്‍ താല്‍പര്യമുള്ളവ൪ക്കുവേണ്ടി ഒരു മെഡിറ്റേഷന്‍ ക്ലാസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നു.

പരിശുദ്ധ ഖു൪ആനില്‍ വന്നിട്ടുള്ള അല്ലാഹുവിന്‍റെ മഹത്തായ 99 നാമങ്ങള്‍ ഹൃദിസ്ഥമാക്കി, ഹൃദയത്തില്‍ ഉള്‍കൊണ്ട് ചൊല്ലുന്നവ൪ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കുമെന്ന് പ്രവാചകന്‍ മുഹമ്മദ് നബി ( സ) നമ്മോട് പറയുന്നു ( സഹീഹ് മുസ്ലിം, സഹീഹ് ബുഖാരി ).

അല്‍ഭുതകരമായ ഫലസിദ്ധിയുടെ കലവറയാണ് ഈ നാമങ്ങള്‍. ശരീരശുദ്ധിയോടും ഭക്തിയോടും കൂടി ഇത് പതിവായി ചൊല്ലുന്നവ൪ക്ക് തീ൪ച്ചയായും നല്ല ഫലം ലഭിക്കും.

പ്രപഞ്ചനിലനില്‍പ്പിന്‍റെ മഹാതത്വമാണ് ഈ ഓരോ ഇസ്മുകളിലും അടങ്ങിയിരിക്കുന്നത്. എല്ലാ തത്വങ്ങളുടേയും തത്വമാണ് ഈ നാമങ്ങള്‍.ഹൃദയം പ്രകാശപൂരിതമാകും. പാപങ്ങള്‍ അല്ലാഹു പൊറുക്കും. ജീവിതം എളുപ്പമാകും. പ്രയാസങ്ങള്‍ നീങ്ങിക്കിട്ടും. അല്ലാഹുവിന്‍റെ സഹായം ലഭ്യമാകും. മഹത്വമാ൪ജ്ജിക്കും.

തിന്മ, കുറ്റകൃത്യങ്ങള്‍, ഭൌതീക ആസക്തികള്‍, സമ്പത്തിനോടുള്ള അതിമോഹം, വ്യാമോഹം, സ്വാ൪ത്ഥത, കോപം ഇവയില്‍ നിന്ന് മോചിതരായി ഹൃദയം പരിശുദ്ധമാകുവാന്‍ ദിഖ്റുകള്‍ നമ്മെ സഹായിക്കുന്നു. എല്ലാ ജീവജാലങ്ങളോടും സ്നേഹമുണ്ടാകും.ആന്തരികജ്ഞാനം ലഭ്യമാകും. ശാന്തി ലഭിക്കും. സമാധാനമുണ്ടാകും. ഡിപ്രഷന്‍, മനോരോഗങ്ങള്‍, മാനസിക സമ്മ൪ദ്ദം എന്നിവ ഒടുങ്ങും. അല്ലാഹു നല്ല മാ൪ഗ്ഗങ്ങള്‍ വെളിവാക്കും. നല്ല തീരുമാനങ്ങള്‍ എടുക്കുവാന്‍ പ്രാപ്തി ലഭിക്കും.ഇന്‍ഷാ അല്ലാഹ്.

സൂഫി മെഡിറ്റേഷന്‍റെ ശാരീരികവും മാനസികവുമായ ഫലത്തെക്കുറിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ധാരാളം ശാസ്ത്രീയ പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഓരോ ദിഖ്റുകളും ഓരോ മന്ത്രം (Mantra) ആണ്. അല്ലാഹുവിന്‍റെ ഓരോ നാമങ്ങളും അത്യധികം ശക്തിയും ഊ൪ജ്ജവുമുള്ള ശബ്ദങ്ങളാണ്. എണ്ണം എത്തിക്കുന്നതിലല്ല കാര്യം. ഭക്തിയോടേയും വിശ്വാസത്തോടേയും അ൪പ്പണബോധത്തോടേയും ഈ ദിവ്യശബ്ദങ്ങള്‍ നാം താളത്തില്‍ ഉരുവിടുമ്പോള്‍ അത് ഹൃദയത്തിലേക്ക് പ്രവേശിക്കുകയും ഹൃദയം സാന്ത്വനമാകുകയും ചെയ്യുന്നു.

അല്ലാഹുവിലേക്കടുക്കുന്നത് ഹൃദയംകൊണ്ടാണ്. അല്ലാഹുവിലേക്ക് നമ്മെ അടുപ്പിക്കുന്ന പാലമാണ് ദിഖ്റുകള്‍. ദിഖ്റുകള്‍ ഊ൪ജ്ജതരംഗങ്ങളാണ്, ശക്തിയാണ്. ഹൃദയത്തിലേക്കിറങ്ങാതെ അധരം കൊണ്ട് ചൊല്ലുന്ന യാന്ത്രികഭക്ത൪ക്ക് അതിന്‍റെ ഗുണം കിട്ടിക്കൊള്ളണമെന്നില്ല. അവ൪ക്ക് ദിഖ്റുകളുടെ ആനന്ദരസം ആസ്വദിക്കുവാന്‍ കഴിയില്ല.ദിഖ്റുകള്‍ ഹൃദയത്തിന് കുളിരാണ്.

ഓരോ ദിഖ്റുകളും ആവ൪ത്തിച്ചാവ൪ത്തിച്ച് ചൊല്ലുമ്പോള്‍ അത് പോസിറ്റീവ് എന൪ജി ഉല്‍പ്പാദിപ്പിക്കുന്നു. ഓരോ മനുഷ്യ൪ക്കും ഒരു പ്രഭയുണ്ട്, അത് കൂടുതല്‍ തേജോമയമാകുന്നു. ദിഖ്റുകള്‍ തുട൪ച്ചയായി ചൊല്ലുന്ന ഒരു വ്യക്തിയുടെ നാഡി ഞരമ്പുകളും ശരീരവും ശുദ്ധിയാകുന്നു. ശരീരത്തിലെ ആന്തരിക എന൪ജിചാനലുകളുടെ തടസ്സങ്ങള്‍ മാറുന്നതുവഴി എന൪ജി സുഗമമായി പ്രവഹിക്കുന്നു.

ശ്രദ്ധ (concentration ) കിട്ടുന്നില്ല. ശ്രദ്ധ വഴുതിപ്പോകുന്നു. നമസ്കാരത്തില്‍ പോലും നൂറുനൂറു കാര്യങ്ങള്‍ തലയിലേക്കിരച്ചുകയറുന്നു. മനസ്സിനെ നിയന്ത്രിച്ചു നി൪ത്തുവാന്‍ കഴിയുന്നില്ല. ഇവ പലരും പറയുന്ന കാര്യങ്ങളാണ്. Attention Deficit Syndrome എന്നത് ഇന്ന് ലോകത്തില്‍ ഒരു മഹാരോഗമായി വള൪ന്നുകൊണ്ടിരിക്കുന്നു. ഒരു അദ്ധ്യാപകന്‍ ഒരു കുട്ടിയെ പഠിപ്പിക്കുമ്പോള്‍, കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, അദ്ധ്യാപകന്‍ പറയുന്നത് ശ്രദ്ധിക്കുവാന്‍ കുട്ടിക്ക് കഴിയുന്നില്ല. മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍, ഈ നിമിഷത്തില്‍ ( Present Moment ) ജീവിക്കുവാന്‍ നമുക്ക് കഴിയാതാകുന്നു. കഴിഞ്ഞുപോയ കാര്യങ്ങളും വരാനിരിക്കുന്ന ചിന്തകളും നമ്മുടെ ഈ നിമിഷത്തെ കൊല്ലുന്നു.

നമസ്കാരത്തിലും ഇത് സംഭവിക്കുന്നു. മതത്തെ വ്യാജമാക്കുന്നവന്‍ ആരെന്നു നീ കണ്ടുവോ എന്ന് അല്ലാഹു നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട് ( പരിശുദ്ധ ഖു൪ആന്‍ സൂറത്ത് 107 അല്‍ മാഊന്‍ ). അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനാണവന്‍. പാവപ്പെട്ടവന് ഭക്ഷണം നല്‍കുവാന്‍ പ്രോത്സാഹിപ്പിക്കാത്തവനാണവന്‍.പരോപകാര വസ്തുക്കള്‍ പോലും മുടക്കുന്നവനാണവന്‍. അതില്‍ തന്നെ അല്ലാഹു പറയുന്നു: എന്നാല്‍ നമസ്കാരക്കാ൪ക്ക് നാശം. അവ൪ തങ്ങളുടെ നമസ്കാരത്തില്‍ അശ്രദ്ധരാണ്, ജനങ്ങളെ കാണിക്കുവാന്‍ വേണ്ടി പ്രവ൪ത്തിക്കുന്നവരാണ്. നമസ്കാരത്തില്‍ ശ്രദ്ധയില്ല എങ്കില്‍ ഈ ചോദ്യം നമുക്കും ബാധകമാണ്. എന്തുകൊണ്ടാണ് നമസ്കാരത്തില്‍ പോലും നമ്മുടെ ഹൃദയം അല്ലാഹുവിന്‍റെ സ്മരണയില്‍ നിന്ന് ഓടിയകലുന്നത്?

അസ്വസ്ഥമായ മനസ്സില്‍ നിന്നാണ് പല രോഗങ്ങളും മുളപൊട്ടുന്നത്. മനസ്സ് ശാന്തമാകുക എന്നതാണ് ഒരു പരിഹാരം. അതിനുള്ള വഴി അല്ലാഹുവിന്‍റെ മഹത്തായ ഗുണവിശേഷങ്ങളായ പരിശുദ്ധ നാമങ്ങള്‍, ദിഖ്റുകള്‍ ഹൃദയത്തില്‍ ഉറപ്പിക്കുക എന്നതാണ്. നമസ്കാരത്തിലെ ശ്രദ്ധ (concentration) വ൪ദ്ധിപ്പിക്കുവാന്‍ സൂഫി മെഡിറ്റേഷന്‍ വളരെയധികം പ്രയോജനപ്രദമാണ്. അല്ലാഹുവിന്‍റെ നാമങ്ങളും ദിഖ്റുകളും സൂഫികള്‍ ധാരാളമായി ഇതിനായി ഉപ‌യോഗിക്കുന്നു. അതുവഴി അതു ചൊല്ലുന്നയാള്‍ക്ക് പല പ്രയോജനങ്ങളും ലഭ്യമാകുന്നു.ആ വഴിക്കുള്ള ഒരു പ്രായോഗിക അന്വേഷണമാണ് ഇതിലെ ഉള്ളടക്കം.

ആഴ്ചയില്‍ രണ്ടു മണിക്കൂ൪ ഇതിന്നായി നമുക്ക് ഉപയോഗപ്പെടുത്താം.അല്ലാഹുവിന്‍റെ ഇസ്മുകള്‍ക്കാണ് ശക്തി. ആരു ചൊല്ലിയാലും പ്രയോജനം കിട്ടും.

അടിസ്ഥാന യോഗയും ( Yoga ) ശ്വസനക്രിയയുടെ ( Pranayama ) വ്യത്യസ്ഥമായ വശങ്ങളും നമുക്ക് പഠിക്കാം. രോഗരഹിതമായ ഒരു ജീവിതത്തിന് വേണ്ടി നമ്മളാലാകുന്നത് ചെയ്യാം. എന്തിനും ഏതിനും ആശുപത്രിയിലേക്കോടുന്നത് നമുക്ക് അല്‍പം കുറയ്ക്കാം. വിഷം കലരാത്ത ഭക്ഷണക്രമം നമുക്ക് കഴിയുന്നത്ര ശീലിക്കാം.വിഷമരുന്നുകളില്‍ നിന്ന് മോചനം സാദ്ധ്യമാണോ എന്നു നോക്കാം.

ഇതിന് നല്ല ഉദ്ദേശ്യം മാത്രമേയുള്ളൂ. ഇതിനു പിറകെ ഒരു വോട്ടുപിടുത്തമോ മറ്റു പ്രസ്ഥാന സ്വാ൪ത്ഥതകളോ ഇല്ല.


താത്പര്യമുള്ളവ൪ ദയവായി ബന്ധപ്പെടൂ.

സ്നേഹത്തോടെ,



അബ്ദുല്‍ അസീസ് കളപ്പുരയ്ക്കല്‍

ചേരാനല്ലൂ൪ ജുംഅത്തുപള്ളിക്ക് പടിഞ്ഞാറുവശം



Thursday, June 12, 2014

Wheat Grass Juice

രണ്ടു രോഗങ്ങള്‍ക്കിടക്കുള്ള ആക്റ്റിവിസമാണ് ജീവിതമെന്ന് പറയാറുണ്ട്. ഒരു രോഗം വന്നുപെട്ടുപോയാല്‍ അതെങ്ങിനെയെങ്കിലും ഒന്ന് മാറിക്കിട്ടുവാനാണ് അടുത്ത ശ്രമവും പ്രാ൪ത്ഥനയും. അലോപ്പതി ചികിത്സാരീതികള്‍ ഫലിക്കാത്ത മാരകമായ രോഗങ്ങള്‍ വന്നാല്‍ പിന്നെ ജീവിതമെന്നത് മരണത്തിലേക്കുള്ള സഞ്ചാരം മാത്രമാണ്.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വെറുതെ ഒന്നു കയറിയിറങ്ങി. ദൈവമേ, ഭയങ്കരമായ അവസ്ഥയാണ്. ഒരിക്കല്‍ നമ്മെപ്പോലെ ഓടിച്ചാടി നടന്നിരുന്നവ൪ കാന്‍സ൪ വാ൪ഡില്‍ മരണം വേഗമെത്തണേയെന്ന പ്രാ൪ത്ഥനയോടെ കഴിയുന്നു. എല്ലാ കണ്ണുകളിലും നിരാശ. ബന്ധുക്കളെല്ലാം പിരിഞ്ഞുപോകുന്നു. കട്ടിന്‍തലക്കല്‍ കുത്തിയിരിക്കുന്ന അമ്മ. വരാന്തയില്‍ സങ്കടപ്പെട്ടിരിക്കുന്ന മകന്‍. വിറച്ചുവിറച്ച് വല്ലപ്പോഴും വന്നുപോകുന്ന അച്ഛന്‍. വാങ്ങേണ്ട വേദനഗുളികക്കുള്ള ചീട്ടും കയ്യില്‍പിടിച്ച് ആരേയോ കാത്തിരിക്കുന്ന ഭാര്യ. ഈ അവസരം മുതലെടുത്ത് രോഗശാന്തിപ്രാ൪ത്ഥന നടത്തുന്നവ൪ വന്നും പോയുമിരിക്കുന്നു. ഒരണക്കുപോലും ഗതിയില്ലാത്ത എത്രയോ പാവങ്ങള്‍.
ഇങ്ങിനെയുള്ള അവസ്ഥകളില്‍, മറ്റു പ്രതീക്ഷകള്‍ ബാക്കിയില്ലാത്ത അവസ്ഥയിലെങ്കിലും പരീക്ഷിക്കാവുന്ന ഒരു പുസ്തകം എനിക്കു കിട്ടി. പ്രകൃതിചികിത്സാചാര്യന്‍ സി ആ൪ ആ൪ വ൪മ്മ മൂന്നു പതിറ്റാണ്ടു പ്രചരിപ്പിച്ചിരുന്ന ഒരു ചികിത്സാരീതി. കാന്‍സ൪ വന്നു പോയാല്‍ ഒരേയൊരു വഴി തീ തൊടാത്ത ഭക്ഷണം കഴിക്കുക മാത്രമാണ് വഴി. പഴങ്ങള്‍, ഇലകളുടെ നീരു, വേവിക്കാത്ത പച്ചക്കറികള്‍ ഇവ മാത്രം. പച്ചക്കറികളും പഴങ്ങളും രാസവളകീടനാശിനി വിമുക്തമാകണം. എങ്കില്‍ മാത്രമേ ഫലസിദ്ധിയുണ്ടാകൂ. അതിന് സ്വന്തം ഉമ്മറത്ത് അത് ഉത്പാദിപ്പിക്കണം. അല്ലെങ്കില്‍ വിശ്വസിക്കാവുന്നതായിരിക്കണം.

എന്‍റെ കയ്യിലുള്ള പുസ്തകം Wheat Grass Juice panacea on the earth by Dr Gala by NavNeet publicationsഎന്ന പുസ്തകമാണ്. ഗോതമ്പു മുളപ്പിച്ച ഏഴു ദിവസം പ്രായമായ ചെടിയുടെ മിറക്ക്ലസ് പവറിനെക്കുറിച്ചാണ് ഈ പുസ്തകം
മരുന്ന് കഴിച്ച് മടുത്തോ, എന്നിട്ടും രോഗം ബാക്കിയായോ, കൂടിയോ
രക്ഷപ്പെടില്ലെന്ന് തോന്നുന്നുവോ?

വീറ്റ് ഗ്രാസിലെ അത്ഭുതകരമായ നീരും ക്ലോറൊഫിലും പച്ചരക്തമെന്നാണ് അറിയപ്പെടുന്നത്. അത് കേടുബാധിച്ച എല്ലാ കാന്‍സ൪ സെല്ലുകളും പുറംതള്ളി പുതിയ കോശങ്ങള്‍ ഉത്പ്പാദിപ്പിക്കുന്നു.
21 ദിവസം നിങ്ങള്‍ ഇത് കഴിക്കൂ. മുകളിലെഴുതിയ ഭക്ഷണരീതിയും കൂടുതല്‍ ഓക്സിജന്‍ കിട്ടുന്നതിനായി പ്രാണായാമയും ഒരു മുറിയില്‍ തനിയെ ശാന്തമായിരുന്ന് ഒരു മണിക്കൂ൪ മെഡിറ്റേഷനും ചെയ്യൂ.

മരണാസന്നന് വേറെ എന്താണ് ജോലി!

 ചെയ്യൂ. 21 ദിവസം. അല്ലെങ്കില്‍ രണ്ട് 21 ദിവസം ( 42 ദിവസം ). ഫലം കിട്ടുമോ എന്നു നോക്കൂ.
ഹീലിം ക്രൈസിസ് എന്ന നിലക്ക് വയറ്റിളക്കമുണ്ടാകും. തലവേദനയുണ്ടാകും.

Monday, May 5, 2014

കറാമത്

കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍)
azeez ks

കറാമത്( മിറക്ള്‍, അത്ഭുതപ്രവ൪ത്തികള്‍) എന്നത് അല്ലാഹുവിന്‍റെ ഔലിയാക്കള്‍, സൂഫികള്‍, ആഗ്രഹിക്കുന്ന ഒന്നല്ല. എല്ലാ കറാമത്തുകളും തന്‍റെ ഇഷ്ടപ്രാണനായ അല്ലാഹുവില്‍ നിന്നകറ്റുന്ന ബിംബങ്ങളാണ് എന്ന് സൂഫികള്‍ വിശ്വസിക്കുന്നു.

ഔലിയാക്കളെ, സൂഫികളെ, എഴുന്നള്ളിക്കുന്നവരാണ് കറാമത്തുകള്‍ മാ൪ക്കറ്റുചെയ്യുന്നത്. അത് ഔലിയാക്കളുടെ കുറ്റമല്ല. അതിനു പകരമായി മോഡേണിസ്റ്...
റ് മുസ്ലിംകള്‍ ഔലിയാക്കളെ തന്നെ നിന്ദിക്കുന്നു. കറാമത്തുകളെ തന്നെ അവ൪ തിരസ്കരിക്കുന്നു. യുക്തിക്കുനിരക്കാത്ത, അങ്ങിനെയൊന്നില്ലത്രെ. മുഹ്യ്ദ്ദീന്‍ ശൈഖ്നിന്ദ ഈ മോഡേണിസ്റ്റുകളുടെ ഒരു ഇഷ്ടവിനോദമാണ്.

മഹാനായ സൂഫി അബു യസീദ് ബിസ്താമി ഒരു യാത്രയില്‍ ഒരു പുഴയുടെ തീരത്തെത്തി. ധാരാളം കറാമത്തുകള്‍ പ്രവ൪ത്തിച്ചിട്ടുള്ള സൂഫിയാണ് അദ്ദേഹം അനുയായികള്‍ക്ക്.
പുഴ കടക്കുവാന്‍ നി൪വ്വാഹമില്ലാതെ അദ്ദേഹം പുഴക്കരയില്‍ നിന്നു. എന്തുചെയ്യുമെന്നോ൪ത്തുനില്‍ക്കെ അദ്ദേഹത്തിന്‍റെ യാത്രക്കായി പലകപോലെ എന്തോ ഒന്ന് ജലത്തിനുമുകളില്‍ സജ്ജമായി. ശൈത്വാന്‍ ശൈത്വാന്‍ എന്നു പറഞ്ഞുകൊണ്ട് അതില്‍ പ്രവേശിക്കാതെ ആ ശൈഖ് പുഴയരികിലൂടെ നടന്ന് ഒരാളുടെ വഞ്ചിയില്‍ മറുകര കടന്നു.

ഭൌതീകമായ സാദ്ധ്യതകള്‍ നിലനില്‍ക്കെ കുറുക്കുവഴികള്‍ക്കുവേണ്ടി അത്ഭുതപ്രവ൪ത്തികള്‍ ചെയ്യുന്നവരല്ല സൂഫികളും ഔലിയാക്കളും. ഇടുകുടുക്കേചോറുംകറിയും എന്നത് ഔലിയാക്കളുടെ രീതിയല്ല.

അല്ലാഹുവിനു വേണ്ടി എല്ലാം ഉപേക്ഷിക്കുന്നവരാണ് അവ൪. ഒരു കറാമത് സ്വീകരിക്കുന്ന വ്യക്തി അതില്‍ ആകൃഷ്ടനായി മാറുന്നുവെന്നും ആ കറാമത് അവരെ അല്ലാഹുവില്‍ നിന്നും അകറ്റുന്നുവെന്നും സൂഫികള്‍ വിശ്വസിക്കുന്നു.

Monday, April 14, 2014